Friday, July 7, 2023

അന്യം നിന്നുപോകുന്ന സ്വന്തം ഇടങ്ങൾ


അന്യം നിന്നുപോകുന്ന സ്വന്തം ഇടങ്ങൾ

ശ്യാം ഇപ്പോഴും കിടക്കയിൽ തന്നെ കിടക്കുകയാണ് കുറച്ചു മുമ്പ് താൻ കണ്ട സ്വപ്നത്തെക്കുറിച്ച് ആയിരുന്നു അവന്റെ ചിന്തകൾ മുഴുവൻ .
വർഷങ്ങൾക്കുശേഷം അവൾ തൻറെ കൂടെ കുറച്ചുനേരം ഉണ്ടായിരുന്നത് സ്വപ്നത്തിൽ ആണെങ്കിലും അത് കണ്ടപ്പോൾ  കിട്ടിയ ഊർജ്ജം വളരെ വലുതായിരുന്നു.

ശ്യാമിൻ്റ  ചിന്തകൾ വർഷങ്ങൾക്ക് പിന്നിലേക്ക് സഞ്ചരിക്കുകയായിരുന്നു 

നിറയെ മണിയുള്ള കൊലുസുകളും എപ്പോഴും കൺമഷി ഇടാറുള്ള ഉണ്ടക്കണ്ണുകളുമായി തൻറെ ജീവിതത്തിലേക്ക് കയറിവന്ന അദിഥി എന്ന പെൺകുട്ടിയെ കുറിച്ച് .
കാണാൻ ഇരുനിറം ആണെങ്കിലും ആരെയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന കണ്ണുകളായിരുന്നു അവളുടെ പ്രത്യേകത .
എന്തുകൊണ്ടാണ് താൻ അവളെ ഇഷ്ടപ്പെട്ടത് എന്ന് ഇപ്പോഴും അറിയില്ല. 
അവൾ കൂടെയുണ്ടായിരുന്ന നിമിഷങ്ങളെക്കുറിച്ച് ഓർത്തുകൊണ്ട് കുറേസമയം അങ്ങനെ കിടന്നു .
ഇപ്പോൾ അവൾ എവിടെ ആയിരിക്കും?
 ജീവിതം എങ്ങനെ പോകുന്നുണ്ടായിരിക്കും? 
ഇപ്പോൾ അവൾ വളരെ സന്തോഷത്തോടെ ആയിരിക്കുമോ ജീവിക്കുന്നുണ്ടാവുക ?

സംശയങ്ങൾ തിരമാലകണക്കെ മനസ്സിലേക്ക് കേറി വരാൻ തുടങ്ങിയപ്പോൾ തനിക്ക് തിരിച്ചറിയാൻ പറ്റാത്ത എന്തോ ഒരു വിഷമം മനസ്സിലെവിടെയോ ഒരു പോറൽ ആയി കിടക്കുന്നത് ശ്യാം തിരിച്ചറിഞ്ഞു.

 അവളെക്കുറിച്ച് അറിയാനുള്ള അടങ്ങാത്ത ആഗ്രഹം അവനെ എത്തിച്ചത് ഫേസ്ബുക്കിൽ ആയിരുന്നു ഫേസ്ബുക്കിൽ അവളുടെ പേര് ടൈപ്പ് ചെയ്തു. പ്രൊഫൈൽ കണ്ടപ്പോൾ അവൻറെ കണ്ണുകളിൽ തിളക്കം വർധിച്ചു. അവളും ഭർത്താവും  നിൽക്കുന്ന ഫോട്ടോ ആണ് ഡിപി ആയിട്ടുള്ളത്. അവൾ ചിരിച്ചാണ് നിൽക്കുന്നതെങ്കിലും അതിന് പിന്നിൽ ഒളിപ്പിച്ചുവെച്ച ഒരു സങ്കടമില്ലേ ,
അതോ എനിക്ക് തോന്നിയതായിരിക്കുമോ?

 ഫേസ്ബുക്കിൽ ഫോൺനമ്പർ തിരഞ്ഞെങ്കിലും കിട്ടിയില്ല. പഴയ ബന്ധങ്ങൾ പലതും ചികഞ്ഞു പലരെയും പല കാര്യങ്ങൾ പറഞ്ഞു വിളിച്ചു .ഉദ്ദേശം അവളുടെ നമ്പർ ലഭിക്കുക എന്നതായിരുന്നു. ഒരുപാട് ശ്രമങ്ങൾക്ക് ശേഷം ഓരോ സുഹൃത്തിന്റെ കയ്യിൽനിന്നും നമ്പർ ലഭിച്ചു അവൾ ഇപ്പോൾ എവിടെയായിരിക്കും. ഫോൺ വിളിച്ചാൽ അവൾ എങ്ങനെയാണ് പ്രതികരിക്കുക? അവളുടെ ഭർത്താവ് എങ്ങനെയായിരിക്കും? ഒരുപക്ഷേ എൻറെ ഈ ഒരു ഫോൺകോൾ അവളെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമോ? മനസ്സിൽ ശക്തമായ സംഘർഷം നടക്കുന്നു. ഒടുവിൽ വാട്സപ്പിൽ മെസ്സേജ് അയക്കാൻ തീരുമാനിച്ചു. ആ നമ്പറിലേക്ക് വാട്സാപ്പിൽ ഒരു ഹായ് അയച്ചു. ഉൽക്കണ്ഠയോടെ കാത്തിരുന്നു

അവൾ കൂടെയുണ്ടായിരുന്ന ഓരോ നിമിഷവും സത്യത്തിൽ ജീവിക്കുകയായിരുന്നു. 
താൻ പോലുമറിയാത്ത  തന്നെ കാണിച്ചു തന്നത് അവളായിരുന്നു. പലപ്പോഴും അവൾ എനിക്ക് ഗുരുവായിരുന്നു സുഹൃത്തായിരുന്നു പ്രണയിനിയും അമ്മയും സഹോദരിയും  എല്ലാമായിരുന്നു ജീവിതത്തിൽ ചുരുക്കം ചില ആളുകളോട് മാത്രം നമുക്ക് തോന്നുന്ന ഒരു ബന്ധം അത് വാക്കുകൾക്കതീതമാണ്, ബുദ്ധിക്ക് അതീതമാണ്, ജന്മജന്മാന്തര മായുള്ള ഏതോ ഒരു ബന്ധമാണത് .
അതായിരുന്നു തനിക്ക് അവളോട് ഉണ്ടായിരുന്നത് എന്ന് ശ്യാം ഓർത്തു

ഫോണിൽ മെസ്സേജ് വന്ന " ടിക് " ശബ്ദമാണ് ശ്യാമിനെ ഓർമ്മകൾ നിന്നും തിരിച്ചുകൊണ്ടുവന്നത്
ഹായ് എന്ന അവളുടെ മറുപടി കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.
ശ്യാം ഏട്ടനാണ് എന്ന് ആദ്യം എഴുതിയെങ്കിലും പിന്നീട് അത് ശ്യാം ആണ് എന്നാക്കി മാറ്റി .
എവിടെയാണ് ഇപ്പോൾ ?
സുഖമല്ലേ ?
എന്ന് എഴുതി പോസ്റ്റ് ചെയ്തു മറുപടിക്കായി കാത്തു നിന്നു 

ജീവിതത്തിൽ ഒരുപാട് പെൺകുട്ടികളെ കാണുകയും പരിചയപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും അദിഥിയോട് തോന്നിയ സ്നേഹം വളരെ ആഴത്തിൽ ഉള്ളതായിരുന്നു. എല്ലാവരോടും നമുക്ക് സ്നേഹവും ഇഷ്ടവും ഒക്കെ തോന്നാറുണ്ടെങ്കിലും ചില വ്യക്തികൾ നമ്മെ ആഴത്തിൽ സ്വാധീനിക്കും. അങ്ങനെ കിട്ടിയ സുഹൃത്തായിരുന്നു അദിഥി. ആദ്യമൊക്കെ സൗഹൃദം ആയിരുന്നെങ്കിലും പിന്നീടത് പ്രണയത്തിലേക്ക് തങ്ങൾ പോലുമറിയാതെ വഴുതിവീഴുകയായിരുന്നു. ജീവിതത്തെ കുറിച്ച് ഒരുപാട് നിറമുള്ളസ്വപ്നങ്ങൾ കണ്ട ദിവസങ്ങൾ.

ഇഷ്ട കുറവിനേക്കാൾ നമുക്ക് കൂടുതൽ ദോഷം ചെയ്യുന്നത് ഇഷ്ട കൂടുതലാണ് എന്ന് തിരിച്ചറിഞ്ഞ ദിവസങ്ങൾ.

  സുഹൃത്തുക്കൾ ആയിരുന്നപ്പോൾ എല്ലാകാര്യങ്ങളും തുറന്ന്  ചർച്ച ചെയ്തിരുന്ന ഞങ്ങളിൽ പലകാര്യങ്ങളിലും മറച്ചുവെക്കേണ്ടതായി വന്നുതുടങ്ങി. 

എന്റേതാണെന്ന ചിന്ത ,
എൻ്റേത്  മാത്രമാവണമെന്ന ചിന്ത ഞങ്ങളുടെ ഇടയിൽ ഒരുപാട് പോസസീവ്നെസ്സ് ഉണ്ടാക്കുകയായിരുന്നു 
അവൾ മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ,
അവളെ ഞാൻ വിളിക്കുമ്പോൾ ഫോൺ ബിസി ആയിരുന്നപ്പോൾ എൻറെ ഉള്ളിലായിരുന്നു പൊസസീവ്നെസ് വളർന്നത്. അത് പിന്നീട് പലതരത്തിലുള്ള പ്രശ്നങ്ങളിലേക്കും ഞങ്ങളുടെ ബന്ധത്തെ നയിച്ചു.

 പ്രണയത്തോട് കൂടി സൗഹൃദവും വിവാഹത്തോടെ പ്രണയവും നഷ്ടമാവുന്നു എന്ന തിരിച്ചറിവ് പരസ്പരം വിവാഹം കഴിക്കുന്നില്ല എന്നും എക്കാലവും സുഹൃത്തുക്കളായി കഴിയാമെന്നുമുള്ള തീരുമാനത്തിലേക്ക്  തങ്ങളെ എത്തിക്കുകയായിരുന്നു.

ശ്യാം വീണ്ടും ഫോണിലേക്ക് നോക്കി റിപ്ലൈ വന്നിരിക്കുന്നു


ഞാൻ വീട്ടിലാണ് സുഖം 
എന്ന മറുപടി.

വിളിക്കാൻ സാധിക്കുമോ? ശ്യാം മെസേജ് അയച്ചു

വിളിക്കാം എന്ന മെസേജ് കണ്ടപ്പോൾ ഒരു പാട് സന്തോഷത്തോടെയും തെല്ല് ആശങ്കയോടെയും  വിളിച്ചു

ഞാൻ ശ്യാമാണ് ഇയ്യാൾക്ക് സുഖമാണോ എന്ന ചോദ്യത്തിന് 

ഉം എന്ന ഒറ്റവാക്കിൽ അദിഥി ഉത്തരം പറഞ്ഞു

ശ്യാമേട്ടനോ? 


സുഖം എന്ന ഒരു വാക്കൽ ശ്യാമും അവസാനിപ്പിച്ചു.
ഇടയിൽ മൗനം കൂടുകൂട്ടാനൊരുങ്ങി .

എത്ര രാത്രികളിൽ ഒന്നിച്ചുള്ള ജീവിതത്തെ കുറിച്ച് സ്വപ്നം കണ്ട് ഫോൺ ചെയ്ത് നേരം വെളുപ്പിച്ചിട്ടുണ്ട് ഞങ്ങൾ.
എന്തൊരു വായാടി ആയിരുന്നു അഥിഥി എന്നൊക്കെ ആലോചിച്ച് ശ്യാമും  ഒരു നെടുവീർപ്പിട്ടു.

ഇന്ന് പുലർച്ചെ നിന്നെ ഞാൻ സ്വപ്നം കണ്ടു അപ്പോൾ വിളിക്കണമെന്നു തോന്നി ഒരുപാട് കഷ്ടപ്പെട്ടാണ് നമ്പർ സംഘടിപ്പിച്ചത് വെറുതെ ഒന്ന് വിളിച്ചു സംസാരിക്കണമെന്ന് തോന്നി അതുകൊണ്ട് വിളിച്ചതാ നിനക്കെന്നോട് ദേഷ്യമാണോ പിണക്കമാണോ എന്നെനിക്കറിയില്ല വെറുതെ ഒന്ന് വിളിക്കണം എന്ന് തോന്നി.

പതിയെ പതിയെ അവരുടെ രണ്ടു പേരുടെയും ശ്വാസ താളം ഒരേപോലെ ആയപ്പോൾ വർഷങ്ങളായി ഉണ്ടായിരുന്ന വിടവ് വളരെ പെട്ടെന്ന് മാഞ്ഞു പോവുകയായിരുന്നു.
 ഇന്നലെ രാത്രി കണ്ട് പിരിഞ്ഞ സുഹൃത്തുക്കളെ പോലെ അവർ സംസാരിച്ച് തുടങ്ങി ഞാൻ നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് ,ശ്യാം പറഞ്ഞു .
ഞാനും .
അദിഥി കൂട്ടിച്ചേർത്തു. 
നമ്മൾ എന്തു കൊണ്ടാണ് അന്ന് ഒരുമിച്ച് ജീവിക്കേണ്ട എന്ന തീരുമാനമെടുത്തത്. അതൊരു വലിയ മണ്ടത്തരമായിപ്പോയില്ലേ? ശ്യാം ചോദിച്ചു.
നമുക്കിടയിൽ എപ്പോഴോ വന്ന ചില ഈഗോ പ്രശ്നങ്ങൾ ,പ്രായത്തിൻ്റെ അപക്വത, മറ്റുള്ളവർ നമ്മളെക്കുറിച്ച് എന്ത് വിചാരിക്കും എന്നുള്ള ചിന്തകൾ എന്നതൊക്കെയായിരുന്നു നമ്മളെ ഈ  തീരുമാനത്തിലേക്ക് എത്തിച്ചത് ,അദിഥി പറഞ്ഞു.

ഇയാളുടെ ജീവിതം വളരെ സന്തോഷകരമായി മുന്നോട്ട് പോകുന്നുണ്ടോ ശ്യാം ചോദിച്ചു. ഒരു ദീർഘനിശ്വാസം ആയിരുന്നു മറുപടിയായി ലഭിച്ചത്.

എനിക്കിപ്പോൾ വളരെയധികം വിഷമവും കുറ്റബോധവും തോന്നാറുണ്ട് നിന്നെ നഷ്ടപ്പെടുത്തിയതിൽ. സത്യത്തിൽ  നിന്നെ എനിക്ക് നഷ്ടപ്പെട്ട പ്പോഴാണ് നിന്റെ വില എനിക്ക് മനസ്സിലായത് 
ശ്യാം തുടർന്നു .

ഞാൻ അത് തിരിച്ചറിഞ്ഞ് വരുമ്പോഴേക്കും നീ മറ്റൊരാളുടെതായിരുന്നു ശ്യാമിൻ്റെ തൊണ്ട ഇടറി 

ആരുടേയും കുറ്റം കൊണ്ടല്ല ശ്യാമേട്ടാ , നമ്മൾ ജീവിതത്തിൽ പല വഴികളിലൂടെയും കടന്നുപോകേണ്ടതുകൊണ്ടാവാം അങ്ങിനെയൊക്കെ ആയത്. ലോകത്ത് എല്ലാ കാര്യങ്ങളും നമ്മൾ ചിന്തിക്കുന്നത് പോലെ തന്നെ നടക്കണമെന്നില്ലല്ലോ .
എൻറെ ഹസ്ബൻഡ് വളരെ നല്ലൊരു മനുഷ്യനാണ് എന്നെ ഒരുപാട് സ്നേഹിക്കുകയും ചെയ്യുന്നുണ്ട്
പക്ഷേ എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം ശ്യാമേട്ടന് നന്നായി അറിയാവുന്നതാണല്ലോ
സത്യത്തിൽ എനിക്ക് എന്നെതന്നെ നഷ്ടപ്പെടുകയായിരുന്നു. ഞാൻ ഇപ്പോൾ ഈ ജീവിതവുമായി സമരസപ്പെട്ടു കഴിയുന്നു. 
പക്ഷേ ശ്യാമേട്ടനായിരുന്നു  എനിക്കൊപ്പം എങ്കിൽ എനിക്ക് കുറച്ചുകൂടി സ്വാതന്ത്ര്യവും സന്തോഷവും ലഭിച്ചേനെ എന്ന് പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട്. അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് സങ്കടപ്പെടുന്നത് മണ്ടത്തരമാണ്
ശ്യാം ഏട്ടനെ കുറിച്ച് ഞാൻ ഒന്നും ചോദിച്ചില്ലല്ലോ? ഒരു നെടുവീർപ്പ്ന് ശേഷം അദിഥി ചോദിച്ചു

എൻറെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ചിന്തകളെയും എല്ലാം വലിയ ഒരു കുഴി കുഴിച്ച് അതിൽ ഇട്ടു മൂടി അതിനുമുകളിൽ ഒരു മരം വെച്ച് ഇപ്പോൾ ലോകത്തിന് തണലേകാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചുറ്റുമുള്ളവർക്കായി ഒരുപാടൊരുപാട് അഭിനയിച്ച് ജീവിച്ചുകൊണ്ടിരിക്കുന്നു.

 നമ്മൾക്ക് കുറച്ചുകൂടി സമയം കൊടുക്കാമായിരുന്നു അല്ലേ ?അതിഥി ഇടയിൽ കയറി ചോദിച്ചു

 ഒരു ദീർഘനിശ്വാസം ആയിരുന്നു ശ്യാമിൻ്റെ മറുപടി

സമൂഹവും ജാതകവും മറ്റുള്ളവർ എന്ത് കരുതും എന്ന ചിന്തയും ജാതിയും മതവും ഒരുപാട് മതിലുകൾ സൃഷ്ടിക്കുന്ന കാലത്ത് ശക്തമായ തീരുമാനമെടുക്കാൻ കഴിയാതിരുന്ന തന്റെ ഭീരുത്വമാണ് ഈ ജീവിതം നഷ്ടപ്പെടുത്തിയത് എന്ന തിരിച്ചറിവ് ശ്യാമിനെ ചിന്താധീനനാക്കി.

ഞാനിപ്പോൾ എൻറെ കരിയറിൽ കൂടുതൽ ശ്രദ്ധ കൊടുത്ത് എന്റേതായ ഒരു ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. എല്ലാം ശരിയാവും എന്നെനിക്കുറപ്പുണ്ട്.
ശ്യാം അദിഥിയോട് പറഞ്ഞു.

ശ്യാമേട്ടൻറെ കുടുംബമൊക്കെ എങ്ങനെ പോകുന്നു, അതിഥി ചോദിച്ചു 
വളരെ നന്നായി പോകുന്നു. ആത്മാവില്ലാത്ത വാക്കുകളിലൂടെ അവൻ മറുപടി പറഞ്ഞു ,അതിലെ പൊള്ളത്തരം അവൾ തിരിച്ചറിഞ്ഞിട്ടുണ്ടാവും..

ഞാൻ ഇപ്പോൾ ചെന്നൈയിലാണ് എപ്പോഴെങ്കിലും കാണാം കണ്ടാലും ഇല്ലെങ്കിലും ശ്യാം ഏട്ടന് അന്ന് തന്ന ഇടം എപ്പോഴും അവിടെ തന്നെ ഉണ്ടാകും .

അവൾ പറഞ്ഞു 

വീണ്ടും വിളിച്ചപ്പോഴും ശബ്ദം കേട്ടപ്പോഴും നഷ്ടപ്പെട്ടുപോയ ജീവിതം തിരിച്ചു കിട്ടിയപോലെ ഒരു തോന്നൽ .ഒരുപാട് സന്തോഷം. എനിക്കുള്ള ഇടം സൂക്ഷിച്ചതിന് ഒരുപാട് നന്ദി. പിന്നീട് എപ്പോഴെങ്കിലും വിളിക്കാം ശ്യാം ഫോൺ കട്ട് ചെയ്തു

അന്യമാകുന്ന സ്വന്തം ഇടങ്ങളെ ഓർത്ത് ഏതൊരു മനുഷ്യനെയും പോലെ അയാളും അപ്പോൾ അസ്വസ്ഥനായിരുന്നു. 

ഇനിയെന്തു വേണം എന്ന ചിന്ത വേണ്ടാത്ത മേച്ചിൽപ്പുറങ്ങളിലേക്ക് പോവാൻ തുടങ്ങിയപ്പോൾ മനസ്സൊന്നു പിടച്ചു: വീട്ടിൽ തന്നെ കാത്തിരിക്കുന്നവർ, താൻ കെട്ടിപ്പൊക്കിയ പേരും അംഗീകാരവും.....

വേണ്ട . അടച്ചു വച്ച പുസ്തകത്താളിലെ പഴയ കണക്കുകൾ ഇനിയും നിവർത്തി കൂട്ടിക്കിഴിക്കലുകൾ നടത്തേണ്ട. മനസ്സ് പിടി വിട്ട കുതിരയായി പാഞ്ഞാൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വലുതായിരിക്കും. 

ഫോണിൽ നിന്നും അവളുടെ നമ്പർ ഡിലീറ്റ് ചെയ്തു . ഫേസ്ബുക്കിൽ നിന്നും സേവ് ചെയ്ത് വച്ച അവളുടെ ഫോട്ടോകൾ ഡിലീറ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ ആ കണ്ണുകൾ അരുതേയെന്നു പറയുന്നതുപോലെ തോന്നി. എല്ലാം കഴിഞ്ഞ് കിടക്കയിലേക്ക് ചാഞ്ഞപ്പോൾ മനസ്സിൽ നിറഞ്ഞു നിന്ന വികാരം എന്തെന്ന് തിരിച്ചറിയാൻ ശ്രമിച്ചില്ല. ജീവിത നാടകത്തിലെ ആടിത്തീർത്ത രംഗം ഇനിയുമാടാനുള്ളതല്ലല്ലോ.





അന്യം നിന്നുപോകുന്ന സ്വന്തം ഇടങ്ങൾ

ശ്യാം ഇപ്പോഴും കിടക്കയിൽ തന്നെ കിടക്കുകയാണ് കുറച്ചു മുമ്പ് താൻ കണ്ട സ്വപ്നത്തെക്കുറിച്ച് ആയിരുന്നു ശ്യാമിൻ്റെ ചിന്തകൾ മുഴുവൻ 
വർഷങ്ങൾക്കുശേഷം അവൾ തൻറെ കൂടെ കുറച്ചുനേരം ഉണ്ടായിരുന്നത് സ്വപ്നത്തിൽ ആണെങ്കിലും കണ്ടപ്പോൾ  വളരെയധികം ഊർജ്ജം നൽകിയിരുന്നു

ശ്യാമിൻ്റ  ചിന്തകൾ വർഷങ്ങൾക്ക് പിന്നിലേക്ക് സഞ്ചരിക്കുകയായിരുന്നു 

നിറയെ മണിയുള്ള കൊലുസുകളും എപ്പോഴും കൺമഷി ഇടാറുള്ള ഉണ്ടക്കണ്ണുകളുമായി തൻറെ ജീവിതത്തിലേക്ക് കയറിവന്ന അദിഥി എന്ന പെൺകുട്ടിയെ കുറിച്ച് 
കാണാൻ ഇരുനിറം ആണെങ്കിലും ആരെയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന കണ്ണുകളായിരുന്നു അവളുടെ പ്രത്യേകത 
എന്തുകൊണ്ടാണ് താൻ അവളെ ഇഷ്ടപ്പെട്ടത് എന്ന ഇപ്പോഴും അറിയില്ല 
അവൾ കൂടെയുണ്ടായിരുന്ന നിമിഷങ്ങളെക്കുറിച്ച് ഓർത്തുകൊണ്ട് കുറേസമയം അങ്ങനെ കിടന്നു 
ഇപ്പോൾ അവൾ എവിടെ ആയിരിക്കും?
 ജീവിതം എങ്ങനെ പോകുന്നു ണ്ടായിരിക്കും? 
ഇപ്പോൾ അവൾ വളരെ സന്തോഷത്തോടെ ആയിരിക്കുമോ ജീവിക്കുന്നുണ്ടാവുക ?

തുടങ്ങിയ ഒരുപാട് കാര്യങ്ങൾ ശ്യാമിൻ്റെ മനസ്സിനെ അസ്വസ്ഥനാക്കിയിരുന്നു. തനിക്ക് തിരിച്ചറിയാൻ പറ്റാത്ത എന്തോ ഒരു വിഷമം മനസ്സിലെവിടെയോ ഒരു പോറൽ ആയി കിടക്കുന്നത് ശ്യാം തിരിച്ചറിഞ്ഞിരുന്നു 

 അവളെക്കുറിച്ച് അറിയാനുള്ള അടങ്ങാത്ത ആഗ്രഹം അവനെ എത്തിച്ചത് ഫേസ്ബുക്കിൽ ആയിരുന്നു ഫേസ്ബുക്കിൽ അവളുടെ പേര് ടൈപ്പ് ചെയ്തപ്പോൾ പ്രൊഫൈൽ കണ്ടപ്പോൾ അവൻറെ കണ്ണുകളിൽ തിളക്കം വർധിച്ചു അവളും ഭർത്താവും  നിൽക്കുന്ന ഫോട്ടോ ആണ് ഡിപി ആയിട്ടുള്ളത് അവൾ ചിരിച്ചാണ് നിൽക്കുന്നതെങ്കിലും അതിന് പിന്നിൽ ഒളിപ്പിച്ചുവെച്ച ഒരു സങ്കടമില്ലേ 
അല്ല അത് എനിക്ക് തോന്നിയതായിരിക്കുമോ

 ഫേസ്ബുക്കിൽ ഫോൺനമ്പർ തിരഞ്ഞെങ്കിലും കിട്ടിയില്ല പഴയ ബന്ധങ്ങൾ പലതും ചികഞ്ഞു പലരെയും പല കാര്യങ്ങൾ പറഞ്ഞു വിളിച്ചു ഉദ്ദേശം അവളുടെ നമ്പർ ലഭിക്കുക എന്നതായിരുന്നു ഒരുപാട് ശ്രമങ്ങൾക്ക് ശേഷം ഓരോ സുഹൃത്തിനെ കയ്യിൽനിന്നും നമ്പർ ലഭിച്ചു അവൾ ഇപ്പോൾ എവിടെയായിരിക്കും ഫോൺ വിളിച്ചാൽ അവൾ എങ്ങനെയാണ് പ്രതികരിക്കുക അവളുടെ ഭർത്താവ് എങ്ങനെയായിരിക്കും ഒരുപക്ഷേ എൻറെ ഈ ഒരു ഫോൺകോൾ അവളെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമോ മനസ്സിൽ ശക്തമായ സംഘർഷം നടക്കുന്നു ഒടുവിൽ വാട്സപ്പിൽ മെസ്സേജ് അയക്കാൻ തീരുമാനിച്ചു ആ നമ്പറിലേക്ക് വാട്സാപ്പിൽ ഒരു ഹായ് അയച്ചു ഉൽക്കണ്ഠയോടെ കാത്തിരുന്നു

അവൾ കൂടെയുണ്ടായിരുന്ന ഓരോ നിമിഷവും സത്യത്തിൽ ജീവിക്കുകയായിരുന്നു 
താൻ പോലുമറിയാത്ത  തന്നെ കാണിച്ചു തന്നത് അവളായിരുന്നു പലപ്പോഴും അവൾ എനിക്ക് ഗുരുവായിരുന്നു സുഹൃത്തായിരുന്നു പ്രണയിനി യും അമ്മയും സഹോദരിയും  എല്ലാമായിരുന്നു ജീവിതത്തിൽ ചുരുക്കം ചില ആൾക്കാരോട് മാത്രം നമുക്ക് തോന്നുന്ന ഒരു ബന്ധം അത് വാക്കുകൾക്കതീതമാണ് ബുദ്ധിക്ക് അതീതമാണ് ജന്മജന്മാന്തര മായുള്ള ഏതോ ഒരു ബന്ധമാണത് 
അതായിരുന്നു തനിക്ക് അവളോട് ഉണ്ടായിരുന്നത് എന്ന് ശ്യാം ഓർത്തു

ഫോണിൽ മെസ്സേജ് വന്ന " ടിക് " ശബ്ദമാണ് ശ്യാമിനെ ഓർമ്മകൾ നിന്നും തിരിച്ചുകൊണ്ടുവന്നത്
ഹായ് എന്ന അവളുടെ മറുപടി കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി
ശ്യാം ഏട്ടനാണ് എന്ന് ആദ്യം എഴുതിയെങ്കിലും പിന്നീട് അത് ശ്യാം ആണ് എന്നാക്കി മാറ്റുകയായിരുന്നു 
എവിടെയാണ് ഇപ്പോൾ ?
സുഖമല്ലേ ?
എന്ന് എഴുതി പോസ്റ്റ് ചെയ്തു മറുപടിക്കായി കാത്തു നിന്നു 

ജീവിതത്തിൽ ഒരുപാട് പെൺകുട്ടികളെ കാണുകയും പരിചയപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും അതിഥിയോട് തോന്നിയ സ്നേഹം വളരെ ആഴത്തിൽ ഉള്ളതായിരുന്നു എല്ലാവരോടും നമുക്ക് സ്നേഹവും ഇഷ്ടവും ഒക്കെ തോന്നാറുണ്ടെങ്കിലും ചില വ്യക്തികൾ നമ്മെ ആഴത്തിൽ സ്വാധീനിക്കും അങ്ങനെ കിട്ടിയ സുഹൃത്തായിരുന്നു അതിഥി ആദ്യമൊക്കെ സൗഹൃദം ആയിരുന്നെങ്കിലും പിന്നീടത് പ്രണയത്തിലേക്ക് ഞങ്ങൾ പോലുമറിയാതെ വഴുതിവീഴുകയായിരുന്നു ജീവിതത്തെ കുറിച്ച് ഒരുപാട് സ്വപ്നം കണ്ട ദിവസങ്ങൾ

ഇഷ്ട കുറവിനേക്കാൾ നമുക്ക് കൂടുതൽ ദോഷം ചെയ്യുന്നത് ഇഷ്ട കൂടുതലാണ് എന്ന് തിരിച്ചറിഞ്ഞ ദിവസങ്ങൾ

 അങ്ങനെ സുഹൃത്തുക്കൾ ആയിരുന്നപ്പോൾ എല്ലാകാര്യങ്ങളും തുറന്ന്  ചർച്ച ചെയ്തിരുന്ന ഞങ്ങളിൽ പലകാര്യങ്ങളിലും മറച്ചുവെക്കേണ്ടതായി വന്നുതുടങ്ങി 

എൻറെ താണെന്ന ചിന്ത ,
എൻ്റേത്  മാത്രമാവണമെന്ന ചിന്ത ഞങ്ങളുടെ ഇടയിൽ ഒരുപാട് പോസസീവ്നെസ്സ് ഉണ്ടാവുകയായിരുന്നു 
അവൾ മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ,
അവളെ ഞാൻ വിളിക്കുമ്പോൾ ഫോൺ ബിസി ആയിരുന്നപ്പോൾ എൻറെ ഉള്ളിലായിരുന്നു പൊസസീവ്നെസ് വളർന്നത് അത് പിന്നീട് പലതരത്തിലുള്ള പ്രശ്നങ്ങളിലേക്കും ഞങ്ങളെ ബന്ധത്തെ നയിച്ചു

 പ്രണയത്തോട് കൂടി സൗഹൃദവും വിവാഹത്തോടെ പ്രണയവും നഷ്ടമാവുന്നു എന്ന തിരിച്ചറിവ് പരസ്പരം വിവാഹം കഴിക്കുന്നില്ല എന്നും എക്കാലവും സുഹൃത്തുക്കളായി കഴിയാമെന്നുമുള്ള തീരുമാനത്തിലേക്ക്  തങ്ങളെ എത്തിക്കുകയായിരുന്നു

ശ്യാം വീണ്ടും ഫോണിലേക്ക് നോക്കി റിപ്ലൈ വന്നിരിക്കുന്നു


ഞാൻ വീട്ടിലാണ് സുഖം 
എന്ന മറുപടി

വിളിക്കാൻ സാധിക്കുമോ ശ്യാം മെസേജ് അയച്ചു

വിളിക്കാം എന്ന മെസേജ് കണ്ടപ്പോൾ ഒരു പാട് സന്തോഷത്തോടെയും തെല്ല് ആശങ്കയോടെയും  വിളിച്ചു

ഞാൻ ശ്യാമാണ് ഇയ്യാൾക്ക് സുഖമാണോ എന്ന ചോദ്യത്തിന് 

ഉം എന്ന ഒറ്റവാക്കിൽ അദിഥി ഉത്തരം പറഞ്ഞു 
ശ്യാമേട്ടനോ? 

എന്ന ചോദ്യം ചോദിച്ചു
സുഖം എന്ന രണ്ടു വാക്കിൽ ശ്യാമും അവസാനിപ്പിച്ചു
രണ്ടു പേരും ഒന്നും സംസാരിക്കാതെ നിന്നു.

എത്ര രാത്രികളിൽ ഒന്നിച്ചുള്ള ജീവിതത്തെ കുറിച്ച് സ്വപ്നം കണ്ട് ഫോൺ ചെയ്ത് നേരം വെളുപ്പിച്ചിട്ടുണ്ട് ഞങ്ങൾ
എന്തൊരു വായാടി ആയിരുന്നു അതിഥി എന്നൊക്കെ ആലോചിച്ച് ശ്യാമും  ഒരു നെടുവീർപ്പിട്ടു.

ഇന്ന് പുലർച്ചെ നിന്നെ ഞാൻ സ്വപ്നം കണ്ടു അപ്പോൾ വിളിക്കണമെന്നു തോന്നി ഒരുപാട് കഷ്ടപ്പെട്ടാണ് നമ്പർ സംഘടിപ്പിച്ചത് വെറുതെ ഒന്ന് വിളിച്ചു സംസാരിക്കണമെന്ന് തോന്നി അതുകൊണ്ട് വിളിച്ചതാ നിനക്കെന്നോട് ദേഷ്യമാണോ പിണക്കമാണോ എന്നെനിക്കറിയില്ല വെറുതെ ഒന്ന് വിളിക്കണം എന്ന് തോന്നി
പതിയെ പതിയെ അവരുടെ രണ്ടു പേരുടെയും ശ്വാസനാളം ഒരേപോലെ ആയപ്പോൾ വർഷങ്ങളായി കാണാതിരുന്ന വിടവ് വളരെ പെട്ടെന്ന് ഇല്ലാതാവുകയായിരുന്നു
വളരെ പെട്ടെന്ന് തന്നെ ഇന്നലെ രാത്രി കണ്ട് പിരിഞ്ഞ സുഹൃത്തുക്കളെ പോലെ അവർ സംസാരിച്ച് തുടങ്ങി ഞാൻ നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് ശ്യാം പറഞ്ഞു 
ഞാനും 
അതിഥി കൂട്ടിച്ചേർത്തു 
നമ്മൾ എന്തു കൊണ്ടാണ് അന്ന് ഒരുമിച്ച് ജീവിക്കേണ്ട എന്ന് എന്ന തീരുമാനമെടുത്തത് അതൊരു വലിയ മണ്ടത്തരമായിപ്പോയില്ലേ? ശ്യാം ചോദിച്ചു.
നമുക്കിടയിൽ എപ്പോഴോ വന്ന ചില ഈഗോ പ്രശ്നങ്ങൾ പ്രായത്തിൻ്റെ അപക്വത മറ്റുള്ളവർ നമ്മളെക്കുറിച്ച് എന്ത് വിചാരിക്കും എന്നുള്ള ചിന്തകൾ എന്നതൊക്കെയായിരുന്നു നമ്മളെ ഈ  തീരുമാനത്തിലേക്ക് എത്തിച്ചത് അദിഥി പറഞ്ഞു

ഇയാളുടെ ജീവിതം വളരെ സന്തോഷകരമായി മുന്നോട്ട് പോകുന്നുണ്ടോ ശ്യാം ചോദിച്ചു വളരെ നീണ്ട ഒരു  ദീർഘനിശ്വാസം ആയിരുന്നു മറുപടിയായി ലഭിച്ചത്

എനിക്കിപ്പോൾ വളരെയധികം വിഷമവും കുറ്റബോധവും തോന്നാറുണ്ട് നിന്നെ നഷ്ടപ്പെടുത്തിയതിൽ സത്യത്തിൽ  നിന്നെ എനിക്ക് നഷ്ടപ്പെട്ട പ്പോഴാണ് നിൻറെ വില എനിക്ക് മനസ്സിലായത് 
ശ്യാം തുടർന്നു 

ഞാൻ അത് തിരിച്ചറിഞ്ഞ് വരുമ്പോഴേക്കും നീ മറ്റൊരാളുടെ തായിരുന്നു ശ്യാമിൻ്റെ തൊണ്ട ഇടറി 

ആരുടേയും കുറ്റം കൊണ്ടല്ല നമ്മൾ ജീവിതത്തിൽ പല വഴികളിലൂടെയും കടന്നുപോകേണ്ടതുണ്ടാവാം ലോകത്ത് എല്ലാ കാര്യങ്ങളും നമ്മൾ ചിന്തിക്കുന്നത് പോലെ തന്നെ നടക്കണമെന്നില്ലല്ലോ
എൻറെ ഹസ്ബൻഡ് വളരെ നല്ലൊരു മനുഷ്യനാണ് എന്നെ ഒരുപാട് സ്നേഹിക്കുകയും ചെയ്യുന്നുണ്ട്
പക്ഷേ എൻറെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം ശ്യാമേട്ടന് നന്നായി അറിയാവുന്നതാണല്ലോ
സത്യത്തിൽ എനിക്ക് എന്നെതന്നെ നഷ്ടപ്പെടുകയായിരുന്നു ഞാൻ ഇപ്പോൾ ഈ ജീവിതവുമായി സമരസപ്പെട്ടു കഴിയുന്നു 
പക്ഷേ ശ്യാമേട്ടനായിരുന്നു  എനിക്കൊപ്പം എങ്കിൽ എനിക്ക് കുറച്ചുകൂടി സ്വാതന്ത്ര്യം ലഭിച്ചേനെ എന്ന് പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട് അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് സങ്കടപ്പെടുന്നത് മണ്ടത്തരമാണ്
ശ്യാം ഏട്ടനെ കുറിച്ച് ഞാൻ ഒന്നും ചോദിച്ചില്ലല്ലോ ഒരു നെടുവീർപ്പ് ന് ശേഷം അതിഥി ചോദിച്ചു

എൻറെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ചിന്തകളെയും എല്ലാം വലിയ ഒരു കുഴി കുഴിച്ച് അതിൽ ഇട്ടു മൂടി അതിനുമുകളിൽ ഒരു മരം വെച്ച് ഇപ്പോൾ ലോകത്തിന് തണലേകാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു അച്ഛനുമമ്മയും സമൂഹത്തെയും കുടുംബക്കാർക്കും വേണ്ടി ഒരുപാടൊരുപാട് അഭിനയിച്ച് ജീവിച്ചുകൊണ്ടിരിക്കുന്നു

 നമ്മൾക്ക് കുറച്ചുകൂടി സമയം കൊടുക്കാനായിരുന്നു അല്ലേ അതിഥി ഇടയിൽ കയറി ചോദിച്ചു

 ഒരു ദീർഘനിശ്വാസം ആയിരുന്നു ശ്യാമിൻ്റെ മറുപടി

സമൂഹവും ജാതകവും മറ്റുള്ളവർ എന്ത് കരുതും എന്ന ചിന്തയും ജാതിയും മതവും ഒരുപാട് മതിലുകൾ സൃഷ്ടിക്കുന്ന കാലത്ത് ശക്തമായ തീരുമാനമെടുക്കാൻ കഴിയാതിരുന്ന തൻറെ ഭീരുത്വമാണ് തൻറെ ജീവിതത്തെ നഷ്ടപ്പെടുത്തിയത് എന്ന തിരിച്ചറിവ് ശ്യാമിനെ ചിന്താധീനനാക്കി

ഞാനിപ്പോൾ എൻറെ കരിയറിൽ കൂടുതൽ ശ്രദ്ധ കൊടുത്തു എൻറെ തായ ഒരു ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ് എല്ലാം ശരിയാവും എനിക്കുറപ്പുണ്ട്
ശ്യാം അതിഥിയോട് പറഞ്ഞു

ശ്യാമേട്ടൻറെ കുടുംബമൊക്കെ എങ്ങനെ പോകുന്നു അതിഥി ചോദിച്ചു 
വളരെ നന്നായി പോകുന്നു ആത്മാവില്ലാത്ത വാക്കുകളിലൂടെ ശ്യാം മറുപടി പറഞ്ഞു

ഞാൻ ഇപ്പോൾ ചെന്നൈയിലാണ് എപ്പോഴെങ്കിലും കാണാം കണ്ടാലും ഇല്ലെങ്കിലും ശ്യാം ഏട്ടന് തന്നെ ഇടം എപ്പോഴും അവിടെ തന്നെ ഉണ്ടാകും 

അതിഥി പറഞ്ഞു 

വീണ്ടും വിളിച്ചപ്പോഴും ശബ്ദം കേട്ടപ്പോഴും നഷ്ടപ്പെട്ടുപോയ ജീവിതം തിരിച്ചു കിട്ടിയപോലെ ഒരു തോന്നൽ ഒരുപാട് സന്തോഷം എനിക്കുള്ള ഇടം സൂക്ഷിച്ചതിന് ഒരുപാട് നന്ദി പിന്നീട് എപ്പോഴെങ്കിലും വിളിക്കാം ശ്യാം ഫോൺ കട്ട് ചെയ്തു

അന്യമാകുന്ന സ്വന്തം ഇടങ്ങളെ ഓർത്ത് ഏതൊരു മനുഷ്യനെയും പോലെ അയാളും അസ്വസ്ഥരായിരുന്നു കോൾ അവസാനിപ്പിക്കുമ്പോഴും


(ശേഷം ശ്യാം ആലോചിച്ചു ഇപ്പോൾ അവൾ നടന്നു തുടങ്ങിയിരിക്കുന്നു സാവധാനം അവൾക്ക് ഓടാനും ലക്ഷ്യത്തിലെത്താനും സാധിക്കും ഇപ്പോൾ എൻറെ സാന്നിധ്യം അവളെ കൂടുതൽ ദുർബലപ്പെടുത്തുകയേ ഉള്ളൂ ഇപ്പോൾ എൻ്റെ സാന്നിധ്യം  അവളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാനേ സാധ്യതയുള്ളൂ ഫോണിലെ നമ്പർ ഡിലീറ്റ് ചെയ്തു ഫേസ്ബുക്കിൽ നിന്നും ഡൗൺലോഡ് ചെയ്ത അവളുടെ ഫോട്ടോകൾ ഡിലീറ്റ് ചെയ്തത് ഒരുപാട്  മുഖം മൂടികൾ മുഖത്ത് പിടിപ്പിച്ചു കൊണ്ട് വീണ്ടും  ജീവിതം എന്ന നാടകത്തിൽ തന്നെ  കഥാപാത്രം അഭിനയിക്കാൻ വേണ്ടി സമൂഹത്തിലിറങ്ങി)

ഡോ: ശ്രീനാഥ് കാരയാട്ട്

Sunday, May 28, 2023

Family Counseling

FAMILY COUNSELING
ഫാമിലി കൗൺസിലിംങ്ങ്

" ഒരു ശരിയും ഒരു തെറ്റും തമ്മിലല്ല പ്രശ്നമുണ്ടാവുന്നത് ഒരു ശരിയും മറ്റൊരു ശരിയും തമ്മിലാണ് 

 നേരത്തെ നിശ്ചയിച്ച പ്രകാരം സുധയും ഭർത്താവ് മധുവും രാവിലെ കൗൺസിലിങ്ങ് സെന്ററിലെത്തി . ബൈക്കിലാണ് വന്നത് . കൗൺസിലിങ്ങ് ആരംഭിക്കുന്നത് നമ്മുടെ മുന്നിലിരിക്കുമ്പോൾ മാത്രമല്ല , വരുന്ന രീതിയും പുറത്ത് ഇരിക്കുന്ന ( വെയിറ്റിംഗ് റൂമിൽ ) രീതിയും ഒക്കെയാണ് അവരെ മനസ്സിലാക്കാനുള്ള വഴികൾ , മധുവും സുധയും വന്നത് പുതിയ ബൈക്കി ലാണ് . കല്യാണം കഴിഞ്ഞ് കുറച്ചായിട്ടേ ഉള്ളൂ എന്ന് മനസ്സിലായി . കളിയും ചിരിയുമായി അവർ പുറത്ത് അവരുടെ ഊഴത്തിനായി കാത്തിരുന്നു . ഇടയിൽ പുറത്തു പോയി രണ്ടുപേരും ചേർന്ന് ഒരു ഐസ്ക്രീം പങ്കുവച്ച് കഴിക്കുന്നതും സെൽഫികൾ എടുക്കുന്നതും CCTV ൽ കണ്ടു . കുറച്ചു സമയത്തിനു ശേഷം രണ്ടു പേരും കൗൺസി ലിങ്ങിനായി കൗൺസിലിങ്ങ് മുറിയിൽ വന്നു 

ഫാമിലി കൗൺസിലിങ്ങ് ചെയ്യുമ്പോൾ നമ്മൾ ആദ്യം ഒരാളെ കേൾക്കണം ( ഭാര്യയെയോ , ഭർത്താവിനെയോ ഒരാളെ ) അത് തീരുമാനിക്കാനുള്ള അവകാശം അവർക്കു വിട്ടു കൊടുക്കണം . അല്ലാതെ നമ്മൾ ഒരാളെ തീരുമാനിച്ചാൽ മറ്റേ ആൾക്ക് അത് വിഷമമാവാൻ സാധ്യതയുണ്ട് . അതിനാൽ ആദ്യം ഞാനൊരാളെ കേൾക്കാം . ആരെയാണ് കേൾക്കേണ്ടത് എന്ന് നിങ്ങൾക്ക് തീരു മാനിക്കാം , എന്നു പറഞ്ഞ് ആ സ്വാതന്ത്യം ദമ്പതികൾക്കു കൊടുക്കുന്നതാണ് ഉചിതം . ആദ്യം ഒരാളെ കേൾക്കുക . പിന്നീട് അടുത്തയാളെ കേൾക്കുക . മൂന്നാമതായി രണ്ടുപേരെയും ഇരുത്തി പറഞ്ഞതിലുള്ള വൈരുദ്ധ്യങ്ങളിൽ വ്യക്തതയുണ്ടാക്കുകയും ഒരാൾക്ക് മറ്റേയാളിൽ യോജിപ്പുള്ള മേഖലകളും വിയോജിപ്പുള്ളമേഖലകളും മനസ്സിലാക്കുകയാണ് മൂന്നാമത്തെ സ്റ്റെപ്പ് . ആദ്യം മധുവിനെ കേട്ടാൽ മതിയെന്ന് തീരുമാനിച്ചു . 

നല്ല കാലാവസ്ഥയാണ് ഇന്ന് എന്നുതോന്നുന്നു . ( ഇതു പറഞ്ഞ് ഞാൻ പുറത്തേക്ക് നോക്കി - മഴയൊക്കെ മാറി ചെറു തായി വെയിൽ വന്ന സമയമായിരുന്നു അത് . ) 
( Casual talk ) 


അതെ അതെ . ഇന്ന് നല്ല കാലാവസ്ഥയാണ് . അതിനാൽ ഞങ്ങൾക്ക് ബൈക്കിൽ സുഖമായി വരാൻ കഴിഞ്ഞു . കുറേ ദിവസമായി നല്ല മഴയാണല്ലോ . ഇന്ന് വളരെ നല്ല കാലാവസ്ഥയാണ് . ( റാപ്പോ ഉണ്ടാക്കാനാണ് ഇങ്ങനെ ചില ചോദ്യങ്ങൾ ചോദിക്കുന്നത് ) .

മധു എനിക്ക് അഭിമുഖമായി ഇരുന്നു . കണ്ണുകൾ കൃത്യമായി എനിക്ക് കാണാം . വാതിലടച്ചു . ഞാൻ എന്റെ മൊബൈൽ ഫോൺ എടുത്ത് ഓഫാക്കി കമഴ്ത്തി വച്ചു . ( ഇനി എന്റെ സമയം നിങ്ങൾക്കു വേണ്ടി മാത്രമാണ് എന്നു മധുവിനെ വിശ്വ സിപ്പിക്കാനാണ് അങ്ങനെ ചെയ്തത് ) . മധുവും മൊബൈൽ ഫോൺ ഓഫാക്കി താഴെ വച്ചു . 

മധു ഞാൻ എങ്ങനെയാണ് നിങ്ങളെ സഹായിക്കേണ്ടത് , നിങ്ങൾക്ക് എന്നെ 100 % വിശ്വസിക്കാം . നിങ്ങൾ പറയുന്ന കാര്യ ങ്ങൾ ഞാൻ 100 % രഹസ്യമായി സൂക്ഷിക്കും . ഒരുപക്ഷെ നിങ്ങൾ കാര്യങ്ങൾ തുറന്നു പറയുകയാണെങ്കിൽ എനിക്ക് നിങ്ങളെ കൂടു തൽ സഹായിക്കാൻ പറ്റും . ഞാൻ പറഞ്ഞു നിർത്തി . 

സർ എവിടെ തുടങ്ങണം എന്നെനിക്കറിയില്ല . ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു വർഷമായി . പക്ഷെ ഒരു വാശിയുടെ പുറത്ത് ഇപ്പോൾ വിവാഹ മോചനത്തിനടുത്താണ് . എന്ന് പതുക്കെ പറഞ്ഞു . 

ഇടയ്ക്ക് മധു ഗ്ലാസ് ഡോറിനപ്പുറത്തുള്ള സുധയെ നോക്കുന്നുണ്ടായിരുന്നു . സുധ കേൾക്കുമോ എന്ന സംശയമാണ് മധുവിനുള്ളതെന്ന് മനസ്സിലാക്കിയ ഞാൻ പുറത്തുള്ള സ്പീക്കറിലെ ചൗരസ്യയുടെ ഓടക്കുഴൽ കച്ചേരി സ്വൽപം ശബ്ദം ഉയർത്തിവച്ചു . അപ്പോൾ പുറത്തുള്ളവർ അതിൽ ലയിച്ചിരിക്കും ഇവിടെ സംസാരിക്കുന്നത് കേൾക്കുകയില്ല . ഇപ്പോൾ മധു കൂടുതൽ സ്വസ്ഥനാവുകയും തുടർന്നു സംസാരിക്കുകയും ചെയ്തു .

സർ , ഞങ്ങൾ വളരെ പഴയ തറവാട്ടുകാരാണ് . ഒരു നാലു തലമുറയ്ക്ക് സുഖമായി ജീവിക്കാനുള്ള സ്വത്ത് കാരണവൻമാ രായി ഉണ്ടാക്കിയിട്ടുണ്ട് . മാത്രമല്ല , ഞാൻ ബിസിനസ്സു ചെയ്ത് മാസം അഞ്ചു ലക്ഷം രൂപയ്ക്ക് മുകളിൽ സമ്പാദിക്കുന്നുമുണ്ട് . എന്റെ ഭാര്യ എനിക്കൊപ്പം എന്റെ വീട്ടിൽ വേണമെന്നാണ് എന്റെ ആഗ്രഹം . എന്നാൽ അവൾക്ക് ഇപ്പോൾ ഛത്തീസ്ഘട്ടിൽ ബേങ്കിൽ ജോലി ലഭിച്ചിട്ടുണ്ട് . അവൾ പോവണമെന്ന് വാശി പിടിക്കുന്നു . എന്റെ അച്ഛനും അമ്മയ്ക്കും പ്രായമായി വരിക യാണ് . അവൾ പോയാൽ പിന്നെ ആരാണ് അവരെ നോക്കു ന്നത് . മാത്രമല്ല , ഈ പ്രായത്തിലല്ലെ ഒന്നിച്ചു ജീവിക്കേണ്ടത് അല്ലാതെ 70 വയസ്സിലല്ലല്ലോ 

അവൾക്കു പണത്തിനാണെങ്കിൽ ഞാൻ ശമ്പളം എത്ര വേണമെങ്കിലും കൊടുക്കാൻ തയ്യാറാണ് . 

സാർ അവളെ പറഞ്ഞ് ഒന്ന് മനസ്സിലാക്കിക്കണം . എന്റെ വീട്ടിലെ കാര്യങ്ങൾ നോക്കി എന്റെ കുട്ടികളെ പ്രസവിച്ച് ജീവിക്കുന്ന ഭാര്യയും അങ്ങനെയുള്ള സന്തുഷ്ട കുടുംബവുമാണ് എന്റെ സങ്കല്പം . അയാൾ പറഞ്ഞു നിർത്തി .

കൗൺസിലിങ്ങിന്റെ ആദ്യ പടിയായ 1. Door Opening കഴിഞ്ഞ് Empatheticallistening എന്ന രണ്ടാമത്തെ സ്റ്റെപ്പ് ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് . ഞാൻ മധുവിനെ കേട്ടു . ഇനി സുധയെ കേൾക്കണം . 

സുധ എനിക്ക് അഭിമുഖമായിരുന്നു . നല്ല രസമുള്ള മ്യൂസി ക്കായിരുന്നു . ഞാൻ ലയിച്ചിരുന്നുപോയി , സുധ പറഞ്ഞു . സംഗീതം ഒരു പ്രത്യേക അനുഭൂതി നമ്മളിൽ സൃഷ്ടിക്കും എന്നു കൂടി കൂട്ടിച്ചേർത്തു പറഞ്ഞു . ഞാൻ നേരത്തെ പോലെ സുധയെ കേൾക്കാൻ തയ്യാറായി . 

ഞാൻ എങ്ങനെയാണ് സുധയെ സഹായിക്കേണ്ടത് . എന്നെ 100 % വിശ്വസിക്കാം . നിങ്ങൾ പറയുന്ന കാര്യങ്ങൾ ഞാൻ 100 % രഹസ്യമായി സൂക്ഷിക്കും . ഒരുപക്ഷെ കാര്യങ്ങൾ തുറന്നു പറഞ്ഞാൽ എനിക്ക് നിങ്ങളെ കൂടുതൽ സഹായിക്കാൻ കഴി ഞ്ഞക്കും ഞാൻ പറഞ്ഞു .

സാർ ഞാൻ എന്റെ അച്ഛനും അമ്മയ്ക്കും ഏക മകളാണ് . അവർ വളരെ കഷ്ടപ്പെട്ടാണ് എന്നെ പഠിപ്പിച്ചത് . ഒരു ജോലി എന്റെ സ്വപ്നമായിരുന്നു . ഇപ്പോ എന്റെ പ്രാർത്ഥനയുടെ ഫല മായി എനിക്ക് ഒരു ബേങ്കിൽ ജോലി ലഭിച്ചിരിക്കുകയാണ് . എന്നാൽ എന്റെ ഭർത്താവ് ചില കാരണങ്ങൾ പറഞ്ഞ് എന്നെ വിടുന്നില്ല . എനിക്ക് ജോലിക്ക് പോയേ പറ്റൂ . സാർ എന്റെ ഭർത്താ വിനെ പറഞ്ഞാന്ന് മനസ്സിലാക്കിക്കണം . സുധ കരയാൻ തുടങ്ങി . കരച്ചിൽ പൂർണ്ണമായും കഴിയുന്നതുവരെ ഞാൻ റിലാക്സ് എന്നു മാത്രം പറഞ്ഞുകൊണ്ട് അവിടെ ഇരുന്നു . കരഞ്ഞതിന് സുധ ക്ഷമപറഞ്ഞു . കരച്ചിൽ ഒരു തെറ്റല്ലെന്നും കരയാൻ തോന്നിയാൽ കരയാൻ ഇവിടെ സ്വാതന്ത്ര്യമുണ്ടെന്നും ഞാൻ സുധയോടു പറഞ്ഞു .

 നമ്മുടെ ഒന്നും രണ്ടും സ്റ്റെപ്പുകൾ കഴിഞ്ഞു . ഇനി 3 , 4 സ്റ്റെപ്പു കൾ , അത് കൗൺസിലർക്ക് കൗൺസിലിംഗിനോടുണ്ടായിരി ക്കേണ്ട ധാർമ്മിക നീതിയാണ് . ജന്യൂനസും റെസ്പെക്ടും. അത് എനിക്കുണ്ടെന്ന് ഉറപ്പു വരുത്തി . 

അഞ്ചാമത്തെ സ്റ്റെപ്പാണ് അടുത്തത് . കോൺക്രീറ്റ്നെസ്സ് - കാര്യങ്ങളിൽ ക്ലൈന്റിനും കൗൺസിലർക്കും വ്യക്തത ഉണ്ടാ വുകയാണ് വേണ്ടത് . ഇവിടെ രണ്ടു വ്യക്തികൾ ക്ലൈന്റായുണ്ട് . രണ്ട് വ്യക്തികളെയും നമ്മൾ കേട്ടു . രണ്ടുപേരും ശരിയാണ് . പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാവുന്നത് ഒരു ശരിയും ഒരു തെറ്റും തമ്മിലല്ല മറിച്ച് രണ്ടു ശരികൾ തമ്മിലാണ് . ഇവിടെ ആരാണ് ശരി ? രണ്ട് പേരും ശരിതന്നെ . ഇനി എന്താണ് പോംവഴി . അതാണ് അടുത്ത സ്റ്റെപ്പ് . ഞാൻ രണ്ടുപേരെയും എന്റെ മുന്നിൽ എനിക്ക് അഭിമുഖ മായി ഇരുത്തി . മധുവിനോടാണ് ആദ്യം സംസാരിച്ചത് . ആ സമയത്ത് സുധയോട് ഇടപെടരുത് എന്നും എല്ലാം കേട്ടതിനു ശേഷം മാത്രം സംസാരിക്കാനവസരം തരാമെന്നും പറഞ്ഞു 

ഒരു പെന്നും പേപ്പറും കൊടുത്ത് ഞാൻ മധുവിനോട് എഴുതാൻ പറഞ്ഞു . രണ്ടു കാര്യങ്ങൾ ആണ് എഴുതേണ്ടത് .

മധു സുധയിൽ കാണുന്ന ഗുണങ്ങൾ , അതേപോലെ മാറ്റേണ്ടുന്ന കാര്യങ്ങൾ ( മധുവിന്റെ അഭിപ്രായത്തിൽ സുധ എന്തൊക്കെ കാര്യങ്ങളിൽ മാറ്റം വരുത്തിയാൽ ജീവിതം കൂടു തൽ സന്തോഷകരമാക്കാം ) . ഒരു പേപ്പറിൽ 2 കോളം വരച്ച് മധു എഴുതിത്തുടങ്ങി . ഇവിടെ ഗുണങ്ങളുടെ എണ്ണം വളരെ കൂടുതൽ എഴുതാൻ മധു അറിയാതെ അദ്ദേഹത്തെ ഓരോന്നായി ഓർമ്മിപ്പിച്ചു . ഭക്ഷണം , അലക്കൽ , സ്നേഹം തുടങ്ങി ഗുണ ത്തിന്റെ കോളത്തിൽ പതിനഞ്ചിലധികം കാര്യങ്ങൾ എഴുതി . എന്നാൽ മാറ്റേണ്ടുന്ന കോളത്തിൽ നമ്പർ വളരെ കുറവായിരുന്നു . ഗുണങ്ങൾ കൂടുതൽ കണ്ടപ്പോൾ രണ്ടുപേർക്കും സന്തോഷമായി . ഇതുപോലെ സുധയെക്കൊണ്ടും എഴുതിച്ചു . ഉദാഹരണത്തിന് സുധയുടെ ഗുണങ്ങൾ  

ഇങ്ങനെ രണ്ടുപേരെയും ഇരുത്തി രണ്ടുപേരും പരസ്പരം അംഗീകരിക്കുന്ന തലങ്ങളും വിയോജിക്കുന്ന തലവും തമ്മിൽ വ്യക്തമായ തിരിച്ചറിവുണ്ടാക്കലാണ് ഇവിടെ ചെയ്യേണ്ടത് . ഇതിൽ ജീവിതത്തിൽ മാറ്റേണ്ട കാര്യങ്ങൾ പരസ്പരം മാറ്റം വരുത്തുവാൻ സാധിക്കുമോ എന്ന് ആരായുകയും ഇല്ലെങ്കിൽ എന്തു ചെയ്യാൻ കഴിയുമെന്ന് ചർച്ച ചെയ്യുകയും ചെയ്യണം . ഇതാണ് അഞ്ചാമത്തെ സ്റ്റെപ്പിൽ ചെയ്യേണ്ടത്. 


ഈ കൗൺസിലിംഗിൽ ആറാമത്തെ സ്റ്റെപ്പായ ഇമ്മിഡിയസി ആവശ്യമില്ല . കാരണം അടിയന്തിര സ്വഭാവമുള്ള പ്രശ്നങ്ങളോ ആത്മഹത്യാ പ്രവണതകളോ ഇവിടെ ഇല്ല . ഏഴാമത്തെ സ്റ്റെപ്പായ സെൽഫ് ഡിക്ലോഷറിൽ ഞാൻ നേരത്തെ ഉണ്ടായ കൗൺസിലിങ്ങിലെ ചില അനുഭവങ്ങൾ പറഞ്ഞു . 

ജീവിതത്തിന്റെ പരമമായ ലക്ഷ്യം എന്താണെന്ന ചോദ്യ ത്തോടെ ഞങ്ങൾ എട്ടാമത്തെ സ്റ്റെപ്പ് ചർച്ച ചെയ്തു തുടങ്ങി . ഇവിടെ രണ്ടു ശരികൾ തമ്മിലാണ് പ്രശ്നങ്ങൾ എന്നു വ്യക്തമായി . ജീവിക്കുന്നത് ജോലിക്കു വേണ്ടിയാവരുത് . ജീവിക്കാൻ വേണ്ടി ജോലി ചെയ്യണമെന്ന കാര്യങ്ങളൊക്കെ ചർച്ചയിൽ വന്നു . 

ഒമ്പതാമത്തെ സ്റ്റെപ്പായ കണ്ടന്റ് പാരാഫെയ്സിൽ രണ്ടു പേരുടെയും നന്മയെയും അവർ ഒന്നിച്ചു നിൽക്കുന്ന തല ങ്ങളെക്കുറിച്ചും വലുതാക്കി പറഞ്ഞു . അവർ തമ്മിൽ ജോലിക്കാര്യം മാത്രമാണ് തർക്കവിഷയമെന്ന് അവരെ ബോധ്യ പ്പെടുത്തി . വിവിധ തരം വ്യക്തിത്വങ്ങളെക്കുറിച്ചും അവരുടെ പെരുമാറ്റ രീതികളെക്കുറിച്ചും വിശദമായി പറഞ്ഞു . 

പത്താ മത്തെ സ്റ്റെപ്പായ ബ്രയിൻ സ്റ്റോമിംഗിൽ പരിഹാരങ്ങളെക്കുറിച്ച് രണ്ടുപേരോടും സംസാരിക്കാൻ പറഞ്ഞെങ്കിലും രണ്ടുപേരും തങ്ങളുടെ ആവശ്യത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു . 

പിന്നെ എങ്ങനെ ബാക്കിയുള്ള സ്റ്റെപ്പിലേക്ക് പോകും . കൗൺസിലിംഗ് എങ്ങനെ മുന്നോട്ടു കൊണ്ടു പോകും എന്ന് ഒരു ഐഡിയയും ലഭിക്കുന്നില്ല . ഇങ്ങനെ വരുന്ന സന്ദർഭങ്ങളിൽ പലപ്പോഴും വ്യക്തികൾ വൈകാരികമായാവും പെരുമാറുന്നത് . എന്തായാലും പരിഹാരം കാണുന്ന വഴിയിലല്ല എന്നു ബോധ്യമായി . ജീവിതത്തെക്കുറിച്ചും , സന്തോഷത്തെക്കുറിച്ചും ചിന്തിക്കാ നുള്ള ഒരുപാടു വിത്തുകൾ അവരുടെ തലയിൽ പാകിക്കൊണ്ട് അവരുടെ ബന്ധത്തെ ഒരു മാസത്തേക്ക് ഫ്രീസ് ചെയ്തു . ചില സന്ദർഭങ്ങളിൽ ബന്ധങ്ങളെ ഫ്രീസ് ചെയ്യാറുണ്ട് . 

നിശ്ചിതസമയം വിവാഹബന്ധം വേർപെടുത്തുന്നതാണ് ഉദ്ദേശിക്കുന്നത് . ഫോൺ ചെയ്യാനോ നേരിൽ കാണാനോ പാടില്ല . അവർക്ക് സ്വയം ചിന്തിക്കാനുള്ള സമയമാണിത് . എന്തായാലും നമ്മൾ പാകിയ വിത്തുകൾ ഫലംകണ്ടു തുടങ്ങി . ഏഴാം ദിവസം മധു വിളിച്ചു പറഞ്ഞു .

ഞാൻ പിന്നീട് സാറ് പറഞ്ഞ കാര്യങ്ങൾ വച്ചുകൊണ്ട് ചിന്തി ച്ചപ്പോഴാണ് മനസ്സിലായത് എന്റെ പിടിവാശിയെക്കുറിച്ച് അവൾ പോയപ്പോഴാണ് അവളുടെ വില മനസ്സിലായത് . അവളുടെ ഭാഗ ത്തുനിന്നു ചിന്തിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നില്ല . എനിക്ക് എന്റെ തെറ്റുകൾ മനസ്സിലായി . എന്റെ അച്ഛനും അമ്മയ്ക്കും ഇപ്പോൾ ഞങ്ങളില്ലെങ്കിലും കുഴപ്പമില്ല . ദയവു ചെയ്ത് ഞങ്ങളെ വീണ്ടും ഒന്നിപ്പിക്കണം . അവൾ ജോലിക്ക് പോകുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ . അദ്ഭുതം എന്നുതന്നെ പറയട്ടെ , അന്നു തന്നെ സുധയും വിളിച്ചിരുന്നു . അവളും പറഞ്ഞത് ഇങ്ങനെ തന്നെ ആയിരുന്നു . ഒരു സാധനം നഷ്ടപ്പെടുമെന്ന് തോന്നുമ്പോഴാണ് നമുക്ക് അതിന്റെ വില മനസ്സിലാവുന്നത് . സർ ഞാൻ എന്റെ ഭാഗത്തുനിന്നു മാത്രമേ ചിന്തിച്ചിരുന്നുള്ളൂ . എന്റെ തെറ്റാണ് . ദയവായി ഞങ്ങളെ പെട്ടെന്ന് ഒന്നിപ്പിക്കണം വീണ്ടും അടുത്ത ദിവസം അവർ ക്ലിനിക്കിലെത്തി . രണ്ടുപേരും അവരവരുടെ തെറ്റുകൾ മനസ്സിലാക്കുകയും മധുതന്നെ സുധയുടെ ജോലിക്കു വേണ്ട കാര്യങ്ങൾ ചെയ്യുകയും ചെയ്തു . അതോടെ അവരുടെ ബന്ധം കൂടുതൽ ഊഷ്മളമാവുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്തു .

സന്തുഷ്ട കുടുംബ ജീവിതം നേടാൻ

   
സന്തുഷ്ട കുടുംബം
പല ഭര്‍ത്താക്കാന്മാരും പറയുന്നത് തന്റെ ഭാര്യ വല്ലാത്ത പ്രശ്‌നക്കാരിയാണെന്നാണ്. എന്താകാം ഇതിന് കാരണം. എപ്പോാഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. സത്യത്തില്‍ നിങ്ങളുടെ ഭാര്യമാര്‍ പ്രശ്‌നക്കാരാകുന്നുണ്ടെങ്കില്‍ അതിന്റെ പ്രധാനകാരണം നിങ്ങള്‍ തന്നെയാണ്. കാരണം സ്ത്രീകള്‍ വളരെ റൊമാന്റെിക്കാണ്.
എന്നാല്‍ കുടുംബജീവിതത്തില്‍ ഉത്തരവാദിത്തങ്ങള്‍ ആകുന്നതോടെ നിങ്ങള്‍ക്ക് പലപ്പോഴും ഈ റൊമാന്‍സ് കാണാനും തിരിച്ചു പ്രകടിപ്പിക്കാനും കഴിയാതെ വരുന്നു. ഇതാണ് കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നതിന്റെ അടിസ്ഥാന കാരണം. എത്ര തിരക്കുണ്ടെങ്കിലും അല്‍പ്പം സമയം നിങ്ങളുടെ ഭാര്യക്ക് മാത്രമായി നല്‍കുക ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. മാത്രമല്ല ഓരോ ദിവസവും മനോഹരമാകുകയും ചെയ്യും.
ഭാര്യക്ക് വേണ്ടി നിങ്ങള്‍ ചെയ്യ്തു കൊടുക്കേണ്ട ചില കാര്യങ്ങള്‍

1, സംങ്കടവും സന്തോഷവും എന്തുമായിക്കെള്ളട്ടെ ചെറിയ കാര്യങ്ങളെക്കുറിച്ചുപോലും പരസ്പരം സംസാരിക്കുക. ഇത് നിങ്ങളുടെ ബന്ധത്തെ ദൃഡമാക്കും. നിങ്ങള്‍ പരിഗണിക്കുന്നു എന്ന ചിന്ത ഭാര്യയ്ക്ക് ഉണ്ടാകുകയും ചെയ്യും.
2, രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലുംരണ്ടുപേരും തനിച്ചൊരു ഡ്രൈവവ് പോകാം. ഇത് നിങ്ങളുടെ ബന്ധം ഊഷ്മളമാക്കും. ഇങ്ങനെ പോകുന്ന സ്ഥലങ്ങളേക്കാള്‍ ഒരുമിച്ചുള്ള സമയങ്ങള്‍ ആസ്വദിക്കുക.
3, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു... നിങ്ങള്‍ ഭാര്യയുടെ കണ്ണുകളില്‍ നോക്കി എത്രതവണ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. പലരും ഒരിക്കല്‍ പോലും തന്റെ ഭാര്യയോട് ഇങ്ങനെ പറഞ്ഞിട്ടുണ്ടാവില്ല. ഇതൊക്കെ പറഞ്ഞിട്ട് വേണോ മനസിലാക്കാന്‍. അതും ഈ പ്രായത്തില്‍ ഇനിയിപ്പം അതിന്റെ ആവിശ്യമൊന്നുമില്ല. ഇങ്ങനെ ചിന്തിക്കുന്നവര്‍ ശ്രദ്ധിക്കുക. ദിവസത്തില്‍ ഒരിക്കലെങ്കിലും ആ കണ്ണുകളില്‍ നോക്കി ഇങ്ങനെയൊന്നു പറയു.. പിന്നെ ലോകത്തില്‍ എറ്റവും രുചിയുള്ള ആഹാരം നിങ്ങളുടെ അടുക്കളയിലായിരിക്കും ഉണ്ടാകുക.

4, ദിവസത്തില്‍ ഒരിക്കലെങ്കിലുംനിങ്ങള്‍ ഭാര്യയെ ആലിംഗനം ചെയ്യാറുണ്ടോ..? ഇല്ലെങ്കില്‍ ഇന്നു തന്നെ ഈ ശീലം തുടങ്ങുക. കാരണം ഇതും നിങ്ങളുടെ സ്‌നേഹത്തെ ഊഷ്മളമാക്കും.
5, നിങ്ങള്‍ ഭാര്യയോടൊപ്പം ആയിരിക്കുന്ന സമയങ്ങളില്‍ ആദ്യം തന്നെ മൊബൈല്‍ മാറ്റിവയ്ക്കും ലാപ്‌റ്റോപ്പ് ഓഫ് ചെയ്യുക. ശേഷം അവര്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുക. ഇത്രയും മതി കുടുംബത്തില്‍ സമാധാനം വരാന്‍. ഒന്നും സംസാരിച്ചില്ലങ്കിലും മൊബൈലും ലാപ്‌റ്റോപ്പും മാറ്റിവയ്ക്കുന്നതോടെ കാര്യങ്ങള്‍ സമാധാനത്തിലാകും.

6, പല ഭര്‍ത്താക്കന്മാരും പൊതുസ്ഥലങ്ങളില്‍ തന്റെ ഭാര്യയെ അന്യയേ പോലെയാണ് കാണുന്നത്. എല്ലാം ബ്ഡറുമിനകത്ത് എന്ന ചിന്തഗതിക്കാരാണിവര്‍. എന്നാല്‍ ഇത് തീര്‍ത്തും അനാരോഗ്യകരമാണ്.കാരണം പൊതുസ്ഥലങ്ങളില്‍ വച്ച് അവളുടെ കൈകള്‍കോര്‍ത്ത് പിടിച്ച് ചേര്‍ന്നു നടക്കുന്നത് നിങ്ങള്‍ ഭാര്യയ്ക്ക് കൊടുക്കുന്ന അംഗികരമാണ്. കിടപ്പറിയില്‍ മാത്രം സ്‌നേഹിച്ചാല്‍ അവര്‍ക്ക് നിങ്ങളോടുള്ള ബഹുമാനം കുറയാം.

7, ഭാര്യയ്ക്ക് സര്‍പ്രയിസ് കൊടുക്കുന്നത് ബന്ധത്തിന്റെ പുതുമ നിലനിര്‍ത്താന്‍ സഹായിക്കും.
8, ഭാര്യ തന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടാതാണെന്ന് ഇടക്കൊക്കെ പറയുന്നത് അവരെ വല്ലാതെ സന്തോഷിപ്പിക്കും. ഇതും സന്തോഷകരമായ കുടുംബ ജീവിതത്തിന് നല്ലതാണ്.
9, പങ്കാളിക്കായിരിക്കണം ആദ്യ പരിഗണന. അത് നിങ്ങളുടെ ബന്ധത്തെ സ്വര്‍ഗതുല്യമാക്കും. മുകളില്‍ പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങളറിയാതെ തന്നെ ആദ്യപരിഗണന ഭാര്യക്ക് ലഭിക്കും. ഇതൊടെ കുടുംബ ജീവിതം സ്വര്‍ഗതുല്യമാകുമെന്നതില്‍ സംശയം വേണ്ട.

Sunday, July 17, 2022

പൂർവ്വ ജൻമ ധ്യാനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എല്ലാവർക്കും PLR പാസ്റ്റ് ലൈഫ് റിഗ്രഷനിലേക്ക്  സ്വാഗതം എൻറെ പേര് ഡോക്ടർ ശ്രീനാഥ് കാരയാട്ട് പാസ്ററ് ലൈഫ് റിഗ്രഷൻ തെറാപ്പിസ്റ്റ് ആണ്
മലയാളത്തിൽ ആദ്യമായാണ് പാസ്റ്റ് ലൈഫ് റിഗ്രഷൻ ഗൈഡഡ് മെഡിറ്റേഷൻ വീഡിയോ ചെയ്യുന്നത് 
മറ്റ് ധ്യാനങ്ങളെ അപേക്ഷിച്ചു പാസ്ററ് ലൈഫ് റിഗ്രഷൻ കുറച്ചുകൂടി ഗൗരവത്തോടുകൂടി സമീപിക്കേണ്ടതാണ് 

ചില നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക 
ഒന്ന് 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ഈ  ധ്യാനത്തിനുവേണ്ടി സമയമെടുത്തേക്കാം അത്രയും സമയം മറ്റ്  തടസ്സങ്ങൾ ഒന്നും ഇല്ലാതെ തുടങ്ങിയാൽ കഴിയുന്നതുവരെ പൂർണ്ണമായും ശ്രദ്ധയോടു കൂടി ചെയ്യാൻ സാധിക്കണം 
മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുക

 ഒരു റൂമിനകത്ത് വാതിൽ അടച്ചിരുന്നു ചെയ്യുന്നതാണ് നല്ലത്  വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മറ്റ് പൊതുസ്ഥലങ്ങളിലും വെച്ച് ചെയ്യുന്നത്  അഭികാമ്യമല്ല

 വീട്ടിനകത്ത് വാതിലടച്ച് ചെയ്യുമ്പോഴും പുറത്തു നിന്ന് ആരും വാതിലിൽ മുട്ടുകയോ കോളിംഗ് ബെൽ അടിക്കുകയോ അതേ പോലെ മറ്റ് ഡിസ്റ്റർബൻസ് കൾ ഉണ്ടാവുകയോ ഇല്ല എന്ന് ഉറപ്പുവരുത്തുക 

ഇത് ജന്മജന്മാന്തരങ്ങളിലേക്ക് ഉള്ള ഒരു യാത്രയാണ് 

 നിങ്ങളുടെ പൂർവ്വജന്മങ്ങളിലെ പല കാഴ്ചകളിലൂടെയും പല സംഭവങ്ങളിലൂടെ നിങ്ങൾക്ക് കടന്നു പോകേണ്ടതായി വരാം ഒരുപക്ഷേ പക്ഷേ പൂർവ ജൻമങ്ങളിൽ എപ്പോഴൊക്കെയോ നിങ്ങളുടെ മരണസമയത്തി ലൂടെ കടന്നു പോകാനും സാധ്യതയുണ്ട് 

എന്നാൽ അതൊന്നും ഒന്നും ഒട്ടും പേടിക്കേണ്ടതില്ല അത് യാതൊരു തരത്തിലും നിങ്ങളെ മനസ്സിനെയോ ജീവിതത്തിനെയോ വിപരീതമായി സംഭവിക്കുകയില്ല എന്ന് മാത്രമല്ല  ഒരുപക്ഷേ ഈ ജന്മം നിങ്ങൾ അനുഭവിക്കുന്ന പല ഉൽക്കണ്ഠയുടെയും സെ ട്രസ്സിന്റെയും രോഗങ്ങളുടെയും കാരണം  അങ്ങനെ മുമ്പ് ജന്മങ്ങളിൽ എവിടെയൊക്കെയോ പൂർണ്ണമാകാത്ത വന്ന വികാരങ്ങൾ ആയിരിക്കാം 
 

റിഗ്രഷന്  ഒപ്പം തന്നെ അത് ഹീൽ ചെയ്യപ്പെടുകയും ചെയ്യും നിങ്ങൾ റിഗ്രഷനിൽ നിന്ന് ഉണർന്ന് കഴിയുമ്പോൾ നിങ്ങൾക്ക് വളരെ അധികം അനുകൂലമായ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യും 

past life regression തുടങ്ങിക്കഴിഞ്ഞാൽ  മുന്നോട്ടുപോകുമ്പോൾ എവിടെയെങ്കിലും വച്ച് നിങ്ങൾക്ക് ഇത് അവസാനിപ്പിക്കണം എന്ന് തോന്നുകയാണെങ്കിൽ പൂർണ്ണമായും അതിനുള്ള സ്വാതന്ത്ര്യമുണ്ട് 

 അതുകൊണ്ട് യാതൊരു ദോഷവും നിങ്ങൾക്ക് വരികയില്ല  എന്നത് ഉറപ്പാണ് നമ്മളിവിടെ മലയാളത്തിലാണ് മെഡിറ്റേഷൻ തയ്യാറാക്കിയിട്ടുള്ളത് 

വേണമെങ്കിൽ ഇടയിൽ രണ്ട് സ്ഥലത്ത് നിങ്ങൾക്ക് മെഡിറ്റേഷൻ  അവസാനിപ്പിക്കുവാൻ ഉള്ള സ്വാതന്ത്ര്യവും വ്യവസ്ഥ ചെയ്തിട്ടുണ്ട്

ഒറ്റയ്ക്ക് ചെയ്യാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ എങ്കിൽ ഒരാളുടെ സഹായത്തോടെ കൂടിയോ ഒരാളുടെ സാന്നിധ്യത്തിലോ ധ്യാനം ചെയ്യാം  എന്നാൽ യാതൊരു കാരണവശാലും നമ്മളെ തൊടുകയോ കുലുക്കി വിളിക്കുകയോ ചെയ്യരുത് എന്ന് പ്രത്യേകം പറയുക

 നമ്മുടെ ശരീരത്തിലെ മുഖഭാവങ്ങളിൽ ഏതെങ്കിലും ശക്തമായ വികാരവിക്ഷോഭങ്ങൾ ഉണ്ടാവുകയാണെങ്കിൽ ചെവിയുടെ അടുത്ത് വന്ന് റിലാക്സ് റിലാക്സ് റിലാക്സ് എന്ന സാവധാനം പറയുക മാത്രം ചെയ്യേണ്ടതുള്ളൂ എന്ന് സഹായിയോട് പറയുക

ഇത്രയും കാര്യങ്ങൾ റിഗ്രഷന് മുമ്പായി ഉറപ്പുവരുത്തുമല്ലോ




Monday, March 28, 2022

ഓഷോ ആശ്രമം , പൂനെ

അങ്ങനെ ജീവിതത്തിലെ
വലിയ ഒരു ആഗ്രഹം കൂടി സഫലമായി പൂനയിലെ കോറിഗോൺ , ഓഷോ ആശ്രമം
സന്ദർശിച്ചു.   അവിടെ നടക്കുന്ന
വിവിധ ധ്യാന പരിപാടികളിൽ പങ്കെടുത്തു. തികച്ചും അവാച്യമായ അനുഭൂതി
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ്
ഓഷോ പുസ്തകം
വായിച്ച് തുടങ്ങുന്നത് 

വേദാന്തം തലക്ക് പിടിച്ച്
തനി വേദാന്തിയായി
നടക്കുന്ന കാലം
ആ സമയത്താണ്
എന്റെ സകല മത/വേദാന്ത ചില്ല് കൊട്ടാരത്തെ ബോംബ് വെച്ച് തകർത്ത് തരിപ്പണമാക്കി ഓഷോ തലയിൽ താമസമാക്കിയത്

"ഒഴിഞ്ഞ തോണി " യാണ് ആദ്യ പുസ്തകം പിന്നീട് ധ്യാനം ആദ്യത്തെയും അവസാനത്തെയും സ്വാതന്ത്യം,
ഇന്ത്യ എൻ പ്രിയങ്കരി, തന്ത്ര ലോകം , സംഭോഗത്തിൽ നിന്ന് സമാധിയിലേക്ക് തുടങ്ങി ഭ്രാന്തമായ വായനയായിരുന്നു.

ഓഷോ കേരളത്തിൽ
സെക്സ് ഗുരു എന്ന് അറിയപെടുന്ന കാലം
ഓളിച്ച് വെച്ച് പുസ്തകം
വായിക്കേണ്ട അവസ്ഥ

"ചെക്കൻ വഴി തെറ്റി പോവും
മോശം പുസ്തകങ്ങളാണ് വായിക്കുന്നത് " എന്ന് ബുജികൾ
അച്ചനെ ഉപദേശിക്കുന്ന സമയം

സത്യത്തിൽ ആ മനുഷ്യനോട് അഡിക്ഷൻ ആയ കാലം
നേരിട്ട് കാണണം എന്ന് എറെ ആഗ്രഹിച്ചിരുന്നു. തീവ്രമായ ആഗ്രഹത്താൽ ആയിരിക്കാം
പലപ്പോഴും സ്വപ്നത്തിൽ
ഓഷോയുടെ സാന്നിധ്യം
അറിഞ്ഞിട്ടുണ്ട്

വല്ലാത്ത ഒരു ധൈര്യമാണ്
ആർജ്ജവവമാണ് സ്വാതന്ത്യമാണ് ഓഷോ ദർശനങ്ങൾ തന്നിട്ടുള്ളത്

മതവും ആദ്യാത്മികതയും
രണ്ടും രണ്ട് വഴിയിലാണ്
എന്ന് തിരിച്ചറിവുണ്ടായ കാലം

ജീവിതത്തിലെ
ഏറ്റവും വലിയ ആഗ്രഹമായിരുന്നു പൂനെയിലുള്ള
ഓഷോ ആശ്രമത്തിൽ
പോവുക അവിടുത്തെ
ഓഷോ ആദൃശ്യ സാന്നിധ്യം
അറിയുക എന്നത്

ഇപ്പോഴാണ് അതിന് സാധ്യമായത്
തികച്ചും ഗംഗീരമായ അനുഭവം
15 ഏക്കറിൽ വളരെ മനോഹരമായി വന്യമായി
എന്നാൽ വൃത്തിയായി ചിട്ടയോടെ നടക്കുന്ന സ്ഥാപനം

ജീവിതത്തിൽ ഒരിക്കലെങ്കിലും
പോയി കാണേണ്ട / അനുഭവിക്കേണ്ട സ്ഥലം
രജിസ്ട്രേഷൻ കൗണ്ടറിൽ
എത്തിയാൽ രജിസ്ട്രേഷൻ
നടപടികൾ പൂർത്തിയാക്കണം
മെറൂൺ നിറത്തിലുള്ള  ഗൗൺ ധരിച്ച് മാത്രമേ ആശ്രമത്തിൽ
പ്രവേശനമുള്ളൂ നമ്മുടെ പാകത്തിനുള്ള ഗൗൺ അവിടെ ലഭിക്കും ഭക്ഷണത്തിന്റെ കൂപ്പൺ ആദ്യമേ വാങ്ങി വെക്കണം കാന്റീനിൽ നിശ്ചിത സമയത്ത് ഭക്ഷണം ലഭിക്കും

രജിസ്ട്രേഷൻ കൗണ്ടറിൽ നിന്നും ലഭിക്കുന്ന മെമ്പർഷിപ്പ് കാർഡ്
മൂന്ന് മാസം വാലിഡിറ്റി ഉള്ളതാണ് ഓട്ടോമാറ്റിക് സിസ്റ്റം ആയതിനാൽ ഐഡികാർഡ് കാണിച്ചാൽ മാത്രമേ നമുക്ക് അകത്തേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ

രജിസ്ടേഷൻ കൗണ്ടറിൽ നിന്ന് തന്നെ ആശ്രമ വ്യവസ്ഥകൾ വിശദമായി പറഞ്ഞു തരും
ആശ്രമത്തിനകത്ത്ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും
അനുവദിക്കുന്നതല്ല 

വലിയ വലിയ ധ്യാന മണ്ഡപങ്ങളും
ആംഫി തിയേറ്റർ
വലിയ സ്വിമ്മിംഗ് പൂളും
പുൽത്തകിടികളും ബുദ്ധപ്രതിമകളും
മനോഹരങ്ങളായ പുഷ്പങ്ങളാൽ നിറഞ്ഞ
 ഉദ്യാനവും തുടങ്ങി
അനിർവ്വചനീയമായ ദൃശ്യാനുഭൂതി തരുന്ന രീതിയിലാണ് ആശ്രമം

എടുത്തു പറയേണ്ട സ്ഥലം 
ലാവോത് -സു പാർക്ക് ആണ്
കാടിന് നടുവിൽ മനോഹരമായി
നിർമ്മിച്ച ധ്യാന മണ്ഡപം,
ഇടതൂർന്ന വനത്തിൽ മാർബിൾ പതിച്ച കൃത്യമായ വഴി,
 പ്രധാന വഴിയിൽ നിന്നും ചെറിയ മാർപ്പിൾ പതിച്ച നടപ്പാതയിൽ
പോയാൽ ഏകാന്തമായി ധ്യാനത്തിലിരിക്കാൻ ധാരാളം ബഞ്ചുകൾ,
 ധ്യാനമണ്ഡപത്തിൽ
ഓഷോ ഉപയോഗിച്ച റോൾസ് റോയിസ് കാർ കാണാം അകത്തേക്ക് കയറണമെങ്കിൽ
വെള്ള സോക്സ് ധരിക്കണം
അത് അവിടെ ലഭിക്കും
ഒരു ധ്യാന കേന്ദ്രത്തിലും
മൊബൈൽ ഫോൺ അനുവദനീയമല്ല നമ്മുടെ id കാർഡിനൊപ്പം
ഫോൺ പുറത്ത് സൂക്ഷിക്കണം

അകത്ത് വേശിച്ചാൽ ഗംഭീരമായ ഓഷോയുടെ ലൈബ്രറിയിലൂടെ നടന്ന് (ഓഷോ ഉപയോഗിച്ചിരുന്ന അദ്ദേഹത്തിന്റെ വിഖ്യാതമായ കസേര നമുക്കവിടെ കാണാം ) പ്രത്യേകരീതിയിൽ ഉണ്ടാക്കിയ ശീതീകരിച്ച ഹാളിൽ എത്തും
അവിടെ മാത്രമാണ് നമുക്ക് ഓഷോയുടെ ചെറിയ ഒരു രൂപം കാണാൻ സാധിക്കുന്നത് അല്ലാതെ അവിടെ സമാധിമണ്ഡപമോ
പ്രതിമകളോ ഒന്നും തന്നെ കാണാൻ കഴിയില്ല

ആവശ്യക്കാർക്ക്
ഇരിക്കാനുള്ള ഷീറ്റ്, കുഷ്യൻ എന്നിവ അവിടെ ലഭിക്കും 
സമയക്രമത്തിൽ
വളരെ നിഷ്ഠയുള്ള സ്ഥലം ആണ് . കൃത്യസമയത്ത് ധ്യാനമുറിയിലേക്കുള്ള കവാടം അടക്കും പിന്നെ നമുക്ക് അകത്ത് കയറാൻ സാധിക്കുകയില്ല.

അവിടെ നമ്മെ കൂടാതെ ഇതേപോലെ സ്വദേശികളും വിദേശികളുമായ ധാരാളം വ്യക്തികളെ കാണാം

ഒന്നുകിൽ അവർ എന്തു ചെയ്യുന്നു എന്ന് നോക്കി നിങ്ങൾക്ക് ഒരു കാഴ്ചക്കാരൻ ആവാം

അല്ലെങ്കിൽ നിങ്ങളുടെ അകത്തേക്ക് നോക്കി നിങ്ങൾക്ക് ഒരു സാക്ഷിയാവാം

സാധാരണ അവിടെയുള്ള ഒരാളും മറ്റൊരാളുടെയും കാര്യത്തിൽ ഇടപെടാറില്ല

കാരണം നമ്മൾ അവിടെ എത്തുന്നത് നമ്മളെ തന്നെ കണ്ടെത്താനാണ്

സ്നേഹപൂർവ്വം
ഡോ ശ്രീനാഥ്  കാരയാട്ട് 
29/ 03/22

രാവിലെ 7 മണി മുതൽ ധ്യാനങ്ങൾ ആരംഭിക്കും
7.30-8.30 AM
Schedule Silent Sitting 
( in Chuang - Tzu )

8.00-9.00 AM
Morning Classes in Buddha Grove ( Tai Chi / Chi Gong )

9.30-10.30 AM 
OSHO Audio TALKS OSHO

9.30-10.30 AM
OSHO Vipassana Meditation

11:00 - 12 pm
Morning Meditation

12.15 - 12.45
Dance celebration

2.45 3.45 PM
OSHO Nadabrahma Meditation

 4.15 5.15 PM 
OSHO Kundalini Meditation

6.40-8.30 PM    
OSHO Evening Meeting

എന്നതാണ് സമയക്രമം
ഓരോ ധ്യാനവും വിവിധ സ്ഥലങ്ങളിലായാണ് നടക്കുന്നത്

മൂന്നുദിവസം സം അഞ്ചു ദിവസം പത്ത് ദിവസം എന്നിങ്ങനെ ധാരാളം ചെറിയ കോഴ്സുകൾ ഇടയ്ക്കിടെ അവിടെ നടക്കാറുണ്ട്

Thursday, January 13, 2022

caffe coffee day

ഹാതഭാഗ്യയായ സ്ത്രീ!! വലിയൊരു കടക്കാരന്റെ ഭാര്യ 
നേത്രവതി പുഴയിൽ ചാടി മരിക്കും മുന്നേ അയാൾ ഒരു വരി ഇങ്ങനെ എഴുതി " എന്റെ ബിസിനസ് തന്ത്രങ്ങളിൽ ഞാൻ പരാജയപെട്ടു "
7000 കോടി രൂപയുടെ കടം കുന്നുകൂടി ഇനി രക്ഷപെടാൻ വേറെ വഴി ഇല്ല, മരണമാണ് ഏക മാർഗമാണെന്നും ചിന്തിച്ചു കുടുംബത്തെ തനിച്ചാക്കി അയാൾ എന്നെനന്നേക്കുമായി ഓടി ഒളിച്ചു. നമ്മുക്ക് എല്ലാവർക്കും സുപരിചിതമായ ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയായ cafe' day coffee യുടെ സ്ഥാപകൻ VG സിദ്ധാർഥയുടെ കഥയാണ് മേൽ പറഞ്ഞത്.

സിദ്ധാർഥയുടെ മരണത്തിനു ശേഷം CEO സ്ഥാനത്തു എത്തിയ അദ്ദേഹത്തിന്റെ പാവം ഭാര്യ Malavika Hegde നെ പലരും സഹതാപതോടെ നോക്കിയിട്ടുണ്ടാകും.

 "ഹാതഭാഗ്യയായ സ്ത്രീ!! വലിയൊരു കടക്കാരന്റെ ഭാര്യ "

മറ്റുപലരും അടക്കം പറഞ്ഞു " ഓ ഇനിയിപ്പോ ഇവളായിട്ടു എന്തു ചെയ്യാനാ മൂന്നു പതിറ്റാണ്ടു കൊണ്ട് സിദ്ധാർഥ നേടിയത് 7000 കോടിയുടെ കടമാണ്, ഇനി ഈ ബിസിനസും പറഞ്ഞു നടക്കാതെ ശിഷ്ട കാലം ഏതേലും മുറിയിൽ ജീവിതം അവസാനിപ്പിക്കുകയാണ് ഈ പെണ്ണിന് നല്ലത്! അങ്ങനെ ഒരുപാട് സാമൂഹിക ഉപദേശങ്ങൾ അവൾക്ക് ചുറ്റും നിന്നു മുറവിളി കൂട്ടിയിട്ടുണ്ടാകും!!
CEO കസേരയിൽ ഇരിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാകും... തന്റെ ദുർവിധിയെ ഓർത്ത്.

സ്വന്തം ഭർത്തവ് നഷ്ടപെട്ട ദുഃഖം മാത്രം ഓർത്താൽ തന്നെ എത്ര വലുതായിരിക്കും അവരുടെ ഭാരം??

പക്ഷേ ഇതെല്ലാം അവളുടെ ജീവിതത്തിലെ മുൾ പാതകൾ മാത്രമായിരുന്നു.

എന്നാൽ വെറും രണ്ടു കൊല്ലം കൊണ്ട് 5500 കോടി രൂപയുടെ കടം വീട്ടി സിദ്ധാർഥ തോറ്റയിടത്തു വിജയ കൊടി പാറിച്ച അയാളുടെ യഥാർത്ഥ ഹീറോയിന് ആണവർ. ഒരുപക്ഷേ സിദ്ധാർഥ പോലും തിരിച്ചറിഞ്ഞിരുന്നില്ല തന്റെ ഭാര്യയുടെ ആ കഴിവിനെ.

നമ്മുടെ ചുറ്റുപാടുകളിൽ നോക്കിയാൽ ഇതുപോലെ ഒരായിരം Malavika Hegde കളെ നമുക്ക് കാണാൻ സാധിക്കും. ശുന്യതയിൽ നിന്നും വിസ്മയങ്ങൾ തീർക്കുന്ന ഒരുപാട് സ്ത്രീകളെ... ഒരുപാട് കുടുംബങ്ങളുടെ നട്ടെല്ലായ സ്ത്രീകളെ. അവരൊക്കെയാണ് സ്ത്രീകളെകൊണ്ട് അധികാര സ്ഥാനങ്ങളിൽ ഒന്നിന്നും കൊള്ളില്ല എന്ന് ഇന്നും വിശ്വസിക്കുന്ന അധമാന്മാർക്കുള്ള മറുപടി.

ഇതിനെയാണ് അക്ഷരം തെറ്റാതെ വുമൺ എൻപവർമെന്റ് എന്ന് വിളിക്കേണ്ടത്.🙏
കടപ്പാട്

Tuesday, December 28, 2021

ശത്രുക്കളെ ഭയക്കരുത്

“കഴുകനെ ആക്രമിക്കാൻ ധൈര്യപ്പെടുന്ന ഒരേയൊരു പക്ഷി കറുത്ത ഡ്രോംഗോ മാത്രമാണ്. 
അത് കഴുകന്റെ പുറകിലിരുന്ന് കഴുത്തിൽ കടിക്കുന്നു.
എന്നിരുന്നാലും, കഴുകൻ പ്രതികരിക്കുകയോ ഡ്രോംഗോയുമായി യുദ്ധം ചെയ്യുകയോ ഇല്ല.
ഡ്രോംഗോയ്‌ക്കൊപ്പം സമയവും ഊർജ്ജവും കളയില്ല.  
അത് ചിറകുകൾ തുറന്ന് ആകാശത്ത് ഉയരത്തിൽ പറക്കാൻ തുടങ്ങുന്നു.  

ഉയരത്തിൽ , ഡ്രാങ്കോയ്ക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടാണ്, ഓക്സിജന്റെ അഭാവം മൂലം ഡ്രോംഗോ ഒടുവിൽ വീഴുന്നു.  

എല്ലാ യുദ്ധങ്ങളും നിങ്ങൾ പ്രതികരിക്കേണ്ടതില്ല.  
എല്ലാ വാദങ്ങൾക്കും വിമർശകർക്കും നിങ്ങൾ പ്രതികരിക്കാനോ മറുപടി നൽകാനോ ആവശ്യമില്ല.
Choose your battle wisely ....  

നമ്മുടെ നിലവാരം  ഉയർത്തുക . അവയുമായി തർക്കിച്ചു സമയം പാഴാക്കുന്നത് നിർത്തുക.  
അവയെ നിങ്ങളുടെ ഉയരത്തിലേക്ക് കൊണ്ടുപോകുക, അവ മങ്ങിപ്പോകും.  

ശത്രു നിങ്ങളുടെ മുതുകിലിരുന്ന് കഴുത്തിൽ കടിച്ചേക്കാം ... 
എന്നാൽ ഓർക്കുക,  കാലം  എല്ലാവർക്കും അവസരങ്ങൾ നൽകുന്നു...

 നിങ്ങളുടെ “ഉയർന്ന ഉദ്ദേശ്യം” നിങ്ങളെ ഉയരത്തിലേക്ക് കൊണ്ടുപോകട്ടെ, അവിടെ ശത്രുക്കൾക്ക് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ബുദ്ധിമുട്ടാണ്!

നമ്മൾ ആരെയും  ചെറുതാക്കാൻ സമയം ചെലവാക്കേണ്ടതില്ല...
നമ്മൾ സ്വയം വലുതാവാൻ സമയം ചെലവാക്കിയാൽ മതി..