Tuesday, December 28, 2021

ശത്രുക്കളെ ഭയക്കരുത്

“കഴുകനെ ആക്രമിക്കാൻ ധൈര്യപ്പെടുന്ന ഒരേയൊരു പക്ഷി കറുത്ത ഡ്രോംഗോ മാത്രമാണ്. 
അത് കഴുകന്റെ പുറകിലിരുന്ന് കഴുത്തിൽ കടിക്കുന്നു.
എന്നിരുന്നാലും, കഴുകൻ പ്രതികരിക്കുകയോ ഡ്രോംഗോയുമായി യുദ്ധം ചെയ്യുകയോ ഇല്ല.
ഡ്രോംഗോയ്‌ക്കൊപ്പം സമയവും ഊർജ്ജവും കളയില്ല.  
അത് ചിറകുകൾ തുറന്ന് ആകാശത്ത് ഉയരത്തിൽ പറക്കാൻ തുടങ്ങുന്നു.  

ഉയരത്തിൽ , ഡ്രാങ്കോയ്ക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടാണ്, ഓക്സിജന്റെ അഭാവം മൂലം ഡ്രോംഗോ ഒടുവിൽ വീഴുന്നു.  

എല്ലാ യുദ്ധങ്ങളും നിങ്ങൾ പ്രതികരിക്കേണ്ടതില്ല.  
എല്ലാ വാദങ്ങൾക്കും വിമർശകർക്കും നിങ്ങൾ പ്രതികരിക്കാനോ മറുപടി നൽകാനോ ആവശ്യമില്ല.
Choose your battle wisely ....  

നമ്മുടെ നിലവാരം  ഉയർത്തുക . അവയുമായി തർക്കിച്ചു സമയം പാഴാക്കുന്നത് നിർത്തുക.  
അവയെ നിങ്ങളുടെ ഉയരത്തിലേക്ക് കൊണ്ടുപോകുക, അവ മങ്ങിപ്പോകും.  

ശത്രു നിങ്ങളുടെ മുതുകിലിരുന്ന് കഴുത്തിൽ കടിച്ചേക്കാം ... 
എന്നാൽ ഓർക്കുക,  കാലം  എല്ലാവർക്കും അവസരങ്ങൾ നൽകുന്നു...

 നിങ്ങളുടെ “ഉയർന്ന ഉദ്ദേശ്യം” നിങ്ങളെ ഉയരത്തിലേക്ക് കൊണ്ടുപോകട്ടെ, അവിടെ ശത്രുക്കൾക്ക് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ബുദ്ധിമുട്ടാണ്!

നമ്മൾ ആരെയും  ചെറുതാക്കാൻ സമയം ചെലവാക്കേണ്ടതില്ല...
നമ്മൾ സ്വയം വലുതാവാൻ സമയം ചെലവാക്കിയാൽ മതി..

Monday, November 22, 2021

ശ്രീ മഹാലക്ഷ്മീ ധ്യാൻ യോഗ്

ശ്രീ മഹാലക്ഷ്മീ ധ്യാൻയോഗ്
1.ഗുരുവന്ദനം
(ശിരസിൽ സംഘടന മുദ്ര പിടിച്ച് കൊണ്ട് ചെല്ലുക )

വന്ദേഗുരുപദദ്വന്ദം
അവാങ്ങ്മനസ ഗോചരം
രക്തശുക്ളപ്രഭാമിശ്രം
അതർക്യം ത്രൈപുരം മഹാ:

2. ആസനപൂജ - 
ഇരിപ്പിടത്തിൽ നിന്ന് സ്വല്പം പിറകോട്ട് മാറി ഇരിപ്പിടം തൊട്ട് കൊണ്ട് ജപിക്കുക ഇരിപ്പിടത്തിൽ ദൈവീക ഊർജ്ജം ആയതായി സങ്കൽപ്പിക്കുക 

"പൃഥ്വീ ത്വയാ ധൃതാ ലോകാ 
ദേവീത്വം വിഷ്ണുനാ ധൃതാ 
ത്വാം ച ധാരയമാം ദേവീ 
പവിത്രം കുരു ച ആസനം" 

വീണ്ടും ഇരിപ്പിടത്തിൽ ഇരിക്കുക

3. ആത്മപൂജ - 
ഇരു കൈകളാലും
ദേഹം മുഴുവൻ
താഴെ നിന്ന് മേലോട്ട്  തലോടിക്കൊണ്ട് ചെയ്യുക , ഷഡ്ചക്രങ്ങളിലും ഊർജ്ജം നിറഞ്ഞതായി ഭാവിക്കുക )

ദേഹോ ദേവാലയ പ്രോക്താ 
ജീവോ ദേവ സനാതന 
ത്യജേത് അജ്ഞാൻനിർമ്മാല്യം 
സോഹം ഭാവേന പുജയേത് 

4.കരന്യാസ
പഞ്ചഭൂതങ്ങളും
ശുദ്ധമാകുന്നു എന്ന് ഭാവിച്ച് പെരുവിരൽ മുതൽ ചെറുവിരൽ വരെയും കൈപത്തി
മുഴുവനായും തലോടുക                          

ഓം അംഗുഷ്ഠാഭ്യാം നമഃ
ഓം തർജ്ജനീഭ്യാം സ്വാഹാ 
ഓം മധ്യമാഭ്യാം വഷട്    
ഓം അനാമികാഭ്യാം ഹും
ഓം കനിഷ്ഠികാഭ്യാം വൗഷട്       
കരതലകര പൃഷ്ഠാഭ്യാം ഫട്          

5. താളത്രയം
(താഴെ നിന്ന് മുകളിലേക്ക് 3 പ്രാവശ്യം കൈ കൊട്ടുക)
ഓം ഭൂർ ഭുവ സ്വരോം

6.ദിഗ് ബന്ധം

10 ദിക്കുകളും
അസ്ത്ര മുദ്രയാൽ
രക്ഷിക്കുക
ഓം പശു ഹും ഫഡ് (10)

7. സങ്കല്പം
ശ്രീ മഹാലക്ഷ്മീപ്രീത്യർത്ഥം
മഹാലക്ഷ്മീ ഉപാസന അഹം കരിഷ്യേൽ

8. പ്രാണായാമം
10 പ്രാവശ്യം ദീർഘമായി ശ്വാസോച്ഛാസം ചെയ്യുക 

ശ്വാസം അകത്തേക്ക് എടുക്കുമ്പോൾ അപ്പോൾ ഉദിച്ചുയരുന്ന  സൂര്യന്റെ സ്വർണ നിറത്തോടുകൂടിയശ്വാസം ശരീരത്തിലേക്ക് പ്രവേശിക്കുന്നതായി ഭാവിക്കുക

നിങ്ങൾ ജീവിതത്തിൽ നേടാൻ ആഗ്രഹിക്കുന്ന എല്ലാ ഗുണങ്ങളും നിങ്ങളുടെ ശരീരത്തിലെ ഓരോ കോശങ്ങളിലും നിറയുന്നതായി ഭാവിക്കുക

പ്രപഞ്ചത്തിലെ എല്ലാ ഐശ്വര്യങ്ങളും സമ്പത്തും സമൃദ്ധിയും നിങ്ങളിലേക്ക് വരുന്നത് അനുഭവിക്കുക

ഓരോ ഉച്ച്വാസത്തിലും
നിങ്ങളിലെ നിഷേധ വികാരങ്ങളും
നിങ്ങളിൽ നിന്നും നിങ്ങൾ  ഉപേക്ഷിക്കാൻ  ആഗ്രഹിക്കുന്ന  ശീലങ്ങൾ സ്വഭാവങ്ങൾ
എന്നിവ നിങ്ങളിൽ നിന്നും പുറത്തു പോകുന്നതായും ഭാവിക്കുക

അകത്തേക്ക് എടുക്കുന്ന ഓരോ ശ്വാസത്തെ യും വളരെ അധികം സ്നേഹത്തോടും ബഹുമാനത്തോടും കൂടെ സ്വീകരിക്കുക

പുറത്തേക്ക് വിടുന്ന ഓരോ ശ്വാസത്തെ യും വളരെയധികം നന്ദിയോടെ
പോവാൻ അനുവദിക്കുക

നമുക്ക് ലഭിച്ച ആനന്ദത്തിനും സന്തോഷത്തിനും സൗഭാഗ്യത്തിനും ഹൃദയത്തിൽ നിറയെ നന്ദി അനുഭവിക്കുക

9. ഋഷി ഛന്ദോ ദേവതാ
ക്രമത്തിൽ 
മൂർദ്ധാവിലും
മേൽ ചുണ്ടിലും
ഹൃദയത്തിലും
സ്പർശിച്ച് ചൊല്ലുക
ബ്രഹ്മ ഋഷി
ഗായത്രീ ഛന്ദ
മഹാലക്ഷ്മീർ ദേവതാ

10. മൂലമന്ത്രം (16 to 108)

ഓം ഐം ഹ്രീം ശ്രീം ശ്രീം ഹ്രീം ക്ലീം ശ്രീ മഹാലക്ഷ്മ്യെ നമഃ (16)

ഋഷി ഛന്ദോ ദേവതാ
ക്രമത്തിൽ 
മൂർദ്ധാവിലും
മേൽ ചുണ്ടിലും
ഹൃദയത്തിലും
സ്പർശിച്ച് ചൊല്ലുക
ബ്രഹ്മ ഋഷി
ഗായത്രീ ഛന്ദ
മഹാലക്ഷ്മീർ ദേവതാ

11. മഹാലക്ഷ്മി അഷ്ടകം

നമസ്തേസ്തു മഹാമായേ ശ്രീ പീഠേ സുരപൂജിതേ

ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ

നമസ്തേ ഗരുഡാരൂഡേ കോലാസുരഭയങ്കരി

സര്‍വ്വപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ

സര്‍വ്വജ്ഞേ സര്‍വ്വവരദേ സര്‍വ്വദുഷ്ടഭയങ്കരീ

സര്‍വ്വദു:ഖഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ

സിദ്ധിബുദ്ധിപ്രദേ ദേവി ഭുക്തിമുക്തിപ്രദായിനി

മന്ത്രമൂര്‍ത്തേ സദാ ദേവി മഹലക്ഷ്മി നമോസ്തുതേ

ആദ്യന്തരഹിതേ ദേവി ആദ്യശക്തി മഹേശ്വരി

യോഗജേ യോഗസംഭൂതേ മഹാലക്ഷ്മി നമോസ്തുതേ

സ്ഥൂലസൂക്ഷ്മമഹാരൌദ്രേ മഹാശക്തിമഹോദരേ

മഹാപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ

പദ്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി

പരമേശി ജഗന്മാതർമഹാലക്ഷ്മി നമോസ്തുതേ

ശ്വേതാംബരധരേ ദേവി നാനാലങ്കാരഭൂഷിതേ

ജഗത് സ്ഥിതേ ജഗന്മാതർമഹാലക്ഷ്മി നമോസ്തുതേ

മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ: പഠേത് ഭക്തിമാന്നരഃ

സര്‍വ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസര്‍വ്വദാ

ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം

ദ്വികാലം യ: പഠേന്നിത്യം ധനധ്യാനസമന്വിതഃ

ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം

മഹാലക്ഷ്മിര്‍ഭവേന്നിത്യം പ്രസന്നാ വരദാശുഭാ

13.ദിശാ നമസ്ക്കാരം
ദിശാ നമസ്കാരം ചെയ്യുക

പ്രപഞ്ചത്തിലെ സമസ്ത ജീവികളോടും നന്ദി പറയുന്ന രീതിയാണ് ദിശാ നമസ്കാരം , ഒരു വ്യവസ്ഥക്കു വേണ്ടി മാത്ര മാണ് ദിശ നിശ്ചയിക്കുന്നത് . 

കിഴക്കുഭാഗം- പുൽകൊടി മുതൽ വൻവൃക്ഷങ്ങൾ വരെയുള്ള സസ്യങ്ങൾ , നമ്മൾ ശ്വസിക്കുന്ന ഓക്സിജനും നമ്മൾ കഴിക്കുന്ന ഭക്ഷണവും തരുന്നത് സസ്യങ്ങളാണ് . നമ്മുടെ നില നിൽപ്പിന്റെ ആധാരം തന്നെയായ ആ സസ്യങ്ങൾക്ക് ഊർജ്ജം നൽകുന്നതാവട്ടെ സൂര്യനും . കിഴക്ക് സൂര്യനോടും . സസ്യങ്ങ ളോടും ആത്മാർത്ഥമായി നന്ദി പറയുക . 

മന്ത്രം- ഓം സൂര്യായ നമഃ 

അഗ്നികോൺ 
( തെക്ക്- കിഴക്ക് ഭാഗം ) 

നമുക്ക് ചുറ്റിലുമുള്ള എല്ലാ ജീവജാലങ്ങളും അവയുടെ ധർമ്മം ചെയ്യുമ്പോഴാണ് നമുക്ക് സുഖമായി ജീവിക്കാൻ സാധി ക്കുന്നത് . രണ്ടു കാലിൽ നടക്കുന്ന ജീവികൾ , നാൽക്കാലികൾ , ഷഡ്പദങ്ങൾ തുടങ്ങിയവയോട് നന്ദി പറയുക . 

സ്വന്തം ശരീരത്തിലെ ദഹനപ്രക്രിയകൾ നടക്കുന്നത് അഗ്നിയു ള്ളതുകൊണ്ടാണ് . അഗ്നിക്ക് നന്ദി പറയുക . 

ഓം അഗ്നയേ നമ 

തെക്കു ഭാഗം

നമുക്ക് ജന്മം തന്ന് നമ്മെ വളർത്തി വലുതാക്കിയ നമ്മുടെ അച്ഛനെയും അമ്മയെയും പൂർവ്വീകരെയും നന്ദിയോടെ സ്മരിക്കുകയും 

വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ , പെരുമാറ്റം കൊണ്ടോ അവർക്ക് പ്രയാസമുണ്ടാകുന്ന രീതിയിൽ നമ്മൾ പെരുമാറിയിട്ടുണ്ടെങ്കിൽ ക്ഷമ പറയുകയും ചെയ്യുക . 

ഓം പിതൃഭ്യോ നമഃ 

നീ ര്റ്തി കോൺ - 
( തെക്ക് പടിഞ്ഞാറ് ഭാഗം )

നമ്മുടെ മാതാവായ ഭൂമിക്ക് നന്ദി പറയുക . അതേ പോലെ ഭൂമിക്കടിയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ജീവജാല ങ്ങളോട് നന്ദി പറയുക .
ഓം പൃഥീവൈ്യ നമഃ 

പടിഞ്ഞാറ് ഭാഗം നമുക്ക് നിർലോഭമായി ലഭിച്ചുക്കൊണ്ടിരിക്കുന്ന ജലത്തിന നന്ദി പറയുക . അതേപോലെ നമ്മുടെ സ്വത്തിനും ജീവനും സംരക്ഷണം തരുന്ന ഇവിടുത്തെ നീതിന്യായ വ്യവസ്ഥ , ഭരണ കർത്താക്കൾ , സൈന്യം , പോലീസ് , മുഖ്യമന്ത്രി , പ്രധാനമന്ത്രി എന്നിവർക്കും ധർമ്മബോധമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുകയും അവരോട് നന്ദിപറയുകയും ചെയ്യുക . 

ഓം വരുണായനമഃ 

വായുകോൺ 
( പടിഞ്ഞാറ് വടക്ക് ഭാഗം )

തേനീച്ച മുതൽ ഗരുഢൻ വരെയുള്ള വായു വിൽ പറക്കുന്ന പരാഗണം നടത്തുകയും സസ്യങ്ങൾ , മരങ്ങൾ വച്ച് പിടിപ്പിക്കുകയും ചെയ്യുന്ന സമസ്ത ജീവജാലങ്ങളോടും നന്ദി പറയുക . തേനീച്ചകൾ പരാഗണം നടത്തുമ്പോഴാണ് സസ്യ ങ്ങളും ധാന്യങ്ങളും ഫലങ്ങളും ഉണ്ടാവുന്നത് . തേനീച്ച ഭൂമി യിലില്ലെങ്കിൽ പരമാവധി നാലു വർഷം മാത്രമേ മനുഷ്യർക്ക് ജീവിക്കാൻ സാധിക്കുകയുള്ളൂ . നന്ദി പറയുക . 

ഓാം വായവേ നമഃ 

വടക്ക് ഭാഗം : 
ഭാരതം ഋഷികളുടെ നാടാണ് , ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് ആരെങ്കിലും ജ്ഞാനം അന്വേഷിച്ച് പുറപ്പെട്ടിട്ടു ണ്ടെങ്കിൽ അത് ഭാരതത്തെ ലക്ഷ്യം വച്ചായിരുന്നു . ആത്മാന്വേ ഷണം നടന്നതും ശാസ്ത്രചിന്തകൾ നടന്നതും ഈ മണ്ണിലാണ് . നമ്മുക്ക് ബോധോദയം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് സമസ്ത ഗുരുക്കന്മാർക്കും ഗുരുപരമ്പരകൾക്കും സമ്പ്ര ദായങ്ങൾക്കും നന്ദി പറയുക . 

ഓം സോമായ നമഃ 

ഇന്ന് വരെ അനുഭവിച്ച
സമ്പത്തിന് നന്ദി പറയുക
ഓം കുബേരായ നമ:

ഈശാന കോൺ 
( വടക്കുകിഴക്ക് ) 

ഭൂമിയിൽ മനുഷ്യനേതങ്ങളെക്കൊണ്ട് കാണാൻ സാധി ക്കാത്ത ഒരു പാട് ചൈതന്യങ്ങൾ ഉണ്ട് . ദിവ്യമായ ഊർജ്ജം സിദ്ധന്മാർ , ഗന്ധർവ്വൻമാർ , യക്ഷൻ കിന്നരന്മാർ , തുടങ്ങി ഈ ലോകത്തുള്ള നമുക്കറിയാത്ത അറി വുകൾക്ക് നമ്മുടെ പരിധിയിലല്ലാത്ത ശക്തികൾക്ക് നന്ദി പറയുക .

ഓം ഈശാനായ നമ : 

വീണ്ടും കിഴക്കു ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് സ്വന്തം കുടുംബത്തിലെ എല്ലാവരെയും മനസിൽ കൊണ്ടുവന്ന് , അവരോട് നന്ദിപറയുക . നാട്ടുകാർ , ഗുരുക്കന്മാർ , നമ്മൾ സുഖമായ ജീവിക്കാൻ കാരണമായ എല്ലാവരോടും അങ്ങേയറ്റം നന്ദി
പറയുക . " ലോകാ : സമസ്താഃ സുഖിനോ ഭവന്തു '

പൂർണ്ണ ദീക്ഷ

*"നിങ്ങൾ ഒരു നിസ്വനായി വേണംപോകാൻ"*
21 വർഷത്തെ ശ്രീവിദ്യാ സപര്യയുടെ പൂർണ്ണതക്കായി
ഗുരു സന്നിധിയിലേക്ക്
യാത്രപുറപ്പെടുന്ന സമയം, 

വലിയ രണ്ട് ബാഗുകളിലായി സാധനങ്ങൾ നിറച്ച് വണ്ടിയിൽ വെയ്ക്കുമ്പോഴാണ്
പിന്നിൽ നിന്നും
രാംജിയുടെ ശബ്ദം

മനസ്സിലായില്ലെന്ന ഭാവത്തിൽ
ഞാൻ അദ്ദേഹത്തിന്റെ
മുഖത്തേക്ക് നോക്കി

വിദൂരതയിലേക്ക് നോക്കി കൊണ്ട് അദ്ദേഹം തുടർന്നു

"നമ്മളീ ഭൂമിയിലേക്ക് വന്നതും നിസ്വനായിട്ടല്ലേ
പിന്നെ എന്തിനാണ്
ഈ യാത്രയിൽ ഇത്രയധികം ഭാരം " 

"ശ്രീനാഥേട്ടൻ
തികച്ചും
നിസ്വനായി വേണം
പൂർണ്ണ ദീക്ഷക്ക് പോവാൻ എന്നാണ്
എന്റെ അഭിപ്രായം "
രാംജി വ്യക്തമാക്കി

സത്യത്തിൽ
ആ വാക്കുകൾ
എന്റെ അഹങ്കാരത്തിന്റെ
ഭാരമാണ് ഇറക്കി വെച്ചത് അങ്ങനെ  ഒരു ചെറിയ തോൾസഞ്ചിയിൽ
നിത്യോപാസനാംഗമായ
മഹാമേരുവും അവശ്യ
വസ്ത്രങ്ങളും  മാത്രമെടുത്ത്
റെയിൽവേ സ്‌റ്റേഷനിലേക്ക്
പുറപ്പെട്ടു.

രാംജി തന്നെയാണ്
ബൈക്കിൽ സ്റ്റേഷനിൽ വിട്ടത്.

സ്റ്റേഷനിൽ നിന്നും യാത്ര പറഞ്ഞു അദ്ദേഹം തിരിച്ചു പോകുമ്പോൾ
ആകെ ആഗ്രഹിച്ചത്
എന്റെ ജീവിതത്തിലെ
ഏറ്റവും ധന്യമായ
ഈ മുഹൂർത്തത്തിൽ
രാംജി കൂടെ ഉണ്ടാവണം
എന്നായിരുന്നു.

ആഗ്രഹം അറിയിച്ചു കൊണ്ട്
ഒരു വാട്ട്സ്അപ് സന്ദേശം അയച്ചു.

എനിക്ക് അത്രയ്ക്ക് ഉറപ്പുണ്ടായിരുന്നു അദ്ദേഹത്തിന് വരാതിരിക്കാൻ കഴിയില്ലെന്ന്

ബോധം ശക്തമായ
ഒരു ശൂന്യാവസ്ഥയിൽ
ആയിരുന്നു എന്ന് വേണം പറയാൻ
ഒരു പക്ഷെ
ആ അമൃതവർഷത്തിന്
ആത്മാവ് പാകപ്പെടുന്നതാവാം

ട്രയിൻ നിശ്ചയിച്ച പാളത്തിലൂടെ യാത്ര തുടർന്നു.

മഴയത്ത് മാഞ്ഞ്
മറഞ്ഞു പിന്നിലേക്കു പോകുന്ന കാഴ്ചകൾ കണ്ടപ്പോൾ ചിന്തിച്ചത്
പിന്നിട്ട ജീവിതത്തെയും
അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട്
എന്ന എന്റെ
 ഗുരുനാഥനെ കുറിച്ചുമായിരുന്നു

 21 വർഷങ്ങൾക്ക് മുമ്പ്
ഇതേ പോലെ
ഗുരുനാഥന്റെ അടുത്തേക്ക് പോകുമ്പോൾ
കൂടെയുണ്ടായിരുന്നത് ദാരിദ്ര്യവും നിസ്സഹായതയും മാത്രമായിരുന്നു.

അന്ന് ഗുരുനാഥൻ മന്ത്രദീക്ഷക്കൊപ്പം എനിക്ക് തന്നത് മഹത്തായ ജീവിതവും വലിയ ഒരു കാഴ്ചപ്പാടും
ആയിരുന്നു.

ഗുരു ഗർഭത്തിൽ
കൂടുതൽ കാലം കഴിയാൻ സാധിച്ചില്ലെങ്കിലും
ഗുരുത്വമെന്ന ആ പൊക്കിൾക്കൊടി
എന്നും എന്നെ എന്റെ ഗുരുനാഥനുമായി ബന്ധിപ്പിച്ചിരുന്നു.

ശക്തമായ സാധനയുടെയും
പുരശ്ചരണത്തിന്റെയും
നാളുകൾ, 

യാത്ര തന്നെ ലക്ഷ്യമായിക്കണ്ട് പിന്നിട്ട വഴികൾ

ഗുരുനാഥൻ 
എന്നിൽ പാകിയ വിത്തുകൾ മുളച്ച് തുടങ്ങിയിരുന്നു.

ഗുരുപരമ്പരകളുടെ
അനുഗ്രഹത്താൻ
ഓരോ സ്ഥലത്തു നിന്നും ലഭിച്ചത് വലിയ സ്വീകാര്യത.

പത്ത് വർഷങ്ങൾക്ക് മുമ്പ് ഗുരുമഹിമ  മനസിലാക്കാൻ തക്കവണ്ണം പക്വതയില്ലാത്ത കാലത്ത്,ദീക്ഷ എന്നത് ചോദിച്ചു വാങ്ങേണ്ടതല്ല ഗുരുനാഥൻ അറിഞ്ഞു തരേണ്ടതാണ് എന്ന തിരിച്ചറിവ് ഇല്ലാത്ത കാലത്ത്
ദീക്ഷയെ കുറിച്ച് ഗുരുനാഥനോട്
ചോദിച്ചപ്പോൾ

"ശിഷ്യൻ പാകമാവുമ്പോൾ ഗുരു പ്രത്യക്ഷപ്പെടും" എന്ന് പറഞ്ഞ് എന്റെ അഹങ്കാരം നിറഞ്ഞ ദീക്ഷാ മോഹത്തെ 
ഒടിച്ചുകളയുകയാണ് ഗുരുനാഥൻ ചെയ്തത്.

വീണ്ടും ഒരുപാട് യാത്രകൾ അനുഭവങ്ങൾ
അംഗീകാരങ്ങൾ,
ഒരുപാട് മഹാത്മാക്കളുമായുള്ള സഹവാസം,
രാംജിക്കൊപ്പമുള്ള
പഠനങ്ങൾ ,കാശ്മീര
ശൈവ ദർശനങ്ങൾ,
ഋതംഭര തുടങ്ങി
എന്തൊക്കെയോ
ഞാൻ പോലുമറിയാതെ
എന്റെ മനസ്സിനെയും ബോധത്തെയും പാക പെടുത്തിയിട്ടുണ്ടാവാം 

കഴിഞ്ഞ ഗുരുപൂർണിമ യോടനുബന്ധിച്ച്
ഗുരുനാഥനെ കാണാൻ ചെന്നപ്പോഴാണ്

"താൻ ഒരു ജ്യോത്സ്യനെ കണ്ടു കന്നിമാസത്തിൽ ഒരു മുഹൂർത്തം നിശ്ചയിക്കു പൂർണ്ണ ദീക്ഷക്ക് സമയമായി "
എന്ന് ഗുരുനാഥൻ പറയുന്നത് 

ആനന്ദം കൊണ്ട്
മതി മറന്ന നിമിഷങ്ങൾ
ഗുരുനാഥന്റെ വാക്കുകൾ ഒരു അലയൊലിയായി
കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു.

ഒരു സാധകനെ സംബന്ധിച്ച് ജീവിതത്തിൽ
ഇതിനെക്കാൾ പ്രാധാന്യമുള്ള ഒരു കാര്യവും ഇല്ല

ജന്മാന്തരങ്ങളിലൂടെ വന്നു ചേർന്ന പാപങ്ങളെ ഏറ്റടുത്ത് ശിഷ്യനെ പാപത്തിൽ നിന്നും മുക്തനാകുകയും ശിഷ്യന് ജ്ഞാന മാർഗം ഉപദേശിച്ചു കൊടുക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ദീക്ഷ

ഗുരു പരമ്പരകളിലൂടെ
ഒഴുകി തന്നിൽ എത്തി നിൽക്കുന്ന മന്ത്രശക്തിയെ
പോഷണം ചെയ്തു തന്റെ ഉപാസ്യ ദേവതയുടെ ശക്തി ഉദ്ധീപിപ്പിച്ചു നാഡി മാർഗ്ഗേണ ശിഷ്യനിൽ ആത്മ സംയോജനം ചെയ്യുന്നതാണ്
ദീക്ഷാ ക്രിയകൾ ..

അങ്ങനെ ഒക്ടോബർ
പത്തിന് ദീക്ഷ തീരുമാനിച്ചു.

കാലത്തിന് ദൈർഘ്യം
കൂടുതലാണ് എന്ന് തോന്നിയ ദിന രാത്രങ്ങൾ

അങ്ങനെ ഇരിക്കുന്ന സമയത്താണ് ഒരു സന്ധ്യാനേരത്ത് ഗുരുനാഥന്റെ വീഡിയോ കോൾ 

"അല്ലെങ്കിൽ ഒക്ടോബർ 10 വരെ കാത്തു നിൽക്കണ്ട
നമുക്ക് സപ്തംബർ
27 ന് തന്നെ ദീക്ഷാ കലശം നടത്താം "

സന്തോഷാധിക്യത്താൽ
ശബ്ദം ഇല്ലാതായ
അവസ്ഥ 

എന്തൊക്കെ
ഒരുക്കങ്ങളാണ് 
ഞാൻ ചെയ്യേണ്ടത്
എന്ന ചോദ്യത്തിന്
മറുപടി ലഭിച്ചത്

"താൻ അങ്ങട് വന്നാ മാത്രം മതി ഒരുക്കങ്ങളെല്ലാം
അവിടെ റെഡി ആയിരിക്കും "

 എന്നാണ്

അക്ഷര ലക്ഷം പറഞ്ഞ്
(1അക്ഷരത്തിന് 1 ലക്ഷം എന്ന കണക്കിന്)
ദക്ഷിണ വാങ്ങുന്ന ഗുരുക്കൻമാർ ഉള്ള ഈ നാട്ടിൽ ഗുരുനാഥന്
ഇങ്ങനെ പറയാൻ സാധിച്ചത് സാമൂഹിക പ്രതിബദ്ധതയുടെ ,
നവോത്ഥാനത്തിന്റെ
ബിംബമായ മാധവ്ജിയിലൂടെ
പ്രവഹിച്ച ദർശനത്തിന്റെ അമൃത ധാരകൊണ്ടായിരിക്കാം

പിന്നീട് മുഹൂർത്തം ആവുന്നതുവരെ മനസ്സിന് ഒരു നിസ്സംഗത ആയിരുന്നു .ഒരുപക്ഷേ ശരീരവും മനസ്സും ആ വലിയ ബോധ പ്രവാഹത്തിന് തയ്യാറാവുന്നത് ആയിരിക്കാം

ചിന്തകൾക്ക് ഒപ്പം തന്നെ ട്രെയിനും സഞ്ചരിച്ചതിനാൽ
പെട്ടന്ന് തന്നെ
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തി

വിപിൻ അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു അദ്ദേഹത്തോടൊപ്പം 
എനിക്ക് കേട്ട് മാത്രം പരിചയമുള്ള പാഞ്ഞാൾ ഗ്രാമത്തിലെ
തോട്ടം മനയിലേക്ക്

കർമ്മഫലത്തിന്റെ ഭാണ്ഡങ്ങൾ മാത്രമായി ഭൂമിയിലേക്ക് ജനിക്കുന്ന ശിശുവിനെപ്പോലെ
തികച്ചും നിസ്വനായിത്തന്നെയാണ്
നേരിയ മഴയിൽ
സന്ധ്യക്ക് തോട്ടം മനയിൽ എത്തിയത്

പ്രൗഢഗംഭീരമായി പഴമയുടെ ചാരുതയിൽ ദീപ പ്രഭയോടെ നിൽക്കുന്ന ആ മനയുടെ അകത്തുനിന്നും
സാമവേദധ്വനികൾ, കാതോർത്താൽ നമുക്ക് ഇപ്പോഴും കേൾക്കാൻ സാധിക്കും

ഞാൻ എത്തുന്നതിനു മുമ്പ് തന്നെ ഗുരുനാഥൻ അവിടെ എത്തിയിരുന്നു
ഗുരുനാഥനെയും മനയിലെ വേട്ടക്കരനെയും നമസ്കരിച്ച്
ഗുരുനാഥനൊപ്പം
ഇരുന്നു.

വളരെ ഹൃദ്യമായ ആതിഥേയത്വം ആണ്
തോട്ടം മന കുട്ടൻ തിരുമേനിയിൽ നിന്നും കുടുംബത്തിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചത്

മനയിൽ വേട്ടക്കരൻ പാട്ടിനോട് അനുബന്ധിച്ച് പൂജകളും ക്രിയകളും തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു

അന്നത്തെ ശുദ്ധി ക്രിയകൾക്ക് ശേഷം ഞാൻ എനിക്കു വേണ്ടി വ്യവസ്ഥ ചെയ്ത താമസസ്ഥലത്തേക്ക് പോയി.

രാത്രി 11 മണിക്ക്
ഫോൺ ചെയ്തപ്പോൾ രാംജിയുടെ കാൾ
"ശ്രീനാഥ് ഏട്ടാ ഞാൻ ഇവിടെ നിന്നും പുറപ്പെടുകയാണ് ഒന്നര മണിക്കൂർ കൊണ്ട് അവിടെ എത്തും "

 "ആനന്ദലബ്ദിക്കെ നിയെന്തു വേണം "
എന്ന അവസ്ഥയിലായിരുന്നു ഞാൻ

എന്നിൽ പൂർണ്ണത നിറയുന്ന സമയത്ത് എനിക്ക് ഒപ്പം പ്രിയ സഹോദരൻ രാംജി ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചതാണ്

 നൂറിലധികം കിലോമീറ്ററുകൾ നല്ല മഴയത്ത് ബൈക്കോടിച്ച് രാത്രി ഒരു മണിക്ക് മുമ്പായി അദ്ദേഹം എത്തി 

രാവിലെ നേരത്തെ എഴുന്നേറ്റ് ഞങ്ങൾ
തോട്ടം മനയിലെത്തി
ശരീര ബോധം ഏതാണ്ട് പൂർണമായും നഷ്ടപ്പെട്ട 
ഒരു സാക്ഷി ബോധത്തിൽ തന്നെയാണപ്പോഴും

9 മണിയോടുകൂടി
കലശപൂജകൾ എല്ലാം തന്നെ കഴിഞ്ഞു
പ്രകൃതിയും മനസ്സും 
ശരീരവും ദീക്ഷക്ക് തയ്യാറായി

പുറത്ത് ഭൂമിയാകുന്ന ശിഷ്യനിൽ
സൂര്യനാവുന്ന ഗുരുവിൽ നിന്നും പ്രവഹിക്കുന്ന അമൃതവർഷം

അകത്ത്
അനാദിയായ
സാധനാ പാരമ്പര്യത്തിന്റെ
ഗംഗാ പ്രവാഹം
ഗുരു പരമ്പരകളിൽ കൂടി ഒഴുകി
ശക്തിപാതമായി
ശിഷ്യനിൽ പതിക്കുന്നു

ഗുരുനാഥന് അഭിമുഖമായി എന്നെ ഇരുത്തി കർമ്മഫലങ്ങളെ
ഭൂത ശുദ്ധി കൊണ്ട് കരിച്ച് തന്റെ ആത്മീയ തേജസ്സുകൊണ്ട് ശുദ്ധിവരുത്തി.

ഗുരുനാഥന്റെ ജീവിതത്തെക്കുറിച്ചും
മാധവജി നൽകിയ
ആർജ്ജവത്തെ കുറിച്ചും സംസാരിച്ചതിലൂടെ  ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം
എന്ന ശരിയായ പാത എനിക്ക് കാണിച്ചു തരികയായിരുന്നു.

"രാജ്യം ദേയം ശിരോ ദേയംന്ന ദേയം ഷോഡശാക്ഷരി "

രാജ്യം കൊടുക്കാം ശിരസ്സു കൊടുക്കാം
എന്നാലും ഷോഡശാക്ഷരി മന്ത്രം
നൽകരുത് എന്നാണ് ആചാര്യമതം.

ശ്രീവിദ്യ സമ്പ്രദായത്തിലെ
അതിഗഹനങ്ങളായ നിയമങ്ങളെക്കുറിച്ചും
രഹസ്യങ്ങളെക്കുറിച്ചും
ഗുരുനാഥൻ ഉപദേശിച്ചു
ശേഷം പൂർണ്ണ കലശാഭിഷേകം
ശിരസ്സിൽ പതിച്ചപ്പോൾ
ഇന്നുവരെ ഞാൻ കടന്നുവന്ന എല്ലാ ശരീരങ്ങളും ജീവിതങ്ങളും
ഒരു മിന്നായം പോലെ എന്റെ ബോധതലത്തിലൂടെ
ഓടി മറയുന്നത് സാക്ഷി ഭാവത്തിൽ എനിക്ക് അനുഭവിക്കാൻ സാധിച്ചു
സ്ഥലകാല സീമകളുടെ അപ്പുറത്തേക്ക് ബോധം സഞ്ചരിച്ച നിമിഷം ഞാൻ തന്നെയാണ് പ്രപഞ്ചം എന്നറിഞ്ഞ
നിമിഷം
സാക്ഷാൽ രാജരാജേശ്വരി തന്നെ
ഗുരുനാഥന്റെ രൂപത്തിൽ
പ്രത്യക്ഷപ്പെട്ടതായാണ്
എനിക്ക് അനുഭവപ്പെട്ടത്
അത് വിവരണാതീതമായ അനുഭവമാണ്
രഹസ്യവും

തുടർന്ന് ദീക്ഷാ നാമവും
ജീവിതത്തിൽ അനുഷ്ഠിക്കേണ്ട
നിത്യ നൈമിത്തിക
കൃത്യങ്ങളും പഠിപ്പിച്ചു ഒരു പുതിയ ജീവിതത്തിലേക്ക് ........

ഗുരുനാഥാ
ഈ ജന്മം മുഴുവൻ
ഞാൻ അങ്ങയോട് കടപ്പെട്ടിരിക്കുന്നു

ഈ ഭൂമിയിൽ എവിടെയോ ജനിച്ചു ഒന്നും ആവാതെ പോകുമായിരുന്ന എന്നെ
സനാഥൻ ആക്കിയതിന്

സ്വസമുദായത്തിൽ നിന്നും ഉണ്ടായ ശക്തമായ എതിർപ്പുകൾ അവഗണിച്ചു
മാധവ്‌ജിയിൽ നിന്നും ലഭിച്ച അഗ്നിയെ  ജ്വലിപ്പിച്ച് ജാതിയുടെ മതിൽക്കെട്ടുകൾ തകർത്തു
ഈ ലോകത്തിന് വെളിച്ചം നൽകിയതിന്
ഈ നാട്തന്നെ എന്നും അങ്ങയോടു കടപ്പെട്ടിരിക്കുന്നു.

ബ്രാഹ്മണ്യം
ജന്മസിദ്ധം അല്ല
കർമ്മസിദ്ധം 
ആണെന്ന്
സ്വന്തം പ്രവർത്തികളിലൂടെ
നടപ്പിലാക്കി
യഥാർത്ഥത്തിൽ നവോത്ഥാനം
നടത്തിയ
അങ്ങയെ
ലോകം മുഴുവൻ അങ്ങനെ ആദരിക്കുന്നു

ഒരുപാട് നന്ദി
രാംജി
ധന്യമായ ഈ മുഹൂർത്തത്തിൽ എന്റെ കൂടെ ഉണ്ടായിരുന്നതിന്

ഗുരു മഹിമയും ദീക്ഷയും വരികളിലൂടെ വരച്ചതിന് , (FB Post)

നന്ദി ലാലേട്ടാ
എന്റെ പുതു ജന്മത്തിൽ എനിക്കും
ഗുരുനാഥനും നൽകിയ പ്രഥമ  അഭിവാദനത്തിന്

നന്ദി 
കുട്ടേട്ടാ (തോട്ടം മന)
എൻറെ പുനർജന്മം  ധന്യം ആക്കിയതിന്
എൻറെ പുതുജനത്തിന് രാജകീയമായ സംവിധാനങ്ങൾ ഒരുക്കിയതിന്,
ഒരിക്കലും മറക്കാത്ത ഒരുപാട് നല്ല അനുഭവങ്ങൾ എനിക്ക് സമ്മാനിച്ചതിന്
ഒരു പാട് നന്ദി
അങ്ങയുടെ കുടുംബത്തിനും
ശിഷ്യഗണങ്ങൾക്കും

ഒരു പാട് ഒരു പാട് നന്ദി,
പൂർണ്ണ ദീക്ഷിതതായ
വിവരം മാധവ്ജി പേജിലൂടെ വർദ്ധിച്ച സന്തോഷത്തോടെ
ആധികാരികമായി
ലോകത്തെ അറിയിച്ച
പ്രിയ സഹോദരൻ
ജയകുമാർ ഹരിഹരൻ ജീ

നന്ദി
എനിക്കൊപ്പം ദീക്ഷിതനായ
കുന്നുപറമ്പ്
പിന്നെ
നിങ്ങൾ തന്നു കൊണ്ടിരിക്കുന്ന
അതിരില്ലാത്ത
സ്നേഹത്തിനും
കരുതലിനും
കണക്കറ്റ നന്ദി

ശ്രീനാഥ് കാരയാട്ട്
30/09/21

Sunday, September 5, 2021

Mission Attappadi

MISSION ATTAPPAADI !!
വിശക്കുന്നവന് അന്നവും അറിവില്ലാത്തവന് ആശയങ്ങളും നാട്ടാചാര പ്രകാരം വന്ദ്യ വയൊധികർക്കു ഓണക്കോടികളും പേറി ഞങ്ങൾ ത്രുശുർക്കാർ മൂന്നാമതും അട്ടപ്പാടി മലനിരകൾ താണ്ടി...!! പറഞ്ഞുറപ്പിച്ചിരുന്ന തിയ്യതിയിൽ (Aug 31 ) കൂടിച്ചേർന്ന ആദിവാസി ഗോത്ര വർഗക്കാരും നമ്മളും പിന്നെ ഇടക്കെപ്പോഴോ വന്നു പോയ മഴ മേഘങ്ങളും ...

ജൈവ വൈവിധ്യത്താൽ ലോക ശ്രദ്ധ പിടിച്ചു പറ്റിയ സൈലന്റ് വാലി വനമേഖലയുടെ ബഫർ സോണ്‍- ഇൽ സ്ഥിതി ചെയ്യുന്ന തടിക്കുണ്ട് എന്ന ആദിവാസി ഊരിലെക്ക് ദുഷ്ക്കരമായ വന പാതയിലൂടെ നമ്മുടെ പ്രവർത്തകർ ഒരേ മനസ്സോടെ നടന്നു കയറി... തളർച്ച ആവേശമാക്കിയും ദാഹം സേവനമാക്കിയും യാത്രദുരിതങ്ങൾ ത്യാഗമാക്കിയും ഊരിലെത്തിയ നമ്മളെ അവർ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു..
ആദിവാസികൾ നേരിടുന്ന ദുഷ്ക്കരമായ വിഷയങ്ങളെ മനശാസ്ത്രത്തിന്റെ നിഗൂഡ സങ്കേതങ്ങളെ ഉപയോഗപ്പെടുത്തി സരളമാക്കിയ ഡോക്ടർ ശ്രീനാഥ് അവരിലേക്ക് തിരിച്ചറിവിന്റെ പുതിയ വെളിച്ചം പകർന്ന് നല്കി... ഇത്തിരി നേരത്തേക്ക് എങ്കിലും ആ കാടും അവിടത്തെ കാറ്റും നമ്മൾ ത്രുശുർക്കാരുടെതായി... 

ആദിവാസികൾ അനുഭവിക്കുന്ന ചൂഷണങ്ങളെ കുറിച്ചു പ്രതിപാദിക്കുന്ന documenteriy -ഉടെ ഔദ്യൊദികമായ സ്വിച്ച് ഓണ്‍ കർമ്മവും അവിടെ നടന്നു. അതിനു വേണ്ട ഷൂട്ടിങ്ങിന്റെ ഭാഗമായി നമ്മുടെ ടീം അംഗങ്ങൾ പിന്നെയും കാടുകൾ കയറി ഇറങ്ങി... 

അട്ടപ്പാടിയിൽ നമ്മൾ തുടങ്ങി വച്ച ഈ സഹായ - സഹകരണ -ബോധ വല്ക്കരണ പരിപാടികൾ ഇവിടം കൊണ്ട് തീരുന്നില്ല . വരും നാളിൽ ചെയ്യാൻ പോകുന്ന സൽകർമ്മങ്ങളുടെ ശില സ്ഥാപനം മാത്രമാണ് ഇപ്പോൾ നടന്നത് എന്ന് നമ്മൾ ഓരോരുത്തരും മനസ്സില് ഉറപ്പിച്ചു.

ഇനിയും ഇങ്ങോട്ട് വരണേ എന്ന അവരുടെ നിഷ്കളങ്കമായ സ്നേഹ വായ്പ്പുകൾക്ക് മുന്നിൽ ശിരസ്സ്‌ നമിച്ചു കൊണ്ട് കാടിറങാറായപ്പോഴേക്കും നേരം ഒരുപാട് ഇരുട്ടിയിരുന്നു...കാട്ടുവഴികളിൽ ഇരുൾ പരന്നു. പോകുന്ന വഴിയിൽ ആന ഇറങ്ങിയിട്ടുണ്ട് എന്ന വാർത്ത ചിലരിലെങ്കിലും ഭീതി ഉണർത്തി. എങ്കിലും നമ്മൾ പതിയെ കാടിറങ്ങി.... കയ്യിൽ വെളിച്ചവുമായി കാടിന്റെ മക്കൾ മുന്നിൽ വഴി തെളിയിച്ചു നടന്നു. 

ആദിവാസികളുടെ നിഷ്കളങ്കതയും നമ്മൾ നാട്ടുവാസികളുടെ അഹങ്കാരവും തമ്മിൽ ചേർത്തു വയ്ക്കുന്നിടത്താണ് അവർക്ക് നഷ്ടങ്ങൾ ഉണ്ടാവുന്നത്, അവർ ചൂഷണം ചെയ്യപ്പെടുന്നത്. അവർക്ക് വേണ്ടത് സഹതാപമല്ല, അവരുടെ ഭിക്ഷാപാത്രത്തിലേക്ക് നമ്മൾ കമിഴ്ത്തുന്ന അവജ്ഞയുടെ പാഴ്മണികൾ അല്ല, പകരം അവരുടെ ബോധമണ്ഡലത്തിലേക്ക് അറിവിന്റെ നാളം പകരാൻ എന്ന് നമുക്ക് ആവുന്നോ അന്നേ അവർ രക്ഷപെടുന്നുള്ളൂ, അന്നേ നമ്മൾ വിജയിക്കുന്നുള്ളൂ... അന്നേ ഞങ്ങൾ ഈ യജ്ഞം അവസാനിപ്പിക്കുനുള്ളൂ... ജയ് ഹിന്ദ്‌

Saturday, June 19, 2021

മായിയമ്മ

മായിയമ്മ
ഹരി ഓം.

" കടല്‍ മുങ്ങി കാലം കറുത്തു വെളുക്കുമ്പോള്‍
കരയിലിരിക്കുന്നു മായിയമ്മ
കടലുകള്‍ കാഞ്ഞുചുവന്നു കറുക്കുമ്പോള്‍
കരയേറെ കവിയുന്നു മായിയമ്മ"

മധുസൂതനൻ നായർ സർ എഴുതിയ വരികൾ ആണ് ..

1986 വരെ കന്യാകുമാരിയിൽ എത്തുന്നവർക്ക് തെരുവ് നായ്കളുമായി കഴിയുന്ന ഒരു വൃദ്ധയായ അമ്മയെ കാണാൻ കഴിയുമായിരുന്നു .. ചിലപ്പോൾ കുഞ്ഞു പട്ടികുട്ടിക്കളെ എടുത്തു തന്റെ നഗ്നമായ മാറിലെ മുലകൾ കൊടുക്കുന്നതും കാണാം ..

ഈ അമ്മയെ തേടി ആണ് ഇന്ത്യൻ രാഷ്‌ട്രപതി ആയിരുന്ന ഗ്യാനി സെയിൽ സിങ് എത്തിയത്..

എത്ര കാലമായി മായിയമ്മ കന്യാകുമാരിയിൽ ഉണ്ടായിരുന്നു എന്ന് ആർക്കും വ്യക്തം അല്ല .. മാറ്റം ഇല്ലാത്ത രൂപമായി മായിയമ്മയെ അവിടെ കണ്ട തലമുറകൾ നൂറിൽ ഏറെ പ്രായം ഉണ്ടാകും എന്ന് പറയുന്നു..

മിന്നൽ വേഗത്തിൽ ആർത്തിരമ്പുന്ന കടലിലേക്ക് ഓടി ഇറങ്ങുന്ന അമ്മയെ നിമിഷങ്ങൾ കൊണ്ട് ദൂരെ ചെങ്കുത്തായ പാറകളിൽ കാണാം .. ഒപ്പം ഇപ്പോഴും നടക്കുന്ന കുറച്ചു ശ്വാന ഗണങ്ങളും...

ഹുങ്കാര നാദവുമായി കടൽ കലി പൂണ്ട ദിനങ്ങളിൽ ആഴക്കടലിൽ ഇന്നും അമ്മയെ കണ്ടു എന്ന്  മീൻ പിടുത്തകാർ സാക്ഷ്യം പറയുന്നു ..

ചിലപ്പോൾ കടൽ കരയിൽ.... മറ്റു ചിലപ്പോൾ  ഒഴിഞ്ഞ മണ്ഡപത്തിൽ...  തെരുവിൽ ഒക്കെയായി 'അമ്മ കഴിഞ്ഞു .. അമ്മയുടെ അടുത്ത് നിന്ന് രോഗങ്ങൾ വിട്ടു അകന്നവർ , ജീവിത പ്രാരാബ്ധം ഒഴിഞ്ഞവർ ഒക്കെ അമ്മയെ തേടി വന്നു ...

പുലർകാലങ്ങളിൽ ഏതേലും കടയിൽ കേറി ഭക്ഷണം എടുത്തു നായ്ക്കൾക്കു കൊടുക്കുക അമ്മയുടെ പതിവ് ആയിരുന്നു .. 'അമ്മ തന്റെ   കടയിൽ കേറണം എന്ന പ്രാർഥനയോടെ മാത്രമേ ഓരോ കടയുടെയും വാതിലുകൾ തുറക്കപ്പെട്ടിരുന്നുള്ളു ..

ജഗദ്ഗുരു  ശ്രീ  ചന്ദ്രശേഖരേന്ദ്ര  സരസ്വതി സ്വാമികൾ സത്യസായി ബാബ, മാതാ അമൃതാന്ദന്ദമയി ദേവി, ജഗ്ഗി വാസുദേവ് തുടങ്ങിയവർ എല്ലാം കന്യാകുമാരിയുടെ തീരങ്ങളിൽ മായിയമ്മയെ കാണാൻ വന്നവർ ആണ് ..

1986 വരെ 'അമ്മ കന്യാകുമാരിയിൽ കഴിഞ്ഞു .. അതിനു ശേഷം ആരോടും പറയാതെ മകനെ പോലെ ഒപ്പം കൂടിയ രാജേന്ദ്രനെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കൂട്ടി സേലത്തേക്കു പോയി .. പുറം ലോകത്തിൽ നിന്നും അകന്നു കുറച്ചു കാലം അവിടെ കഴിഞ്ഞു ..

ഭാരതത്തിൽ ഉണ്ടായിരുന്ന മറ്റൊരു അത്ഭുതം ആയിരുന്ന കോടി സ്വാമികൾ പ്രപഞ്ചത്തിന്റെ മാതാവ് എന്ന് വിശേഷിപ്പിച്ച മായിയമ്മ 1991 സേലത്തെ ചെറിയ പർണശാലയിൽ ജീവസമാധി ആയി ..

ഇന്നും ഇളയ രാജ ഉൾപ്പടെ ഒരു പാട് ആളുകൾ അമ്മയുടെ സമാധിക്ക് അരികിൽ എത്താറുണ്ട് ..

ഭാരത്തിന്റെ സംസ്കാരം .. ഈ നാടിൻറെ അറിവുകൾ ... ആഴി പോലെ ആണ് .. ജാതിയുടെയും ഉച്ചനീചത്വങ്ങളെയും കുറിച്ച് പറഞ്ഞു ഈ സംസ്കാരത്തെ പറ്റി അവഹേളിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവർക്ക് ഒരു പക്ഷെ ഇത് ഒന്നും ഉൾകൊള്ളാൻ കഴിഞ്ഞു എന്ന് വരില്ല ..

മായിയമ്മ ഒന്നും ആയി വന്നില്ല ഒന്നുമായി പോയതും ഇല്ല .. ആരിൽ നിന്നും ഒന്നും വാങ്ങിയില്ല ..ആരുടെ മുന്നിലും കൈ നീട്ടിയില്ല ...

"ഉണ്ണുന്നില്ല ഉറങ്ങുന്നില്ല
ഊരാകെ പകരുന്ന മായിയമ്മ
ഉരിയാടുന്നില്ല ഉറവുകാട്ടുന്നില്ല
ഉണ്മയറിയുന്ന മായിയമ്മ"
ഉണ്മയറിയുന്ന മായിയമ്മ

(കടപ്പാട് ) - അരുൺ രാജേന്ദ്രൻ

Sunday, June 6, 2021

ബുദ്ധനും പുനർ ജൻമവും

ബുദ്ധനും പുനർ ജൻമവും
ഒരിക്കൽ ഒരു കൊടുംകുറ്റവാളി കൊലപാതകി പാപിയായ ഒരുവൻ ഗൗതമ സിദ്ധാർത്ഥ ബുദ്ധന്റെ ശിഷ്യത്വം സ്വീകരിക്കാൻ ആശ്രമത്തിൽ എത്തി. അയാൾ ഭയപ്പെട്ടിരുന്നു അയാളെ ആശ്രമത്തിൽ ഉള്ളവർ അകത്തുകടക്കാനും ബുദ്ധനെ കാണാനും അനുവദിക്കുമോ എന്ന്. അതുകൊണ്ട് ആളുകൾ അധികം ഇല്ലാത്ത സമയം നോക്കിയാണ് അയാൾ അവിടെ ചെന്നത് പിന്നെ പ്രധാന കവാടത്തിലൂടെയല്ലാതെ മതിൽ ചാടിയാണ് ചെന്നത്. നിർഭാഗ്യവശാൽ ബുദ്ധൻ ഭിക്ഷാടനത്തിനായി പുറത്തുപോയിരുന്ന സമയമായിരുന്നു, അയാളെ ബുദ്ധന്റെ ശിഷ്യന്മാർ കൈയോടെ പിടികൂടി. അയാൾ ശിഷ്യന്മാരോട് പറഞ്ഞു ഞാൻ മോഷ്ടിക്കാനോ മറ്റു ദുരുദ്ദേശത്തോടെയോ വന്നതല്ല. നിങ്ങൾ എന്നെ അകത്തുകടക്കാൻ അനുവദിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു എല്ലാവർക്കും എന്നെ അറിയാം ഞാൻ ഒരു കുപ്രസിദ്ധ കുറ്റവാളിയാണ്. ഈ നാട്ടിലെ നാട്ടുകാർ ഏറ്റവും ഭയപെടുന്നവനും വെറുക്കപ്പെടുന്നവുമായ വ്യക്തിയാണ് ഞാൻ . അതുകൊണ്ട് നിങ്ങൾ എന്നെ അകത്തുകടക്കാൻ അനുവദിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു ''ഞാൻ ബുദ്ധന്റെ ശിഷ്യത്വം സ്വീകരിക്കാൻ വന്നതാണെന്ന് എന്ന് നിങ്ങൾ വിശ്വസിക്കുമോ എന്നും ഭയപ്പെട്ടിരുന്നു''. അപ്പോൾ ശിഷ്യന്മാർ അയാളെ ബുദ്ധന്റെ പ്രിയശിഷ്യന്മാരിൽ ഒരാളായ സരിപുത്രയുടെ പക്കൽ കൊണ്ടുചെന്നു. സരിപുത്ര ഒരു ജോതിഷനായിരുന്നു, അദ്ദേഹത്തിന് ആളുകളുടെ മുൻ ജന്മങ്ങൾ കാണാൻ കഴിവുള്ള ആളായിരുന്നു. ശിഷ്യന്മാർ സാരിപുത്രയോട് പറഞ്ഞു ഈയാളെ നോക്കു ഇയാൾ ഈ ജന്മത്തിൽ കൊലപാതകിയും പാപിയും കള്ളനും ഒക്കെയാണ് പക്ഷെ കഴിഞ്ഞ ജന്മത്തിൽ ഇയ്യാൾ എന്തെങ്കിലും പുണ്യം ചെയ്തിട്ടുണ്ടോ എന്ന് നോക്കണം അതുകൊണ്ടാണോ ഇയ്യാൾ ബുദ്ധന്റെ ശിഷ്യത്വം സ്വീകരിക്കാൻ വന്നത് എന്ന സംശയം ദുരീകരിക്കണം അതുകൊണ്ട് ഇയാളുടെ കഴിഞ്ഞ ജന്മങ്ങൾ ഒന്ന് പരിശോധിക്കണം എന്നും പറഞ്ഞു. സാരിപുത്ര അദ്ദേഹത്തിന്റെ എൺപത്തിനാല് ജന്മങ്ങളിലോട്ട് നോക്കാൻ ഇടയായി അയാൾക്ക് മുൻകാലങ്ങളിലും പറഞ്ഞതിൽനിന്നും ഒരു മാറ്റവും ഉണ്ടായിരുന്നില്ല സാരിപുത്രപോലും വിറയ്ക്കാൻ തുടങ്ങി അതുകണ്ട്. സാരിപുത്ര പറഞ്ഞു ഇയ്യാൾ വളരെ അപകടകാരിയാണ് അംഗീകൃത സ്ഥാപിത പാപിയാണ്. ഇയ്യാളിൽ പരിവർത്തനം അസംഭവ്യമാണ്. ഇനി ബുദ്ധനുപോലും ഒന്നും ചെയ്യാൻ സാധിക്കില്ല.

   സാരിപുത്ര പറഞ്ഞു ഇയ്യാളെ വെളിയിൽ തള്ളു ഇപ്പോൾ തന്നെ ബുദ്ധനുപോലും ഇയ്യാളെ മാറ്റിയെടുക്കാൻ സാധിക്കില്ല. അയ്യാൾ ജന്മനാ സ്ഥാപിതകുറ്റവാളിയാണ് ഇയ്യാളിൽ മാറ്റം കൊണ്ടുവരുക അസംഭവ്യമാണ്.

എനിക്ക് ഇതിൽക്കൂടുതൽ കാണാനുള്ള ത്രാണിയില്ല കണ്ടത് മതി.

    ആ മനുഷ്യനെ ബുദ്ധന്റെ ശിഷ്യന്മാർ അവിടെനിന്നും പുറത്തുതള്ളി. പരിവർത്തനത്തിനു ഒരു സാധ്യതയും ഇല്ല എന്ന് മനസിലാക്കിയ അയ്യാൾക്ക് വളരെയധികം മാനസികമായി മുറിവേറ്റിരുന്നു ബുദ്ധനിൽ അഭയം പ്രാപിക്കാനുള്ള അയാളുടെ പ്രതീക്ഷകൾ എല്ലാം അവസാനിച്ചു. അയ്യാൾ ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചു. അവിടെ പ്രധാന കവാടത്തിന്റെ മൂലയിൽ മതിലിനോട് ചേർന്നുനിന്നു അയ്യാൾ തല ഭിത്തിയോൾ അടിക്കാൻ തുടങ്ങി സ്വയം മരിക്കാൻ. ഭിക്ഷാടനത്തിനു ശേഷം മടങ്ങിവരുന്ന ബുദ്ധൻ അതുകാണാൻ ഇടയായി. ബുദ്ധൻ അയ്യാളെ തടഞ്ഞു അയാളെ ശിഷ്യനാക്കാൻ തീരുമാനിച്ചു അകത്തോട്ട് കൊണ്ടുപോയി.

                     കഥ പറയുന്നത് ഇങ്ങനെയാണ് ഏഴുദിവസത്തിനുള്ളിൽ അയാൾക്ക് ബോധോദയം ലഭിക്കുകയും ഒരു ബുദ്ധൻ ആയിമാറാനും സാധിച്ചു. അപ്പോൾ എല്ലാവരും ആശ്ചര്യപെടാൻ തുടങ്ങി. സാരിപുത്ര ബുദ്ധന്റെ പക്കൽ ചെന്ന് ചോദിച്ചു എന്റെ കഴിവുകളെല്ലാം കപടമാണോ എന്റെ ജ്യോതിഷ ഫലങ്ങളും കപടമാണോ? ഞാൻ ഇയ്യാളുടെ എൺപത്തിനാൽ ജന്മങ്ങൾ നോക്കിക്കണ്ടു! അതൊക്കെ വെറുതെയായിരുന്നോ? എങ്ങനെ ഇത് സംഭവിച്ചു?

                      ഗൗതമൻ ബുദ്ധൻ പറഞ്ഞു . '' നീ അയാളുടെ കഴിഞ്ഞ ജന്മങ്ങൾ അല്ലെ നോക്കിയത് നീ അയാളുടെ ഭാവി നോക്കിയിരുന്നില്ല. കഴിഞ്ഞത് കഴിഞ്ഞതാണ് ഏതു നിമിഷത്തിൽ വേണമെങ്കിലും ഒരാൾ മാറണമെന്ന് തീരുമാനിച്ചാൽ മാറാനാകും. അയ്യാളുടെ ആ തീരുമാനമാണ് നിർണായകമാകുന്നത്. പിന്നെ ഒരു മനുഷ്യൻ എൺപത്തിനാലു ജന്മങ്ങൾ സംഘർഷഭരിതമായ വീർപ്പുമുട്ടലുകളിലൂടെ കടന്നു പോകുമ്പോൾ അയ്യാൾ മാറാൻ നിർബന്ധിതനാകുന്നു. അയാളുടെ ആവശ്യത്തിന്റെ ദൃഢതയും വ്യാപ്തിയും തീവ്രതയും അനന്തമാണ്. അതുകൊണ്ട് തന്നെ ഏഴുദിവസങ്ങളിൽ അത് സംഭവ്യമാണ്.

       ഗൗതമൻ ബുദ്ധൻ പറഞ്ഞു! ''സാരിപുത്ര നിനക്കു ഇതുവരെ ബോധോധയം ലഭിച്ചു ബുദ്ധൻ ആവാൻ സാധിച്ചിട്ടില്ല''. നീ നല്ല മനുഷ്യൻ ആണ്, നിനക്ക് നല്ല മുൻകാല ജന്മങ്ങളും ഉണ്ടായിരുന്നു-- അതുകൊണ്ടു തന്നെ നിനക്ക് ഭൂതകാലത്തിന്റെ വീർപ്പുമുട്ടലുകളോ അലട്ടുകളോ ബാധ്യത ആയിട്ടു ഉണ്ടാകുന്നില്ല. നിനക്ക് ചുറ്റും നിന്റേതായ ഒരു നീതിബോധം നിന്നോടൊപ്പം അഹങ്കാരമായി നിലനിൽക്കുന്നുണ്ട്. നീ ഒരു ഭ്രാമ്മണാനായി പല ജൻമം ഒരു ജ്ഞാനിയായി ബഹുമാക്കിക്കപ്പെടുന്നവനായി ജീവിച്ചിരിക്കുന്നു. പക്ഷേ നീ ഈ മനുഷ്യനെ നോക്കു അയ്യാൾ എൺപതിത്തിനാലു ജന്മങ്ങളും സ്വയം വീർപ്പുമുട്ടി വ്യഥഭാരം ചുവന്നാണ് ജീവിച്ചത്. അയാൾക്ക് അതിൽനിന്നും മോചിതനാവേണ്ടത് അത്യാവശ്യമായിരുന്നു. അയാൾക്ക് മോക്ഷപ്രാപ്തിയല്ലാതെ മറ്റൊരാവശ്യവും ഇല്ല. അതുകൊണ്ടു തന്നെ അത്ഭുതങ്ങൾ സംഭവ്യമാണ് ഏഴുദിവസത്തിനുള്ളിൽ അയാൾക്ക് ആ കാരാഗൃഹത്തിൽ നിന്നും മോചിതനായി. ഭൂതകാലത്തിന്റെ തീവ്രതയാണ് അയാളെ നയിച്ചത്.

                  മനുഷ്യന്റെ ബോധോദയത്തിലോട്ടുള്ള പരിവർത്തനത്തിനായി വളരെ അടിസ്ഥാനപരമായി മനസിലാക്കേണ്ട കാര്യമാണ് ഇത്. ആത്മാർഥമായി ആഴത്തിൽ കുറ്റബോധമുള്ളവർ എളുപ്പത്തിൽ പരിവർത്തനത്തിനു വിധേയമാകും. എന്നാൽ സ്വയം നല്ലവനാണ് എന്ന് കരുതുകയും ചെയുന്ന പ്രവർത്തിയെല്ലാം ശരിയാണെന്നും ധരിക്കുന്ന ഒരാൾ പരിവർത്തനപ്പെടാൻ ബുദ്ധിമുട്ടാണ്. അസാന്മാർഗിയായ വ്യക്തി എളുപ്പത്തിൽ പരിണാമത്തിനു വിധേയമാകും. അതുകൊണ്ട് തന്നെ സതാചാര പ്രിയരായ ആളുകൾ എന്റെ അടുത്തു വരുമ്പോൾ ഞാൻ അത്ര കാര്യമാക്കാറില്ല. പക്ഷേ ഒരു അസാന്മാർഗിയായ ഒരുവൻ ആണെങ്കിൽ ഞാൻ വളരെ തല്പരനാണ് ഞാൻ അവനിൽ പൂർണമായി നിക്ഷേപം നടത്തും അയാളുടെ കൂടെ തന്നെ ഉണ്ടാകും കാരണം അവിടെ സാധ്യത കൂടുതലാണ് അയാളുടെ ആവശ്യത്തിന്റെ തീവ്രതയും വ്യാപ്തിയും ദൃഢതയും അതിനു എന്നെ കൂടുതൽ സഹായിക്കും . 🙏ഓഷോ🙏

Wednesday, June 2, 2021

റിംപോചെയും ലാമയുടെ പുനർജന്മവും ആർ.രാമാനന്ദ്

റിംപോചെയും ലാമയുടെ പുനർജന്മവും
പുനർജന്മം ഉണ്ടോ? ഉണ്ടെങ്കിലെന്ത് ഉണ്ടിലെങ്കിലെന്ത് എന്ന നിലപാടാണ് എനിക്കുണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലെ പേരു പറഞ്ഞാൽ നാലാളറിയുന്ന ഒരു സൈക്കോളജിസ്റ്റ് എവിടെയോ പോയി മൂപ്പരുടെ പൂർവ്വജന്മം കണ്ടു പിടിച്ചു കളഞ്ഞു! തീർന്നോ.. എവിടുന്ന്? ഇപ്പോ മൂപ്പരുടെ പണി കഴിഞ്ഞ ജന്മത്തിലെ ഭാര്യയുടെ വീട്ടുക്കാർക്ക് ഓണം വിഷു റംസാൻ അങ്ങനെ വിശേഷാവസരങ്ങൾ ഏതുമാകട്ടെ കുപ്പായം ഇയാളുടെ വക തന്നെ! ഈ തിരോന്തരത്തുക്കാരന്റെ തൊന്തരവ് കണ്ടപ്പോൾ തീരുമാനിച്ചതാണ് ഇനി അഥവാ പൂർവ്വജന്മം ഉണ്ടെങ്കിൽ തന്നെ അറിയണ്ടാന്ന്... വല്ല ഒച്ചോ, പെരുച്ചാഴിയോ, ഈനാംപേച്ചിയോ വല്ലതും ആയിരുന്നെങ്കിൽ പൂർവ്വജന്മസ്മൃതി ഓർത്തെടുത്ത് നിർവൃതി കൊള്ളാൻ വയ്യ.

ഏകദേശം നാലു വർഷം മുമ്പാണ് തിരുവനന്തപുരം സായി ഗ്രാമത്തിലെ ആനന്ദ് കുമാർ സാറിനെയും (K.N. Anandkumar) ഭാര്യ വിനീത ചേച്ചിയെയും പരിചയപ്പെടുന്നത്. ബുദ്ധ മാർഗ്ഗം ഹൃദയത്തിനോട് ചേർത്ത് വച്ച ജീവിതമാണ് വിനീത ചേച്ചിയുടെത്.. ഒരു ബുദ്ധ തന്നെ... ചേച്ചിയാണ് എനിക്ക് കുടകിലെ പസാങ് ദാപ്പയെ പരിചയപ്പെടുത്തി തരുന്നത്... 

ഞാനും ഡോണയും ഒരിക്കൽ ബൈക്കു യാത്രയായി കുടകിൽ എത്തിയപ്പോൾ പസാങ് ഞങ്ങളെ സ്വീകരിച്ചു.. അവിടെയുണ്ടായിരുന്ന വളരെ മുതിർന്ന ഒരു ലാമയുടെ പുനർജന്മമായ റിംമ്പോച്ചയെ പരിചയപ്പെടാൻ കൂട്ടികൊണ്ടു പോയി. 

അന്ന് ഏതാണ്ട് എട്ടു വയസ്സ് പ്രായമുള്ള കുട്ടി.. ഞങ്ങളാ മുറിയിലേക്ക് കയറിയപ്പോൾ ഹൃദ്യമായി ചിരിച്ചു... സത്യം അന്നോളം ഞാൻ അങ്ങനെ ഒരു ചിരി കണ്ടിട്ടില്ല.... എത്രെയൊ നാളത്തെ പരിചയം തോന്നി... അടുത്ത് പോയിരുന്നു. ഞങ്ങൾ ഇംഗ്ലീഷിൽ സംസാരിച്ചു. പസാങ് അത് ടിബറ്റൻ ഭാഷയിലേക്ക് മൊഴിമാറ്റി റിംമ്പോച്ചയെ കേൾപ്പിച്ചു.... ആ സംസാരത്തിനിടയിൽ ഉടനീളം എന്റെ വലത്ത് കൈപ്പത്തി കൊണ്ടിടത്ത് കൈപ്പത്തി അമർത്തിപ്പിടിച്ചാണ് ഞാനിരുന്നത് പസാങ് മൊഴിമാറ്റം തുടരുന്നതിനിടെ റിം എന്റെ കൈയ്യിൽ പിടിച്ചു പറഞ്ഞു എന്താ ടിബറ്റുക്കാരെ പോലെ ഇങ്ങനെ പിടിക്കുന്നത്! ടിബറ്റ് എന്ന് കേൾക്കുമ്പോഴെ ഒരു ഉൾത്തരിപ്പ് ഓർമ്മയുറച്ച കാലം മുതൽ ഉണ്ടോ? ഉണ്ടെന്ന് വിശ്വസിക്കാനാണിഷ്ടം... 

റിം ഞങ്ങളെ സ്വന്തം മുറിയിലേക്ക് കൈപ്പിടിച്ച് കൂട്ടി കൊണ്ട് പോയി. മനോഹരമായ മുറി. പല ചിത്രങ്ങളും കളിക്കോപ്പുകളും കാണിച്ചു തരുന്നതിനിടെ ഒരു ഫോട്ടോ ചൂണ്ടി കാണിച്ചു പറഞ്ഞു ഇതാ ഞാൻ... നോക്കിയപ്പോൾ ഒരു വൃദ്ധനായ ലാമയുടെ ചിത്രം. ഇതാരാ? റിം പറഞ്ഞു ഞാൻ, കഴിഞ്ഞ ജന്മത്തിലെ ഞാൻ!

നാലു വർഷങ്ങൾക്ക് ശേഷം
ഇന്നലെ റിംമ്പോച്ചയെ വീണ്ടും കണ്ടു... അന്നത്തെ ഹൃദ്യമായ ചിരി വീണ്ടും... മനം നിറഞ്ഞു.. ഋതംഭരയുടെ ബ്രോഷർ കൊടുത്തു.പ്രോജക്ടിനെ കുറിച്ചു പറഞ്ഞു. അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിച്ചു... ... ആ കുഞ്ഞി കൈവച്ചതിലനുഗ്രഹിച്ചു... ബ്രോഷർ തുറന്നു വായിക്കാൻ നോക്കി പക്ഷെ എല്ലാം മലയാളത്തിൽ.പക്ഷെ ഒരു മന്ത്രം മാത്രം ഞങ്ങൾ ടിബറ്റൻ ഭാഷയിൽ എഴുതിയിരുന്നു
 'ഓം മണി പത്മേ ഹും'
റിം അതു വായിച്ചു... ചിരിച്ചു കൊണ്ടെന്നെ നോക്കി...
ടിബറ്റുക്കാർക്ക് ഈ മന്ത്രം എപ്പോഴും ഉള്ളിലുണ്ടാവും... ആരും അത് പറഞ്ഞു തന്നില്ലെങ്കിൽ പോലും.....

ഓം മണിപത്മേഹും

ചോദ്യം :ഷിബു ഭാസ്ക്കർ

ഗുരുപത്മേ എന്നൊരു മന്ത്രം മ്മടെ നാട്ടിലും ഉണ്ടല്ലോ ഇല്ലേ 

അതിരിക്കട്ടെ ഒരു കൊരട്ടു കാര്യം പറയട്ടെ 

ഈ ലാമക്കുട്ടിയോടു എല്ലാവരും വൃദ്ധ ലാമ അദ്ദേഹത്തിന്റെ പുനർജനമം ആണ് ആണ് പറഞ്ഞു പറഞ്ഞു അതിനു അങ്ങിനെ മനസ്സു ഉറച്ചു പോയതാകാൻ വഴിയില്ലേ 
❤ഓം മണിപത്മേ ഹും❤

ഉത്തരം
രാമാനന്ദ്

Shibu K Bhaskaran ആയിരിക്കാം, അവർക്ക് പുനർജന്മം ആണോ എന്ന് കണ്ടുപിടിക്കാൻ എന്തൊക്കെയോ ഏർപ്പാടുകൾ ഉണ്ട്. ഈ ആശ്രമത്തിലെ ഒരു ലാമ സമാധി ആയപ്പോൾ അദ്ദേഹം ടിബറ്റൻ സെറ്റിൽമെൻറ്ലെ മറ്റൊരിടത്ത് ജനിച്ചു എന്ന വിവരം ഇവർക്ക് ലഭിച്ചു ( അതെങ്ങനെയെന്നു പറഞ്ഞില്ല, ടിബറ്റൻ സെറ്റിൽമെൻറ്ൽ മാത്രം എങ്ങനെയാണ് ജനിക്കുന്നത് എന്നും പറഞ്ഞില്ല) ഈ വിവരം അവർ ദലൈലാമയെ അറിയിച്ചു, അദ്ദേഹം എന്തെല്ലാം ഒക്കെയോ ചെയ്തു ഇത് പഴയ ലാമ തന്നെയാണ് എന്ന് ഉറപ്പിച്ചു, അങ്ങനെ ഈ കുഞ്ഞിനെ ചത്തീസ്ഗഡിലെ ഒരു ടിബറ്റൻ സെറ്റിൽമെൻറ് നിന്ന് എടുത്തു കൊണ്ടുവന്നു. ദേശാടനം സിനിമയെ ഓർത്തുപോയി ഞാൻ. പക്ഷേ ഒരു ടിബറ്റൻ കുടുംബത്തിന് കിട്ടാവുന്ന വലിയ ഭാഗ്യമാണ് ഒരു റിമ്പോച്ചെ. പഴയ ലാമ ഉപയോഗിച്ച വസ്തുക്കൾ മറ്റു പല വസ്തുക്കളും കൂടെ വെക്കുകയും അതിൽനിന്ന് കൃത്യമായി ഈ കുഞ്ഞ് തൻറെ പഴയ വസ്തുക്കൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നത് ഒരു രീതിയാണ്. യേശു ജനിച്ച സമയത്ത് യേശു ഒരു റിംപോച്ച ആണെന്ന് സംശയം ഉണ്ടായിരുന്നതായി ഹോൾഗർ ക്രസ്റ്റൻ രേഖപ്പെടുത്തുന്നുണ്ട്, കിഴക്കുനിന്നും വന്ന മൂന്നു ദിവ്യന്മാർ ബൗദ്ധരായ ലാമമാർ ആയിരുന്നുവെന്നും അവർ കുഞ്ഞിനെ ദിവ്യമായ പുനർജന്മം ആണോ എന്ന് പരിശോധന നടത്തിയെന്നും, അല്ല എന്ന് ബോധ്യപ്പെട്ട സമയത്ത് തിരിച്ചുപോയി എന്നും അദ്ദേഹം പറയുന്നു. 
 നമ്മുടെ കുഞ്ഞ് റിംപോച്ചയിലേക്ക് വന്നാൽ അദ്ദേഹത്തിൻറെ പഴയ ജന്മത്തിൽ ഒരു തത്ത അദ്ദേഹത്തിൻറെ മുറിയിൽ ഉണ്ടായിരുന്നത്രേ. ഈ കുഞ്ഞു ബോധം വന്ന ഈ കാലഘട്ടത്തിൽ എൻറെ തത്ത എവിടെ എന്ന് ചോദിച്ചു അത്രേ, ആരോ ഒരു പ്ലാസ്റ്റിക് തത്തയെ കൊണ്ടു കൊടുത്തപ്പോൾ ഇതല്ല അത് പറക്കും എന്ന് പറഞ്ഞത്രേ ! ഇതൊക്കെ പറഞ്ഞും കേട്ടും ഉള്ള അനുഭവങ്ങളാണ് , പുനർജന്മവും പൂർവ ജന്മവും ഇന്നും സയൻറിഫികലി വാലിഡേറ്റ് ചെയ്യാൻ പറ്റുന്ന ഒന്നാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് തന്നെയാണ് ഉത്തരം. പിന്നെ, ഇതൊന്നുമില്ലെങ്കിൽ പോലും ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ല എങ്കിൽ ലോകം ഏകതാനമായ ഒരു ദുസ്സഹ വരണ്ട ഇടമായി പോവില്ലേ! അതുകൊണ്ട് ഞാൻ ഇത് പുനർജന്മമാണ് എന്ന് തെളിയിക്കാൻ പറയുന്ന കഥകളെയും , അല്ല എന്ന് ശഠിക്കുന്ന വിശ്വാസങ്ങളെയും ഒരേപോലെ കേൾക്കാറുണ്ട്. അതിലാണ് ഒരു ത്രിൽ!

Tuesday, June 1, 2021

സ്ട്രോക്കുകൾ II

സ്ട്രോക്ക്

തിരക്കഥ അഥവാ തലയിലെഴുത്തിന്റെ സ്വാധീനം

മനുഷ്യൻ തന്റെ തലയിലെഴുത്ത് ( Script ) സ്വയം എഴുതുന്നുവെന്നും അതിന്റെ അവസാനരംഗം അഥവാ “ ക്ലൈമാക്സിലേക്ക് നയിക്കുന്ന സ്വഭാവരീതികളാണ് അവബോധമില്ലാതെ പിന്തുടരുന്നതെന്നും വിനിമയ അപ്രഗഥന ശാസ്ത്രത്തിന്റെ അടിസ്ഥാന വിശ്വാസമാണ്

 തലയിലെഴുത്ത് ഉപബോധ തലത്തിലാണ് കുടികൊള്ളുന്നത് . മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളേയും അത് സ്വാധീനിക്കുന്നു . സ്ട്രോക്കുകളിലൂടെ തലയിലെഴുത്തിന്റെ അവസാന രംഗത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു . 

വ്യക്തിയുടെ അവബോധമില്ലാതെയാണ് സ്ട്രോക്കുകളുടെ കൊടുക്കൽ വാങ്ങലുകളിൽ തിരക്കഥയുടെ സ്വാധീനം നിഴലിക്കുന്നത് .

പോസിറ്റീവ് സ്ട്രോക്ക് സുഖകരമായ അനുഭൂതിയാണ് സ്വീകരിക്കുന്ന ആളിലും കൊടുക്കുന്ന ആളിലും ഉണ്ടാക്കുന്നത് . 

നെഗറ്റീവ് സ്ട്രോക്കുകളാകട്ടെ കൊടുക്കുന്ന ആളിലും ലഭിക്കുന്ന ആളിലും അസുഖകരമായ അനുഭൂതിയാണ് ഉണർ ത്തുന്നത് , നെഗറ്റീവ് സ്ട്രാക്കുകൾ കൊടുത്താൽ തിരിച്ചുകിട്ടുന്നത് അസുഖകരമായ അനുഭൂതിയാണെങ്കിലും ശരി ചില മനുഷ്യർ നെഗറ്റീവ് സ്ട്രാക്കുകള കൈമാറും .

നർമ്മബോധമുള്ള ഒരു കഥയാണിത് . ധനികനും ദരിദ്രനുമായ രണ്ട് . അയൽവാസികൾ ഉണ്ടായിരുന്നു . ദാരിദ്യകെടുതികളിൽ നിന്നും രക്ഷനേടി തന്റെ അയൽവാസിയെപ്പോലെ ധനികനാകുവാൻ ദരിദ്രൻ ശിവഭഗവാനിൽ അഭയം തേടാൻ തീരുമാനിച്ചു . മലമുകളിൽ പോയി ശിവധ്യാനം നടത്തി ശിവഭഗവാനെ പ്രസാദിപ്പിച്ചുവരം നേടുകയാണ് ലക്ഷ്യം . അയൽവാസിയുടെ ലക്ഷ്യം മനസ്സിലാക്കിയ ധനികനു വേവലാതിയായി . അയൽവാസി രക്ഷപ്പെട്ട് എന്നേക്കാൾ നല്ലനിലയി ലായാലോ ? ഭഗവാനേ ! പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല . വൈകാതെ അയാളും മലമുകളിലേക്ക് യാത്രയായി . മലമുകളിൽ ഒരിടത്ത് ഇരുന്നിട്ടും ഇരിപ്പുറക്കുന്നില്ല . എന്തുവരമാണ് തന്റെ അയൽവാസിക്ക് കിട്ടാൻ പോകുന്നത് ? 
അയാൾ എഴുന്നേറ്റ് തന്റെ അയൽവാസി ഇരിക്കുന്ന ഇടം കണ്ടുപിടിച്ച് അടുത്തുതന്നെ ഇരുന്ന് ധ്യാനം ആരംഭിച്ചു .

കൊടും തപസ്സ് , ഒടുവിൽ ഭഗവാൻ ഇരുവർക്കും ഓരോ വരം നൽകാമെന്ന് സമ്മതിച്ചു . പക്ഷ ഒരു നിബന്ധന വെച്ചു .

ആദ്യം ചോദിക്കുന്ന ആളിന്റെ ഇരട്ടി അടുത്തയാൾക്ക് വരമായി നൽകും .

ആർക്കുവേണമെങ്കിലും ആദ്യം ചോദിക്കാം . ഇരുവരും മൗനം . എങ്ങിനെ ചോദിക്കും . ചോദിക്കുന്നവന്റെ ഇരട്ടി അടുത്തയാൾക്ക് കിട്ടും . അതുവേണ്ട് . വേണമെങ്കിൽ അവൻ ചോദിക്കട്ടെ . ഒടുവിൽ ഭഗവാൻ പറഞ്ഞു . “ എനിക്ക് തിരക്കുണ്ട് . ആദ്യം തപസ്സ് തുടങ്ങിയ ആൾ ചോദിക്കു .

ദരിദ്രന്റെ ഉള്ളു കിടുങ്ങി , ധനവാനെപ്പോലെ ആകുവാനാണ് താനീ പാടെല്ലാം കഴിച്ചത് . ജീവിതത്തിലെ നല്ലൊരു ഭാഗം തപസ്സു ചെയ്ത തിന്റെ ഉദ്ദേശം തന്നെ അതാണ് . ഇപ്പോൾ താൻ ഒരുകോടിരൂപ ചോദി ച്ചാൽ അവന് രണ്ടു കോടി കിട്ടും . ഈശ്വരാ എങ്ങിനെ ചോദിക്കും ? ഭഗവാൻ ധനവാനോട് ചോദിക്കുവാൻ പറഞ്ഞു .

എന്റെ ഒരു കണ്ണു പൊട്ടിപോകുവാൻ വരം തരണം തനിക്കു നാശം സംഭവിച്ചാലും അപരൻ നശിക്കുമല്ലോ എന്ന വാശിയിലാണ് ചിലയാളുകൾ . അവർ നെഗറ്റീവ് ട്രാക്കുകളേ കൊടുക്കൂ . നെഗറ്റീവ് കൊടുക്കുന്നതുകൊണ്ട് തനിക്ക് ശാരീരികവും മാനസ്സികവുമായ ബുദ്ധിമുട്ടുകളുണ്ട് . എന്നാലും സാരമില്ല . മറ്റുള്ളവർക്ക് പോസിററീവ് സ്ട്രോക്കുകൾ കൊടുക്കില്ല .

പോസിറ്റീവ് സ്ട്രാക്കുകൾ കൊടുക്കുന്നതുമൂലം മാനസിക സുസ്ഥിതിയും ശാരീരിക സുഖവും കൊടുക്കുന്ന ആൾക്കും ലഭിക്കു ന്നതുകൊണ്ട് ദീർഘായുസ്സ് തരാൻ കഴിയുന്ന അമൃതാണ് പോസിറ്റീവ് സ്ട്രോക്കുകൾ . 

ഒരു രൂപയുടെ പോലും ചിലവില്ലാതെ മറ്റുള്ളവർക്ക് പോസിറ്റീവ് സ്ട്രോക്കുകൾ കൊടുക്കുന്നതിലൂടെ മാത്രം നമുക്ക് മാന സികവും ശാരീരികവുമായ നന്മ ഉണ്ടാകുന്നു . സകല മതങ്ങളും ഇതാണ് പഠിപ്പിക്കുന്നത് .

ടിവിയിൽ കുട്ടികൾക്കായി വന്ന ഒരു സീരിയലിലെ കഥാപാത്രമായ “ മൗഗ്ലി'യുടെ ആയുധം “ ബൂമറാംഗ് " എന്നു പറയുന്ന ഒരു വളഞ്ഞ വടിയാണ് . ഇതിന്റെ പ്രത്യകത ഇത് എറിഞ്ഞ ആളിന്റെ പക്കൽത്തന്നെ തിരിച്ചുവരും എന്നുള്ളതാണ് . സ്ട്രോക്കുകൾക്കും ഏതാണ്ട് ഇതുപോലെ ഒരു പ്രത്യേകതയുണ്ട് . കൊടുക്കുന്ന ആൾക്കും അതേ അനുഭവം തിരിച്ചുകിട്ടുന്നു , എന്നിട്ടും പോസിറ്റീവ് സ്ട്രോക്കുകളിലേ ക്ക് തിരിയാൻ കഴിയാത്തത് തലയിലെഴുത്തിന്റെ പ്രത്യകതകൊണ്ടാണ് . അതുപോലെയുള്ള മറ്റൊരു രീതിയാണ് " അരിക്കൽ " ( filtering )

സ്ട്രോക്ക് അരിക്കൽ
( Filtering )

അരിപ്പയുടെ ജോലി ഒരു വലിപ്പത്തിൽ താഴെയുള്ള തരികളെമാത്രം കട ത്തി വിട്ട് വലിയവയെ തിരസ്കരിക്കലാണ് . സ്ട്രോക്കിന്റെ കാര്യത്തിൽ വ്യക്തികളിലും ഈ പ്രത്യേകത . ചിലപ്പോൾ കാണുന്നുണ്ട് .

ടി . എ . ക്ലാസു കഴിഞ്ഞു ചെന്ന് ഭർത്താവ് ഊണ് കഴിഞ്ഞപ്പോൾ ഭാര്യയോട് പറഞ്ഞു .

ഇന്നത്തെ കറി നന്നായിരിക്കുന്നു

ഭാര്യ മനസ്സിലോർത്തു .

“ ഇന്നതാണ്ട് ദുരുദ്ദേശ്യം കാണും "

ഉദ്യോഗസ്ഥൻ കീഴ്ജീവനക്കാരനോട് , " നിങ്ങൾ ഡ്രാഫ്റ്റ് ചെയ്തു ഓർഡർ വളരെ ഭംഗിയായിരിക്കുന്നു .

"  പ്രതികരിക്കാതെ കീഴ് ജീവനക്കാരൻ മനസ്സിൽ പിറുപിറുത്തു . " വേറെ പണിവല്ലതുമുണ്ടെങ്കിൽ ഇങ്ങുതന്നാൽ സൂഖിപ്പിക്കണോ . "

വ്യവസ്ഥാധിഷ്ഠിത പോസിററീവ് ട്രാക്ക് കൊടുത്തത് ലഭിച്ചയാൾ അരിച്ച് അതിൽ നിന്നും മറ്റൊരു ഉദ്ദേശ്യം മനസ്സിലാക്കി . ലഭിക്കുന്ന സ്ട്രോക്കുകൾ അതുപടി ഉൾക്കൊള്ളാതെ അതിനെ തന്റെ മനസ്സിന്റെ ' ഫ്രെയിമിനു ' യോജിച്ചവിധത്തിൽ മാറ്റുന്നതിനെയാണ് അരിക്കുക എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത് . “എന്നെ കൊള്ളില്ല ” 
“ ഞാൻ ചെയ്താൽ ശരിയാകില്ല " എന്ന ധാരണയുള്ളവർക്ക് പ്രശംസ ഉൾക്കൊള്ളുവാൻ കഴിയില്ല . 


അടിസ്ഥാന ജീവിത നിലപാട് എന്നെ കൊള്ളില്ല എന്നുള്ള വർക്ക് അത് നിലനിറുത്തുവാനാവശ്യമായ നെഗറ്റീവ് ട്രാക്കുകളാണ് ആവശ്യം . പോസിറ്റീവ് സ്ട്രോക്ക് കൊടുത്താൽ അത് അരിച്ച് ഒഴിവാക്കുന്നു 

ടി എ ട്രെയിനിംഗ് ക്ലാസ്സുകളിൽ ചിലപ്പോൾ കേൾക്കാറുള്ള "

ഇന്നെടുത്ത ക്ലാസ്സ് വളരെ നന്നായിരിന്നു "

“ ഹേയ് , ട്രാക്കിന്റെ ക്ലാസ്സ് ആരെടുത്താലാണ് നന്നാകാത്തത് ?

" ക്ലാസ്സ് എടുത്തയാളിന്റെ ഗുണമല്ല വിഷയത്തിന്റെ മിടുക്കാണ് എന്ന് സമർത്ഥിക്കേണ്ടത് സ്വയം കൊച്ചാക്കി കാണുന്ന മനസ്ഥിതിയുടേതാണ് .

പോസിറ്റീവ് സ്ട്രാക്കുകൾ ഉൾക്കൊള്ളുവാൻ നമുക്ക് സാധിക്കണം .

നെഗറ്റീവ് സ്ട്രോക്കുകൾ അരിക്കുന്നവരും ഉണ്ട് . തന്നെക്കുറിച്ച് ഊതി വീർപ്പിച്ച വ്യക്തിത്വമുള്ളവർ താൻ മററുള്ളവരേക്കാൾ ഒരുപടി മുന്നിലാണെന്ന് സ്വയം കരുതുന്നു . " ഇന്നത്തെ നിങ്ങളുടെ ക്ലാസ്സ് അത്ര ശരിയായില്ല . 

മറുപടി : “ സ്ട്രോക്ക് ഉൾക്കൊള്ളാൻ പറ്റിയ ടീമല്ല വന്നവര് , നമ്മളെന്തു ചെയ്യാനാണ് ? 

ക്ലാസ്സ് നന്നായി കൈകാര്യം ചെയ്യുവാൻ കഴിഞ്ഞില്ല എന്ന സത്യം അത് കേൾക്കാൻ വന്നവരുടെ നിലവാരക്കുറവ് കൊണ്ടാണ് എന്നു സമർത്ഥിക്കുകയാണ് . | 

അടിസ്ഥാന ജീവിത നിലപാടുകൾ ( basic life positions ) ഇളക്കം തട്ടാതെ സൂക്ഷിക്കുവാനും തിരക്കഥയുടെ അന്ത്യത്തിലേക്ക് നയിക്കുന്ന സ്വഭാവരീതികൾക്ക് മാറ്റം വരാതിരിക്കുവാനും സ്ട്രാക്കുകളെ അരിച്ച് തന്റെ മാനസ്സിക അവസ്ഥയ്ക്ക് യോജിച്ചത് മാത്രം സ്വീകരിക്കുന്നു . 

ഇതിനെക്കുറിച്ച് അവബോധം ഉണ്ടായാലേ സ്വഭാവങ്ങളിൽ സ്ഥായിയായ മാറ്റം ഉണ്ടാക്കുവാൻ കഴിയൂ 

തിരക്കഥയ്ക്കുതന്നെ മാറ്റം വരുത്തുവാൻ ആഗ്രഹിക്കുന്നവർ സ്ട്രാക്ക് അരിച്ചെടുക്കുന്ന സ്വഭാവം കാണിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം .

സ്വഅംഗീകാരം 
( Self stroking ) 
ഇതുവരെ നാം ചിന്തിച്ചത് രണ്ടോ അതിലധികമോ വ്യക്തികൾ തമ്മിൽ കൈമാറുന്ന ചോദനകളെക്കുറിച്ചാണ് ഈ ചോദനകൾ സിരാപടലങ്ങൾക്കും മസ്തിഷ്ക്കത്തിനും ഉത്തേജനം നൽകുന്നു . മാനസികവും ശാരീരികവുമായ വളർച്ചയ്ക്കും സുസ്ഥിതിക്കും കാരണമാകുന്നു . ഇത്തരം ഒരു ഉത്തേജനം സ്വയം ചെയ്യുന്നതിനെയാണ് സ്വഅംഗീകാരം 
( self stroking ) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് . 

ഇതിന് പല മാനങ്ങളുണ്ട് . ഇത് മാത്രം മതിയെന്ന് സൂചനയില്ല . എന്നാൽ സ്വഅംഗീകാരം മററ് ആരുതരുന്ന അംഗീകാരത്തേക്കാളും ശ്രഷ്ഠവുമാണ് . സ്വയം സ്നേഹിക്കുവാനും സ്വന്തം കഴിവുകളിൽ അഭിമാനിക്കുവാനും കഴിയണം . സ്ട്രാക്കിനെ സംബന്ധിച്ച ക്ലാസ്സുകൾ എടുക്കുമ്പോൾ

പങ്കെടുക്കുന്നവരോട് ഓരോരുത്തരുടേയും അഞ്ചു ഗുണങ്ങളും അഞ്ച ദോഷങ്ങളും ഒരു കടലാസ്സിൽ എഴുതുവാൻ ആവശ്യപ്പെടാറുണ്ട് . 

ദോഷങ്ങൾ എഴുതുവാൻ എല്ലാവർക്കും കഴിയുമ്പോൾ , ഗുണങ്ങൾ കണ്ടെത്താനാവാതെ പലരും ബുദ്ധിമുട്ടുന്നു . ഒരു ക്ലാസ്സിൽ മനുള്ളവർ ഇത് വായിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പെൺകുട്ടി നിറുത്താതെ എഴുതികൊണ്ടിരിക്കുന്ന ഒരനുഭവമുണ്ടായി . എന്താണ് എഴുതുന്നത് എന്നു ചോദിച്ചപ്പോൾ "

ഓരോരുത്തരും ദോഷങ്ങൾ വായിച്ചപ്പോൾ അതൊക്കെ എനിക്കും ഉണ്ടെന്നു മനസ്സിലായി , " എന്നായിരുന്നു മറുപടി . ദോഷങ്ങളുടെ ഈ വലിയ പട്ടിക സ്വയം സ്നേഹിക്കുവാൻ കഴിയാത്ത മനസ്സിന്റേതാണ് സ്വയം സ്നേഹിക്കുവാൻ കഴിയാത്തവർക്ക് സ്വന്തം കഴിവുകൾ അംഗീകരിക്കുവാൻ കഴിയില്ല , കണ്ടെത്തുവാൻ കഴിയില്ല . ജീവിതവിജയം അപ്രാപ്യമാകും സൃഷ്ടിയുടെ മഹത്വം അംഗീകരിക്കുകയും സൃഷ്ടാവിൽ വിശ്വസി ക്കുകയും ചെയ്യുന്നവർക്ക് അതിലൂടെ കൈവരിക്കുന്ന സ്ട്രാക്കുകൾ ദീർഘകാലം ഏകനായി കഴിയുവാൻ മാത്രം ശക്തമാണ് . ഹിമാലയ സാനുക്കളിൽ ഏകാന്ത ധ്യാനത്തിൽ മുഴുകുന്ന മുനിവര്യന്മാർ ഇത്തര ക്കാരാണ് . എന്തിലും ഏതിലും ഈശ്വര സാന്നിദ്ധ്യം അനുഭവിക്കുന്ന ചിലർ , ഏറെനാളുകൾ തനിച്ചായാലും പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഉത്തജനം കൊണ്ട് സന്തോഷിക്കുന്നു . സ്ട്രാക്കുകളുടെ ഉറവിടം തന്നെ ഈശ്വരനിൽ നിന്നാണ് എന്നും , മനുഷ്യനെ പരസ്പരം ബന്ധിപ്പിക്കുന്ന ശക്തമായ ബന്ധമാണിതെന്നും കരുതാം !

എന്നെ കൊള്ളില്ല എന്ന അടിസ്ഥാന വിശ്വാസമുള്ളവർ സ്വയം ട്രാക്കുകൾ നൽകാറുണ്ട് പക്ഷേ നെഗറ്റീവ് ട്രാക്കുകൾ ആയിരിക്കും . കൂടുതൽ പേരും അവരവരുടെ കഴിവുകുറവുകളെക്കുറിച്ച് നല്ല അവബോധമുള്ളവരും അതുമായി ബന്ധപ്പെട്ട നെഗറ്റീവ് സ്ട്രോക്കുകൾ സ്വയം നൽകി ആ ധാരണകൾ ഉറപ്പിക്കുകയും ചെയ്യുന്നു . 

എന്നാൽ സ്വന്തം കഴിവുകളെ കണ്ടെത്തുവാൻ ശ്രമിക്കുകയോ പരിപോഷിപ്പിക്കുകയോ ചെയ്യുന്നില്ല . വിനിമയ അപഗ്രഥനത്തിലൂടെ തലയിലെഴുത്ത് തിരുത്തി എഴുതി ജീവിത വിജയം നേടണമെന്ന് ആഗ്രഹിക്കുന്നവർ സ്വന്തം കഴിവുകളെക്കുറിച്ച് അവബോധം ഉണ്ടാക്കണം . സ്വയം അംഗീകരിക്കുവാൻ തയ്യാറാകണം . സ്വന്തം നേട്ടങ്ങളിൽ അഭിമാനം കൊള്ളണം .

പ്ലാസ്റ്റിക് ട്രാക്കുകൾ

മറ്റുള്ളവർക്ക് സ്ട്രാക്കുകൾ കൊടുക്കുമ്പോൾ ശ്രദ്ധിക്കണം  അവ ആത്മാർത്ഥതയോടെയായിരിക്കണം . ഹൃദയപൂർവ്വം നൽകുന്ന സ് ട്രാക്കുകളാണ് മറ്റു വ്യക്തിയിൽ ഗുണകരമായ ചലനങ്ങൾ ഉണ്ടാക്കുന്നത് . ആത്മാർത്ഥതയോടെ അല്ലെങ്കിൽ ഇതര വ്യക്തി അത് ശ്രദ്ധിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാം . ഗുണത്തിലധികം ദോഷ ങ്ങൾക്ക് ഇവ കാരണമാകും .

ചില മാനേജ്മെന്റ് പരിശീലന ക്ലാസ്സുകളോ ടിഎ ക്ലാസ്സുകളോ കഴിഞ്ഞു വരുന്ന ചിലർ വളരെ ആർഭാടമായി ട്രാക്കുകൾ കൊടു ക്കാറുണ്ട് . “

നന്നായിരിക്കുന്നു . “ ഉഗ്രനായിരിക്കുന്നു . “
വെരി ഗുഡ് ” “
ബ്യൂട്ടിഫുൾ “
ഫന്റാസ്റ്റിക്
ഇങ്ങനെ നിഘണ്ടുവിൽ കണ്ടേക്കാവുന്ന നല്ല നല്ല വിശേഷണങ്ങൾ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്നതുകൊണ്ട് ആ വാക്കുകളുടെ അർത്ഥശുദ്ധി തന്നെ നഷ്ടമാകുന്നു .

ആത്മാർത്ഥതയോടെ ഹൃദയപൂർവ്വം ഈ വാക്കുകൾ ഉപയോഗിക്കു മ്പോൾ അത് ഇതര വ്യക്തിയുടെ വളർച്ചയ്ക്ക് സഹായകരവും അവരുടെ മനസ്സിൽ ആനന്ദം നിറയ്ക്കുന്നതുമാണ് . ഇത്തരം സ്ട്രോക്കുകൾ യഥാർത്ഥങ്ങളാണ് . അങ്ങനെ അല്ലെങ്കിൽ അതിനെ പ്ലാസ്റ്റിക്ക് ട്രാക്കുകൾ എന്നാണ് ടി എയിൽ വിശേഷിപ്പിക്കുന്നത് . സ്ട്രാക്കുകൾ കൈമാറുമ്പോൾ അവ ഹൃദയപൂർവ്വമായിരിക്കണം . "

കള്ള സ്ട്രോക്കുകൾ ' 
( Counterfelt strokes )

“ രാജി , നിന്റെ സാരി ഒത്തിരി നന്നായിരിക്കുന്നു . എനിക്ക് ഇഷ്ടമായി . നല്ല നിറം നല്ല ഡിസൈൻ ! പക്ഷേ ഇതിന്റെ ഈ മുന്താണിയുണ്ടല്ലോ അത് ഈ സാരിയുടെ എല്ലാ ഗ്ലാമറും കളഞ്ഞു . പോസിറ്റീവ് സ്ട്രോക്കുകളുടെ പ്രവാഹമായിരുന്നു . പക്ഷേ എല്ലാ നല്ല വശങ്ങളും അവസാന വാചകത്താടെ തീർന്നു . സ്ട്രാക്കുകൾ നിർലോഭം കൊടുക്കുകയും അതുപോലെ തന്നെ തിരിച്ച് എടുക്കുകയും

ചെയ്യുന്ന രീതിയാണ് ഇത് . ചില മനുഷ്യരുടെ പ്രത്യേകതയാണ് , വളരെ ഹൃദയപൂർവ്വം എന്നു തോന്നാവുന്ന രീതിയിൽ സ്ട്രാക്കുകൾ - കൊടുത്തു തുടങ്ങുകയും അതുപോലെ തന്നെ തിരിച്ച് എടുക്കുകയും ചെയ്യുന്നു .

ഭർത്താവ് ഭാര്യയോട് . “ കറിയൊക്കെ നന്നായിരിക്കുന്നു . എരിവും പുളിയുമൊക്കെ പാകം . പക്ഷെ ഉപ്പ് പാകത്തിനിടാൻ പണ്ട് നിനക്കറിയില്ല .

” സ്നേഹധനനായ ഭർത്താവിന്റെ സംസാരശൈലിയുടെ പ്രത്യേകത യെക്കുറിച്ച് അദ്ദേഹം ബോധവാനായിരിക്കില്ല . ഹൃദയപൂർവ്വം പ്രശംസി ക്കുവാൻ കർക്കശപി തൃഭാവം അനുവദിക്കുന്നില്ല . തൊഴിൽ ശാലകളിലും മറ്റ് സാമൂഹിക രംഗങ്ങളിലും ബന്ധങ്ങളിൽ മങ്ങലേല്പിക്കുന്ന രീതിയാണ് ഇത് . ഈ രീതിയിൽ സ്ട്രോക്കുകൾ കൊടുത്ത് ആരേയും ജോലിയിൽ താല്പര്യമുണർത്താൻ ( മോട്ടിവേറ്റു ചെയ്യാൻ കഴിയില്ല . നിർലോഭം കൊടുത്തു തുടങ്ങുന്ന പ്രശംസകൾ അതുപോലെ തന്നെ തിരിച്ചുപിടിക്കുന്ന രീതി .

വിനിമയ അപഗ്രഥനം സാധാരണയായി ഗ്രൂപ്പുകളിലാണ് പഠിക്കുക . പരിശീലകന്റെ കൂടെ കൂടുന്ന ഇത്തരം ഗ്രൂപ്പുകളിൽ സ്ട്രോക്കുകൾ കൊടുക്കുന്ന രീതി ക്രിയാത്മക വിശകലനങ്ങൾക്ക് അപ്പോഴപ്പോൾ വിധേയമാക്കും . അങ്ങിനെ സൃഷ്ടിക്കുന്ന അവബോധത്തിലൂടെ സ്ട്രോക്കുകൾ കൈമാറുന്ന രീതി മാറ്റിയെടുക്കാം .

സ്ട്രോക്ക് ഇക്കോണമി '

സ്ട്രോക്ക് എന്ന ആശയത്തെ ഡോ . ക്ലോഡ് സ്റ്റെയിനർ വിശദമായി പാനത്തിനു വിധേയമാക്കുകയും അത് എപ്രകാരമാണ് മാതാപിതാക്കൾ മക്കളെ വളർത്തുന്ന ( parenting ) പ്രക്രിയയിൽ ഉപയോഗിക്കുന്നത് എന്ന് വിശദമാക്കുകയും ചെയ്തു . മാതാപിതാക്കൾക്ക് നിർലോഭം കൊടുക്കാവുന്ന സംഗതിയാണ് സ്ട്രോക്കുകൾ , ഇത് വറ്റിവരളുന്ന പ്രശ്നമേ ഇല്ല . ഇതൊക്കെ യാണെങ്കിലും അവബോധമില്ലാതെ മാതാപിതാക്കൾ സ്ട്രാക്കുകളുടെ വിതരണത്തിൽ കൃത്രിമക്ഷാമം വരുത്തുകയും അതുവഴി കുട്ടികൾക്ക് സ്ട്രോക്കിനെ സംബന്ധിച്ച ചില നിയമങ്ങൾ കൈമാറുകയും ചെയ്യുന്നു

1 ട്രാക്കുകൾ കൊടുക്കേണ്ടതാണെങ്കിലും കൊടുക്കാതിരിക്കുക .

2. ആവശ്യമുണ്ടെങ്കിലും ചോദിച്ചു വാങ്ങാതിരിക്കുക .

3. സ്ട്രോക്കുകൾ വേണമെങ്കിലും സ്വീകരിക്കാതിരിക്കുക .

4 , ട്രാക്കുകൾ വേണ്ടെങ്കിലും തിരസ്കരിക്കാതിരിക്കുക .

5 , സ്വയം ട്രാക്കുകൾ നൽകാതിരിക്കുക .

ഈ അഞ്ച് നിയമങ്ങളേയും കൂടി ഡോ : സ്റ്റയർ വിളിച്ച പേരാണ് " ട്രോക്ക് ഇക്കാണമി ' , മാനസ്സിക സ്വാതന്ത്ര്യം നഷ്ടമാകുന്നത് ഈ അഞ്ചു നിയമങ്ങൾ മൂലമാണ് എന്ന് അദ്ദേഹം കരുതുന്നു . അതുകൊണ്ട് ഇതിൽനിന്നും മോചനം നേടേണ്ടതാണ്

, മാതാപിതാക്കൾ കുട്ടികളെ സ്വാധീനിക്കുവാനാണ് ഈ നിയമങ്ങൾ അഭ്യസിപ്പിക്കുന്നത്

സ്റ്റൈനർ തന്റെ തിയറി വിശദമാക്കുവാൻ ഒരു നല്ല ഉദാഹരണവും പറയുന്നുണ്ട് , ജനിച്ചയുടനെ കുട്ടിയുടെ മുഖത്ത് ഒരു മാസ്ക് ധരിപ്പിക്കുക . അതിലൂടെ മാത്രമെ ഓക്സിജൻ ലഭിക്കുകയുള്ളൂ എന്നു കരുതുക . കൃത്യമായി ഓക്സിജൻ ലഭിച്ചുകൊണ്ടിരിക്കുന്നിടത്തോളം സമയം കുട്ടി ശാന്തമായി വളരുന്നു . ക്രമേണ ഈ മാസ്കിലൂടെ വരുന്ന ഓക്സിജന്റെ വരവ് നിയന്ത്രിക്കുക , മാതാപിതാക്കൾ ആവശ്യപ്പെടു ന്നതുപോലെ പ്രവർത്തിച്ചാൽ മാത്രമേ സ്വത്രന്തമായി ഓക്സിജൻ ലഭിക്കുന്നു എന്നു വന്നാൽ കുട്ടികൾ അവരുടെ ആവശ്യാനുസരണം പ്രവർത്തിച്ച് ഓക്സിജൻ സ്വീകരിക്കുവാൻ തയ്യാറാകുമത് .

സ്ട്രോക്കുകൾ ജീവൻ നിലനിറുത്തുവാൻ ആവശ്യമാണ് . ആഹാര പോലെ തന്നെ ഇത് അനിവാര്യമാണ് . മാതാപിതാക്കളുടെ നിബന്ധനകൾ അനുസരിച്ചേ ഇതു കിട്ടുകയുള്ളു എന്നു വന്നാൽ അതനുസരിക്കുവാൻ കുട്ടികൾ നിർബന്ധിതരാകും . മാതാപിതാക്കൾ അവരുടെ ' സൂക്തങ്ങൾ ' മക്കൾ അനുസരിക്കുവാൻ സ്ട്രോക്ക് കൊടുക്കൽ വാങ്ങലുകളിൽ നിയന്ത്രണം നടപ്പാക്കുന്നു എന്നു ചുരുക്കം . ഇതിന്റെ ഫലമായി മക്കൾ ചില രീതികൾ പരിശീലിച്ചതാണ് ' സ്ട്രാക്ക് ഇക്കോണമിയി'ലെ അഞ്ചുകാര്യങ്ങൾ , മനഃപൂർവ്വമായി മാതാപിതാക്കൾ ചെയ്ത് വരുന്ന സ്വഭാ വങ്ങളല്ല . ഇത് അവർ അവബോധമില്ലാതെ ശീലിച്ചതാണ് . ഇപ്പോൾ അവ രുടെ സ്വഭാവത്തിന്റെ ഭാഗമാണ് . ഇതിന്റെ ശരിതെറ്റുകളെക്കുറിച്ച് വില യിരുത്തിയതല്ല .

1 , സ്ട്രോക്കുകൾ കൊടുക്കാതിരിക്കുക .

ആവശ്യാനുസരണം ധാരാളം ട്രാക്കുകൾ കൊടുക്കേണ്ടതാണ് . പക്ഷേ ഈ നിയമം അനുസരിക്കുന്നവർ അത് കൊടുക്കുന്നതിൽ ലുബ്ധ് കാണിക്കുന്നു .

" ലാളിച്ചു വഷളാക്കുക "

ഒന്നേ ഒള്ളൂ എങ്കിൽ ഉലയ്ക്കക്ക് അടിക്കണം " തുടങ്ങിയ ചിന്താഗതികളോ സ്വന്തം ശൈശവ അനുഭവങ്ങളോ ഈ നിയമം സ്വീകരിക്കുവാൻ കാരണമാകാം . സ്ട്രോക്കുകൾ കൊടുക്കുന്ന കാര്യത്തിൽ ' മോഡലിംഗ് ' എങ്ങിനെ സ്വാധീനിക്കുന്നു എന്നു നാം കണ്ടതാണ് . സ്ട്രോക്കുകളുടെ ദൗർലഭ്യം കുട്ടികളെ മാതാപിതാക്കൾ ഉദ്ദേശിക്കുന്ന തലത്തിലെത്തിക്കുവാൻ ഉപയോഗിക്കുന്നു , ഇതിലെ ശ്രദ്ധയമായ സംഗതി അനാരോഗ്യകരമായ തിരക്കഥയുള്ള മാതാപിതാക്കളാണ് പോസിറ്റീവ് സ്ട്രോക്ക് കൊടുക്കുന്നതിൽ വിമുഖരാകുന്നത് എന്നതാണ് . അതുകൊണ്ട് ഇവർ നയിക്കുന്ന മാർഗ്ഗവും ലക്ഷ്യവും " തവളകളെ ' സൃഷ്ടിക്കുന്നതാകാം .

2 , സ്ട്രോക്കുകൾ ചോദിച്ചു വാങ്ങാതിരിക്കുക .

നിലനില്പിന് അത്യന്താപേക്ഷിതമായ സ്ട്രാക്കുകൾ ദുർലഭ മാണെങ്കിൽ ചോദിച്ചു വാങ്ങുകയെങ്കിലും വേണം . ചോദിച്ചാൽ കിട്ടിയെനിരിക്കും . പക്ഷേ ചോദിക്കില്ല . അംഗീകാരം ചോദിച്ചു വാങ്ങുന്നത് ശരിയാണോ ?

ഈ ചോദ്യത്തിന് മിക്കവാറും പേരും പറയുന്നത് " അല്ല ' എന്നാണ് .

ചിലർ കരുതുന്നു “ അത് കുറച്ചിലാണ് ” .

ചോദിക്കാതെ ലഭിക്കുന്ന സ്ട്രാക്കുകളും ചോദിച്ചു വാങ്ങുന്നവയും ഒരേ നിലവാരത്തിലുള്ളതാണോ ? എല്ലാവരും തന്നെ പറയാറ് 
 “ നിലവാരക്കുറവ് ഉള്ളവയാണ് " എന്നാണ് .

ചോദിച്ചുവാങ്ങുന്നത് വളരെ മോശമായ ഒരു ഏർപ്പാടാണ് എന്നും അങ്ങിനെ ലഭിക്കുന്ന സ്ട്രോക്കുകൾ രണ്ടാം തരമാണ് എന്നും പൊതുവേ കരുതപ്പെടുന്നു .

നന്നായി പാചകം ചെയ്ത് വിഭവങ്ങളൊരുക്കിയ വീട്ടമ്മ , അത് ആവശ്യത്തിലധികം കഴിച്ച് എഴുന്നനുപോയ ഭർത്താവ് ഒരു ഭംഗിവാക്കു പോലും പറഞ്ഞില്ലല്ലോ എന്നാർത്ത് നെടുവീർപ്പിടുന്നു . അവർക്ക് ഒരു പോസിറ്റീവ് സ്ട്രോക്ക് ആവശ്യമായിരുന്നു . ഭർത്താവിന് അറിയാമായിരുന്നു അന്നത്തെ പാചകം വളരെ നന്നായിരുന്നു എന്ന് . പക്ഷേ അദ്ദേഹം പഠിച്ച ' നിയമം ' അനുസരിച്ച് പോസിറ്റീവ് സ്ട്രോക്കുകൾ കൊടുക്കുവാൻ അദ്ദേഹത്തിനു കഴിയില്ല . അത് അദ്ദേഹത്തിന്റെ മാനസ്സിക ബുദ്ധിമുട്ടാണ് . അതിന് ഭാര്യ എന്തിന് സഹിക്കണം ?

അവർക്കു ചോദിക്കാമായിരുന്നു . "

ഇന്ന് എന്റെ പാചകം എങ്ങിനെയുണ്ട് ? " സ്വതവേ സ്ട്രാക്കുകൾ കൊടുക്കുവാൻ ബുദ്ധിമുട്ടുള്ള ഭർത്താവിൽനിന്ന് അത് ചോദിച്ചു . വാങ്ങാമായിരുന്നു . കാരണം , ആവശ്യം ഭാര്യയുടേതാണ് .

വിനിമയ അപഗ്രഥന സിദ്ധാന്തം അനുസരിച്ച് ചോദിച്ചുവാങ്ങുന്ന് സ്ട്രോക്കുകളും അല്ലാതെ ലഭിക്കുന്നവയും തമ്മിൽ ഒരു വ്യത്യാസവുമില്ല .

സ് ട്രാക്കുകൾ ആ വീട്ടമ്മ ചോദിച്ചു വാങ്ങുവാൻ മടി കാണിക്കുകയും സ് ട്രോക്കുകളുടെ അഭാവത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്നു . ഭർത്താവിന് സ്ട്രോക്ക് കൊടുക്കുവാൻ കഴിയുന്നില്ല എന്നത് അദ്ദേഹത്തിന്റെ പ്രശ്നമാണ് . അതിന് മറ്റാരും വില കൊടുക്കേണ്ടതില്ല . സ്ട്രോക്ക് ചോദിച്ചുവാങ്ങുവാൻ മടികാണിച്ച വീട്ടമ്മ ഭർത്താവിനെ പോലെ തന്നെ സ്ട്രാക്ക് ഇക്കോണമിയിലെ മറ്റൊരു നിയമം പ്രാബല്യത്തിൽ വരുത്തുകയാണ് .
സ്ട്രോക്കുകൾ ചോദിച്ചു വാങ്ങരുത് .
വിശന്നാൽ നാം ഭക്ഷണം ചോദിച്ചു വാങ്ങുന്ന ലാഘവത്തോടെ സ്ട്രോക്കുകൾക്കായുള്ള വിശപ്പും ചോദിച്ചു തീർക്കാവുന്നതാണ് .

3 സ്ട്രോക്കുകൾ സ്വീകരിക്കാതിരിക്കുക

സാജൻ സാമാന്യം നന്നായി പാട്ടുപാടുന്ന ആളാണ് . പാട്ടുകേട്ടു . കഴിഞ്ഞപ്പോൾ സുഹൃത്ത് അഭിനന്ദിച്ചു . " സാജൻ , എനിക്ക് അസൂയ തോന്നുന്നു . എനിക്കിങ്ങനെ പാടാൻ കഴിയുന്നില്ലല്ലോ . നിന്റെ പാട്ട് വളരെ നന്നായിരിക്കുന്നു . " സാജൻ “ ഇതിലിത് പറയാൻ എന്തിരിക്കുന്നു . ജന്മവാസനയാണ് . ഞാനായി ഉണ്ടാക്കിയതൊന്നുമല്ല . പ്രത്യക്ഷത്തിൽ സാജന്റെ എളിമയായി തോന്നാമെങ്കിലും സാജനെ അറിയുന്നവർക്കറിയാം സ്ട്രോക്കുക്കൾക്കായി കൊതിക്കുന്നയാളാണ് . പക്ഷേ നല്ലത് പറഞ്ഞാൽ അത് സ്വീകരിക്കില്ല . ചിലർക്ക് സ്ട്രോക്കുകൾ കൊടുക്കുന്നത് കുടം കമഴ്ത്തി വച്ച് വെളള മൊഴിക്കുന്നതുപോലെയാണ് ഒരു തുള്ളിപോലും അകത്ത് കടക്കില്ല .

സ്ട്രോക്കുകൾ ആവശ്യമുണ്ടായിരുന്നിട്ടും അത് തിരസ്കരിക്കുന്നത്
ചെറുപ്പത്തിലേയുള്ള ശീലമാണ് . നെഗറ്റീവ് സ്ട്രോക്കുകളുടെ കഥ ഇതല്ല സ്ട്രോക്ക് ഫിൽട്ടറിംഗ് എന്ന സ്വഭാവത്തോട് സാമ്യമുള്ളതാണ് ഇ നിയമം .

ഇതിനുള്ള പ്രത്യേകത , വ്യക്തിക്ക് സ്ട്രോക്ക് ആവശ്യമാണ് .
എന്നിട്ടും തിരിക്കുകയാണ് .

വളരെയേറെ ആവശ്യകരമായ സ്ട്രാക്കുകൾ നിരസിച്ചു കൊണ്ടിരുന്നാൽ അസ്തിത്വം തന്നെ ഇല്ലാതാകും , തിരക്കഥയുടെ പൂർത്തി കരണത്തിന് ഈ സ്വഭാവം ആവശ്യമായതുകൊണ്ട് ആയിരിക്കും ഈ നിയമം കുട്ടികൾ സ്വായത്തമാക്കുന്നത് . ആരോഗ്യകരമായ ജീവിതം തകരാറി ലാക്കുന്ന സ്ട്രോക്ക് ഇക്കോണമി നിയമങ്ങൾ തിരുത്തേണ്ടിയിരിക്കുന്നു .

4 സ്ട്രോക്കുകൾ തിരസ്കരിക്കാതിരിക്കുക " 

വേണ്ടെന്ന് പറയുവാൻ മടിയുള്ളവരും ഉണ്ട് . ആതിഥേയൻ നിർബന്ധിച്ചാൽ ആവശ്യമില്ലെങ്കിലും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കും ചിലർ . പിന്നീട് അതിന്റെ തിക്തഫലം അനുഭവിക്കുകയും ചെയ്യുന്നു . അമിതാഹാരം അജീർണ്ണത്തിന് ഇടയാക്കും എന്നു നമുക്കറിയാം . അമിതമായ പോസിറ്റീവ് സ്ട്രോക്കുകൾ പ്രയോജനം ചെയ്യുന്നില്ല . എന്നെകൊള്ളില്ല എന്ന കാഴ്ചപ്പാടുമവർ ആവശ്യമില്ലെങ്കിലും നെഗറ്റീവ് സ്ട്രാക്കുകൾ തിരസ്കരിക്കാറില്ല . ആവശ്യത്തിലേറെ ലഭിക്കുന്ന ചോദനകൾ സിരാപടലങ്ങളുടെ പ്രവർത്തനം തന്നെ മന്ദീഭവിപ്പിക്കുന്നു . സ്ട്രോക്ക് ഇക്കോണമിയിലെ ഈ നിയമം കൂടുതലും നെഗറ്റീവ് സ്ട്രാക്ക് സ്വീകരിക്കുവാൻ താല്പര്യമുള്ളവരിലാണ് കാണുന്നത് .

5 സ്വയം ട്രാക്കുകൾ നൽകരുത് 
തന്നെക്കുറിച്ച് മതിപ്പില്ലാത്തവർ ധാരാളം നെഗറ്റീവ് സ്ട്രാക്കുകൾ സ്വയം എടുക്കാറുണ്ട് . ഏകാന്തത ഇഷ്ടപ്പെടുന്നതും സ്വന്തം ' മുറിവ് നക്കി പുണ്ണാക്കുന്നതും ' ഇവരുടെ രീതിയാണ് . സ്വന്തം കഴിവുകൾ അംഗീകരി ക്കുകയോ പരിശ്രമങ്ങളിലൂടെ നേടുന്ന നേട്ടങ്ങൾക്ക് അർഹിക്കുന്ന വില കാണുകയോ ഇത്തരക്കാർ ക്ക് ബുദ്ധിമുട്ടാണ് , പോസിറ്റീവ് സ്ടാക്കുകൾ സ്വയം എടുക്കുന്നതിന് എതിരെയാണ് ഈ നിയമം . സാംസ്കാരികവും മതപരവുമായ ചില മൂല്യങ്ങൾ ഈ നിയമം

സ്വായത്തമാക്കുവാൻ കാരണമാകാം . മൂല്യങ്ങളുടെ കുഴപ്പമല്ല . അതുൾക്കൊള്ളുന്നവർ മൂല്യത്തിനു കൊടുക്കുന്ന വിശദീകരണങ്ങൾ സങ്കരതയിൽ നിന്നുമാണ് . മനുഷ്യന് കഴിവും ശ്രഷ്ഠതയും കൊടുത്തത് സൃഷ്ടാവാണെങ്കിൽ അതിൽ അഭിമാനം കൊള്ളണ്ടത് സ്വാഭാവികമാണ് . മറിച്ചായാൽ പക്വഭാവത്തിന്റെ അഭാവമാണ് സൂചിപ്പിക്കുന്നത് .

കൊച്ചുകുട്ടികൾ സ്വന്തം നേട്ടങ്ങളിൽ അഭിമാനിക്കുന്നത് അവരെ ശ്രദ്ധിച്ചാൽ മനസ്സിലാകും . താൻ ചെയ്ത പ്രവർത്തി മാതാപിതാക്കൾക്ക് ഇഷ്ടമായി എന്നു മനസ്സിലാക്കിയാൽ അതേ പ്രവർത്തി അവർ പലവട്ടം ആവർത്തിക്കുന്നു . ഇപ്രകാരം സ്വയം അംഗീകരിക്കപ്പെടുമ്പോൾ അത് നല്ല ആത്മവിശ്വാസമുള്ള വ്യക്തിത്വമായി തീരുകയും ചെയ്യുന്നു . മറിച്ചായാൽ ഇവരിൽ ആത്മവിശ്വാസം തീരെ ഇല്ലാതാകുകയും ചെയ്യും . സ്ട്രോക്ക് ഇക്കാണമിയിലെ നിയമങ്ങൾ മാതാപിതാക്കളുടെ സഹവാസത്തിൽ നിന്നും വളരെ ചെറുപ്പത്തിൽത്തന്നെ ആർജ്ജിക്കുന്ന വയാണ്

. തിരക്കഥ തിരുത്തി എഴുതണമെങ്കിൽ സ്ട്രാക്ക് ഇക്കോണമിയിലെ നിയമങ്ങൾ തിരുത്തി എഴുതുകയാണ് നല്ല രീതിയെന്ന് സ്റ്റൈനർ കരുതുന്നു . " ഓട്ടോണമി ' അഥവാ മാനസിക സ്വാതന്ത്ര്യത്തിന് വിഘാതമാകുന്നത് സ്ട്രാക്ക് ഇക്കോണമിയാണെന്നും ഇത് തിരുത്തി എഴുത്തണ്ടത് മാനസിക സ്വാതന്ത്ര്യം ലഭിക്കേണ്ടതിന് ആവശ്യമാ ണെന്നും “ സ്റ്റൈനർ " സമർത്ഥിക്കുന്നു .

സ്ട്രാക്കുകൾ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നത് നിത്യവും നിരന്തരം ചെയ്യുന്നവയായതുകൊണ്ട് മാറ്റം വരുത്തുവാനും അത് വിലയിരുത്തുവാനും ധാരാളം അവസരങ്ങളുണ്ട് . സ്ട്രോക്ക് ഇക്കോണ മിയിലെ ഏത് നിയമങ്ങളാണ് പിൻതുടർന്ന് വരുന്നതെന്ന് മനസ്സിലാ ക്കുകയാണ് ആദ്യം വേണ്ടത് .

സ്ട്രോക്ക് ഇക്കോണമിയിലെ നിയമങ്ങളിൽ ഏറ്റവും പ്രധാനമായത് , എന്നെ സംബന്ധിച്ചിടത്തോളം , അഞ്ചാമത്തതാണ് . സ്വയം അംഗീകരിക്കുവാൻ കഴിയുക ഏറ്റവും അടിസ്ഥാനപരമായ സംഗതി യാണ് . ഇതിന് കഴിയാതെ മറ്റുള്ളവർക്ക് പോസിറ്റീവ് സ്ട്രാക്ക് കൊടുക്കുക ആത്മാർത്ഥതയോടെയാവില്ല . സ്വയം അംഗീകരിക്കേണ്ടത് പക്വഭാവത്തിന്റെ അവബോധത്തോടെ വേണം .

സ്ട്രോക്കുകളും സാമൂഹികബന്ധങ്ങളും '

ഹോമോ സാപിയൻസ് ' എന്ന് ജന്തുശാസ്ത്രത്തിൽ നാമകരണം ചെയ്യപ്പെട്ട മനുഷ്യന്റെ നിലനില്പിനും വളർച്ചയ്ക്കും ആവശ്യമായ ചോദനകൾ മാത്രമായി സ്ട്രോക്കുകളെ മനസ്സിലാക്കുന്നത് ശരിയല്ല .

എന്നേയും നിങ്ങളേയും പരസ്പരം കോർത്തിണക്കുന്ന കണ്ണിയാണ് . സ്ട്രോക്കുകൾ , സാമൂഹിക ബന്ധങ്ങളിലെ അദ്യശ്യചരടാണ് ഇത് . ഈ ചരട് എവിടെ ലോലമാകുന്നുവോ അവിടെ ബന്ധങ്ങൾക്ക് തകർച്ച യുണ്ടാകും . മാനസിക പിരിമുറുക്കങ്ങളും ദു : ഖവും വേദനയും തളം കെട്ടി നില്ക്കും . മനസ്സുകൊണ്ട് ഭാര്യയും ഭർത്താവും അകലുമ്പോഴും മാതാപിതാക്കളും മക്കളും തമ്മിൽ അകലുമ്പോഴും ബന്ധുക്കൾ പരസ്പരം പല തട്ടുകളിലാകുമ്പോഴും അതിൽ ഒരു പ്രധാന പങ്കുവഹിക്കുന്നത് ട്രാക്കുകളുടെ കൈമാറ്റരീതിയാണ് . ഭാര്യാഭർത്ത്യ ബന്ധ ത്തിന്റെ അടിത്തറതന്നെ സ്ടാക്കുകളാണ് . രണ്ടു സാഹചര്യത്തിൽ നിന്നും ഒത്തുകൂടുന്ന ഇവരെ പരസ്പരം ബന്ധിക്കുകയോ അകറ്റുകയോ ചെയ്യുന്നതിന് സ്ട്രോക്കുകൾ കൈമാററം ചെയ്യുന്ന രീതികൾ വഴിയൊരുക്കുന്നു . സ്പർശന ത്തിലൂടെയാണ് ആദ്യം നാം സ്ട്രാക്കുകൾ സ്വീകരിക്കുന്ന തെന്നും അതിലൂടെ ലഭിക്കുന്ന ' ന്യൂറൽ എനർജി ' ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് കാരണമാകുന്നു എന്നും നാം കണ്ടു . സ്ട്രോക്കു കൾക്കായുള്ള വിശപ്പ് ഇക്കാലത്ത് സ്പർശനത്തിനായുള്ള വിശപ്പാണ് . എപ്പോഴും കുട്ടികൾ അച്ഛനമ്മമാരുമായുള്ള സമ്പർക്കത്തിൽ കഴിയുവാൻ താല്പര്യം കാണിക്കുന്നു . പിന്നീട് അംഗീകാരത്തിന് പ്രാധാന്യമേ റുന്നുവങ്കിലും സ്പർശനത്തിനായുള്ള വിശപ്പ് മനുഷ്യരിൽ ലീനമാണ് . ഇത് വീണ്ടും നിവർത്തിതമാകുന്ന ഒരു സന്ദർഭമാണ് സ്ത്രീ പുരുഷ ശാരീരിക ബന്ധപ്പെടൽ . ഡാ ; ബേൺ തന്റെ " സെക്സ് ഇൻ ഹ്യൂമൻ ലവിംഗ് ' എന്ന കൃതിയിൽ ഇതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു . വിവിധ തരത്തിലുള്ള സ്ട്രാക്കുകളുടെ കൈമാററമാണ് ഈ സമയം ശാരീരികവും മാനസികവും ആയ സംതൃപ്തി മനുഷ്യന് സമ്മാനിച്ചു കൊണ്ട് പ്രകൃതി വംശവർദ്ധനവിനുള്ള ഒരുക്കം നടത്തുകയാണ് .

ഭാര്യാഭർത്ത്യ ബന്ധത്തിന്റെ കാതലായ ഒരാവശ്യം എന്ന നിലിയിൽ പരസ്പരം ബന്ധപ്പെടാതെ ശാരീരിക സംതൃപ്തി മാത്രം ആയി സെക്സ് തരം താഴരുത് , പരസ്പരം അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയുണ്ട് . പ്രവർത്തികളിലധിഷ്ഠിതമായതും അസ്തിത്വത്തിലധിഷ്ഠിതമായതും
( Conditional and Unconditional ) ആയ പോസിറ്റീവ് സ്ട്രോക്കുകൾ പരസ്പരം കൈമാറുവാൻ സാധിച്ചാൽ ബന്ധം ആസ്വാദ്യകരമാകും .

കണ്ടത്തിലച്ഛന്റെ പ്രഥമ ശിഷ്യയായ സിസ്റ്റർ ആനി മരിയ ഫാമിലി കൗൺസിലിംഗിനെക്കുറിച്ച് പറയുമ്പോൾ സൂചിപ്പിക്കുന്ന ഒരു കാര്യം ;

“ ഭാര്യയെ ' അംഗീകരിക്കുവാൻ കഴിയുന്ന , പ്രശംസിക്കുവാൻ കഴിയുന്ന , ചില കൊച്ചുകൊച്ചു കാര്യങ്ങളെങ്കിലും ഭർത്താക്കന്മാർ കണ്ടെത്തണം , അത് ബോധപൂർവ്വം , ആത്മാർത്ഥമായി , അവരോട് പറയണം . അതുപോലെ തന്നെ ഭർത്താവിനെ അംഗീകരിക്കുവാൻ കഴിയുന്ന , പ്രശംസിക്കുവാൻ കഴിയുന്ന , കാര്യങ്ങൾ കണ്ടെത്തുവാൻ , അത് ആത്മാർത്ഥതയോടെ പറയുവാൻ ഭാര്യമാർ ശ്രദ്ധിക്കണം . അമ്മായിഅമ്മയ്ക്കും മരുമകൾക്കും ഇതേ നിർദ്ദേശമാണ് സിസ്റ്റർ കൊടുക്കുക .

പോസിറ്റീവ് സ്ട്രോക്കുകൾ കൊടുക്കുവാനുള്ള സാഹചര്യങ്ങൾ ബോധപൂർവ്വം കണ്ടെത്തണം . അത് മനസ്സിൽ ഇരുന്നാൽ പോര വ്യക്തമായി മനസ്സിലാക്കാവുന്ന വിധത്തിൽ പറയണം , പ്രകടിപ്പിക്കണം തെറ്റുകളും കുറ്റങ്ങളും കണ്ടെത്തുവാനുള്ള കണ്ണുകൾ മാത്രം വലുതായിക്കൊണ്ടിരുന്നാൽ പോര . ഈ കണ്ണുകൾകൊണ്ട് നെഗറ്റീവ് സ്ട്രോക്കുകൾ കൊടുക്കുവാനുള്ള കാരണങ്ങൾ കാണുകയുള്ളൂ . ഭർത്താക്കന്മാർക്ക് പോസിറ്റീവ് സ്ട്രാക്കുകൾ കൈമാറുവാനുള്ള , സ്നേഹം പ്രകടിപ്പിക്കുവാനുള്ള , നല്ല വാക്കുകൾ പറയുവാനുള്ള , മാനസിക ആരോഗ്യം ഇല്ലെങ്കിൽ അതു മനസ്സിലാക്കുവാനുള്ള ഹൃദയ വിശാലതയും , സ്നേഹം ചോദിച്ചു വാങ്ങുവാനുള്ള മാനസിക ആരോഗ്യവും സ്ത്രീകൾക്കുണ്ടാകണം . ഇത് മറിച്ചും ആകാം .

- പോസിറ്റീവ് സ്ട്രോക്കുകൾക്കുവേണ്ടി കൊതിക്കുന്ന കുഞ്ഞുമക്കൾ അതുകിട്ടാതാകുമ്പോൾ പലപല പ്രവർത്തികളിലൂടെ നെഗറ്റീവ് സ്ട്രോക്കുകൾ ഉറപ്പാക്കുന്നു . 
തനിക്കും സമൂഹത്തിനും ഭാരമാകുന്നു . നിബന്ധനകൾ ഇല്ലാത്ത ധാരാളം സ്ട്രോക്കുകൾ അവർക്ക് കൊടുക്കുവാൻ മാതാപിതാക്കൾ തയ്യാറാകണം . നിബന്ധനാ പൂർവ്വമുള്ള സ്ട്രാക്കുകളും കൂടെ കൊടുത്ത് അവരുടെ കഴിവുകൾ വികസി പ്പിക്കണം .

അമിതമായി നെഗറ്റീവ് സ്ട്രോക്കുകൾ കൊടുക്കുന്ന സ്വഭാവത്തെക്കു റിച്ച് , " ബോൺസായി " ചെടികളെ സൃഷ്ടിക്കുന്ന പ്രക്രിയയെക്കുറിച്ച് അവബോധം ഉണ്ടാകണം . ഇല്ലെങ്കിൽ കുട്ടികളുടെ മനസ്സിലെ പ്രതിഷേധം കൗമാരത്തോടെ പുറത്തുവരും . അച്ഛനോടും അമ്മയോടും എതിർത്ത് സംസാരിക്കും നിഷേധികളുടെ സ്വരം കേൾക്കേണ്ടിവരും .

മാതാപിതാക്കൾ അവരുടെ കാഴ്ചപ്പാട് അനുസരിച്ച് മക്കളെ നന്നായി വളർത്തുവാൻ ശ്രമിക്കുന്നു . മാതാപിതാക്കളിലെ നന്മയും ഉദ്ദേശശുദ്ധിയും കണ്ട ത്തി അവർക്ക് ധാരാളം പോസിറ്റിവ് സ്ട്രോക്കുകൾ കൊടുക്കുവാൻ മക്കൾക്ക് കഴിയണം , ജീവിത വസന്തങ്ങൾ മക്കൾക്കായി ജീവിച്ച് , ജീവിത സായാഹ്നത്തിൽ സ്ട്രോക്കുകൾക്കായി കൊതിക്കുന്ന പ്രായമായ അച്ചനും അമ്മയും ഒത്ത് സമയം ചിലവഴിക്കണം . സ്ട്രോക്കുകളുടെ അഭാവം പ്രായമായ മാതാപിതാക്കളെ രോഗികളും , വാശിയും , വഴക്കും ഉള്ളവരാക്കി മാറ്റും . പ്രായമാകുന്തോറും കുട്ടികളുടെ സ്വഭാവം കൂടുതൽ കാണിക്കുന്ന അ വർ ക്ക് കൂടുതൽ സ്ട്രോക്കുകൾ ആ വശ്യമാണ് , വൃദ്ധ സദനങ്ങളിലും മറ്റും കഴിയുന്നവരെ ഇടയ്ക്കൊന്നു ചെന്നു കണ്ടു സംസാരിക്കുന്നത് ദാനധർമ്മത്തെക്കാൾ വലിയ പുണ്യമല്ലേ ?

തൊഴിൽ ശാലകളിലും ഇതര സാമൂഹിക സംഘടനകളിലും അനുഭവപ്പെടാറുള്ള വിനിമയ തകരാറുകൾ തൊഴിൽ പ്രശ്നങ്ങളിലേക്കും വിഘടന വാദങ്ങളിലേക്കുംവരെ നയിക്കാറുണ്ട് . ഇതിനു കാരണമാകുന്ന ഒരു സംഗതി സ്ട്രാക്കുകൾ കൈമാറുന്ന രീതിയിലുള്ള അപാകതയാണ് . ഇതിനെക്കുറിച്ചുള്ള അവബോധം സൂപ്പർ വൈസർ മാർക്കും മാനേജർമാർക്കും ഉണ്ടായാൽ ബന്ധങ്ങളിൽ ഉലച്ചിൽ തട്ടാതെ കൊണ്ടുപോകാം . ഇക്കൂട്ടർ വളർത്തിയെടുക്കേണ്ടതായ ഒരു വ്യക്തിഗത കഴിവ് സ്ട്രോക്കുക ളുടെ കൈ മാറ്റ രീതി യാ ണ് . സാമൂഹിക സ്ഥാനമാനങ്ങൾ പലരിലും കർക്കശഭാവം ( Critical Parent ) വർദ്ധിക്കുന്നതിനും , കീഴ്ജീവനക്കാരും മറ്റുള്ളവരും അവരെ കർക്കശ ഭാവത്തിൽ കണ്ട് വഴക്കാളിയുടെ റോളിൽ ( Rebellious Child ) ബന്ധപ്പെടുന്ന തുമൂലം ധാരാളം നെഗറ്റീവ് സ് ട്രോക്കുകൾ കൈമാറുവാനും അവസരമൊരുക്കുന്നു . അവബോധം ഉണ്ടായാൽ ഇരുവർക്കും പക്വഭാവത്തിൽ ബന്ധപ്പെടുകയോ നെഗറ്റീവ് സ്ട്രോക്കുകൾ ഒഴിവാക്കുകയോ ചെയ്യാം . തൊഴിൽ ശാലകളിലും മറ്റും സ്ട്രോക്കുകളുടെ കൈമാറ്റ രീതിയിൽ മാറ്റംവരുത്തി വളരെ നല്ല സാഹ ചര്യം സൃഷ്ടിക്കാം , ഉത്പാദനം കൂട്ടാം , വിൽപന കൂട്ടാം , പൊതുവെ നല്ല റിസൽട്ട് ഉണ്ടാക്കാം . സ്ട്രോക്കുകൾ നന്നായി കൈമാറുവാനുള്ള സാമർത്ഥ്യം ഉണ്ടാക്കിയാൽ ഒരു നല്ല മനുഷ്യൻ എന്ന ഖ്യാതിയും ഏത് സംരംഭത്തിനും ജനപിന്തുണയും ഉറപ്പാക്കാം .


സ്ട്രോക്കുകൾ



സ്ട്രോക്കുകൾ

ഒരുമ്മയാണ് നല്ലത് , അല്ലെങ്കിൽ ഒരു തൊഴിയെങ്കിലും കൂടിയേ തീരൂ'

ചോദനകൾ

ജീവൻ നിലനിർത്തുവാനും വളരുവാനും അത്യാവശ്യമായ - ഘടകങ്ങളാണ് വായു , ജലം , ആഹാരം എന്നിവ . ഇവയെ പ്പോലെതന്ന
അനിവാര്യമായ മറ്റൊരു ഘടകമുണ്ട് സ്റ്റിമുലേഷൻ

സിരാപടലങ്ങളിലൂടെ മസ്തിഷ്കത്തിന് ലഭിക്കുന്ന ഒരു ഉത്തേജനമാണ് സ്റ്റിമുലേഷൻകൊണ്ട് ആർത്ഥമാക്കുന്നത് , 

മനുഷ്യന് അനിവാര്യമായ ഈ 
സ്റ്റിമുലേഷൻ പഞ്ചേന്ദ്രിയങ്ങളിലൂടെയാണ് മസ്തിഷ്ക്കത്തിൽ എത്തുന്നത് 

 സ്റ്റിമുലേഷന്റെ ഈ അനിവാര്യതയെകുറിച്ച് കഴിഞ്ഞ അമ്പതിലേറെ വർഷങ്ങളായി നിരവധി പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു 

ഡോ . ബേൺ ചോദനകളുടെ പ്രാധാന്യം വിവരിച്ചുകൊണ്ടുപറയുന്നു : 

“ ചോദനകളുടെ അഭാവത്തിൽ സുഷുമ്നാകാണ്ഡം
( സ്പൈനൽ കോഡ് )
 ചുരുങ്ങിപ്പോകും . ” ജീവൽ പ്രദാനങ്ങളാണ് ചോദനകൾ , സ്റ്റിമുലേ ഷനെകുറിച്ചു ചില പ്രമുഖ മനഃശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങളിൽ വ്യക്തമായ ചില സംഗതികൾ ഇപ്രകാരമാണ് :

1 , ഡോ : റെനെ സ്പ്പിററ്സ് 
( 1945 )

ശരീരത്തിന്റെയും മനസ്സിന്റെയും വളർച്ചയിൽ സ്റ്റിമുലേഷനുള്ള പങ്ക് ആദ്യം പഠനവിധേയമാക്കിയവരിൽ പ്രമുഖനാണ് ഡോ : റെനെ സ്പിറ്റ്സ് , ചോദനകളുടെ കുറവ് ശാരീരികവും മാനസ്സികവുമായ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു എന്ന് അദ്ദേഹം കണ്ടെത്തി . മന : ശാസ്ത്ര വിശാരദയും വിനിമയ അപഗ്രഥന ശാസ്ത്രത്തിന്റെ ആദ്യകാല പ്രചാരകയുമായ ഡോ : മ്യൂരിയൽ ജയിംസ് എഴുതിയ വിഖ്യാതമായ ' ബോൺ ടു വിൻ ' എന്ന കൃതിയിൽ സൂസൻ എന്ന ഒരു കൊച്ചുകുട്ടിയുടെ കാര്യം വിവരിക്കുന്നുണ്ട് . ഇരുപത്തിരണ്ടുമാസം പ്രായമായ സൂസന് ഏതാണ്ട് പതിനഞ്ച് പൗണ്ട് ഭാരവും ഇരുപത്തിഎട്ട് ഇഞ്ച് ഉയരവും മാത്രമായിരുന്നു , എഴുന്നേറ്റ് നില്ക്കുവാനോ നിരങ്ങിനീങ്ങുവാനോ കഴിയാത്ത സൂസന് സംസാരിക്കുവാനും കഴിഞ്ഞിരുന്നില്ല . ആരെങ്കിലും അടുത്ത് ചെന്നാൽ അവളുടെ കണ്ണുകൾ നിറയും . സൂസന്റെ പിതാവ് അവളെ ആശുപത്രിയിലാക്കി തിരിച്ചുപോയി .

മാതാപിതാക്കൾ അവളെ ഗൗനിച്ചില്ല . കാരണം , സുസനെ വളർത്തുവാൻ അവർക്ക് താല്പര്യമില്ലായിരുന്നു . വിശദമായ പരിശോധനയിൽ സൂസന് ഒര് അസുഖവുമില്ല എന്ന് ഡോക്ടർക്ക് ബോധ്യമായി . അദ്ദേഹം അവളെ പരിചരിക്കുവാൻ ഒരു വാടക അമ്മയെ ' നിയോഗിച്ചു . ആറുമണിക്കൂർ നേരത്തയ്ക്ക് ആഴ്ചയിൽ അഞ്ചുദിവസം അവളെ പരിചരിക്കണം . രണ്ടുമാസങ്ങൾക്കുള്ളിൽ സൂസനുണ്ടായ മാറ്റം അത്ഭുതകരമായിരുന്നു . അഞ്ച് പൗണ്ട് ഭാരവും രണ്ട് ഇഞ്ച് ഉയരവും കൂടി . നീന്തി നടക്കുവാനും സംസാരിക്കുവാനും തുടങ്ങി . ഡോക്ടർ സൂസന്റെ രോഗനിർണ്ണയം നടത്തിയത് ഇപ്രകാരമാണ് ; ‘ 
അമ്മയുടെ പരിചരണക്കുറവ് ( Maternal deprivation syndrome ) | ചോദനകളുടെ കുറവ് ശാരീരികവും മാനസികവുമായി വ്യക്തിയെ ക്ഷയിപ്പിക്കുന്നു .

ഡോ : ജെ ബ്രൗൺ
ഡോ : ജെ . ബ്രൗൺ എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് സ്റ്റിമുലേഷൻ ഉണർത്തുന്നത് അസുഖകരമായ അനുഭൂതികളോ സുഖകരമായ അനുഭൂതികളോ എന്നുള്ളത് അത്ര പ്രധാനമല്ല എന്നാണ് വ്യക്തമാക്കുന്നത് . എലിക്കുഞ്ഞുങ്ങൾക്ക് ആഹാരം വച്ചിരിക്കുന്ന സ്ഥലത്തേയ്ക്ക് പോകുവാൻ രണ്ടു പാതകളൊരുക്കി . ഒരു പാതയിൽ ഗ്രില്ലിലൂടെ കടന്നുപോകുമ്പോൾ ചെറിയ ഷോക്ക് കിട്ടും . ഒരു പാത സുഖകരമാണ് . എന്നാൽ എലിക്കുഞ്ഞുങ്ങൾ തെരഞ്ഞെടുത്തത് ഷോക്ക് കിട്ടുന്ന പാതയാണ് . ജീവിച്ചിരിക്കുന്നതിന് സുഖകരമായ ചോദനകൾ തന്നെ വേണമെന്നില്ല

 3. ഡോ ; എ.ഡി. ഫ്രഞ്ച് . ഡോ : ഫ്രഞ്ച് നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത് സ്റ്റിമുലേഷന്റെ അഭാവത്തിൽ മസ്തിഷ്കത്തിൽ ഞരമ്പുകളെ പ്രവർത്തന ക്ഷമമാക്കുന്ന ഭാഗം മുരടിച്ചു പോകും എന്നാണ് , സിരാവ്യൂഹങ്ങളുടെ അസ്തിത്വം തന്നെ ചോദനകളുടെ ലഭ്യതയെ ആശ്രയിച്ചിരിക്കുന്നു . സ്റ്റിമുലേഷൻ ഇല്ലാതായാൽ പഞ്ചേന്ദ്രിയങ്ങളും സിരാപടലങ്ങളും പ്രവർത്തനരഹിതമാക്കാം .

4. സെയ്മുർ ലവിൻ ( 1960 ) ഡോ : ലവിന്റെ പഠനങ്ങൾ സ്റ്റിമുലേഷന് കുട്ടികളിലുള്ള സ്വാധീനം വ്യക്തമാക്കുന്നവയാണ് . അദ്ദേഹം നടത്തിയ പരീക്ഷണങ്ങളിൽ
കുഞ്ഞ് എലികൾ ഇലക്ട്രിക്ക് ഷോക്ക് കിട്ടുന്ന പാത തിരഞ്ഞെ ടുത്ത് ആഹാരം കഴിക്കുകയും കൂടുതൽ ആരോഗ്യ വാൻമാരായി കഴിയുകയും ചെയ്യുന്നതായി കണ്ടെത്തി .

5 , ഹാരി ഹാർലോയും , മാർഗരറ്റ് ഹാർലോയും . 
( 1962 ) 
ഇവർ കുരങ്ങുകളിലാണ് പരീക്ഷണം നടത്തിയത് . ഏതാനും കുട്ടിക്കുരങ്ങുകളെ അമ്മമാർ മുലയൂട്ടി വളർത്തി . മറ്റു ചിലരെ നല്ല മയമുള്ള കുഷ്യനിൽ ഇരുത്തി പാൽ കുപ്പിയിൽ കൊടുത്തു വളർത്തി . മറ്റൊരു കൂട്ടർക്ക് കുപ്പിയിൽ പാൽ കൊടുക്കുമ്പോൾ ചെറിയ ഷോക്ക കൂടി കിട്ടുവാൻ ഏർപ്പാടു ചെയ്തു . മൂന്നു കൂട്ടരും വളർന്ന് വലുതായി . അമ്മയുടെ പാൽ കുടിച്ചു വളർന്ന കുരങ്ങുകൾ വലുതായപ്പോൾ പരസ്പരം ലോഹ്യത്തിൽ കഴിഞ്ഞു . രണ്ടാമത്തെ വിഭാഗം സമൂഹത്തോട് ബന്ധപ്പെടാതെ ഒറ്റയ്ക്ക് കഴിയുവാൻ തല്പരരായി . മൂന്നാമത്തെ വിഭാഗം പരസ്പരം കലഹിക്കുകയും ക്രൂരമായി പെരുമാറുകയും ചെയ്തു . ചോദനകൾ സ്വഭാവത്തെ സ്വാധീനിക്കുന്നു എന്നത് വളരെയേറെ പ്രകടമാണ് . സ്റ്റിമുലേഷൻ ' പോസിറ്റീവ് ' ആയും ' നെഗറ്റീവായും ' അനുഭൂതി ( Afect ) ഉളവാക്കുന്നു . നെഗറ്റീവ് സ്റ്റിമു ലേഷൻ വികലമായ സ്വഭാവരൂപീകരണത്തിന് കാരണമാകാം .

6 , ആർ . ബി , ബാണൻസ് 
( 1963 ) 

സ്റ്റിമുലേഷൻ ത്വക്ക് വഴി സ്വീകരിക്കുന്നുവെന്നും , ത്വക്കിന് ചില പ്രത്യേക ദൈർഘ്യമുള്ള ഊർജ്ജവീചികളെ പ്രസരിപ്പിക്കുവാൻ കഴിയുമെന്നും ഡോ : ബാൺസിന്റെ പഠനങ്ങൾ കണ്ടെത്തി , ത്വക്കിന് സ് പർശിപ്പിക്കപ്പെടുവാനുള്ള ആഗ്രഹമുണ്ട് . അതുകൊണ്ട് തന്നെയാണ് ആ ലിംഗനം സുഖകരമായ ഒരനുഭൂതിയായി തോന്നുന്നതും . 

ആഹാരംപോലെതന്നെ അവശ്യം ആവശ്യമാണ് സ്റ്റിമുലേഷൻ ( stimull ) . 

ആഹാരം കണ്ടെത്തുവാനും കഴിക്കുവാനും കുട്ടികളെ മാതാപിതാക്കൾ പ്രാപ്തരാക്കുന്നു , 

എന്ത് കൈയ്യിൽ കിട്ടിയാലും കൊച്ചുകുട്ടികൾ അത് വായിലാക്കുന്നു , ആഹാരത്തിനായി ഒരു വിശപ്പ് ഉള്ളതുപോലെതന്നെ സ്റ്റിമുലേഷനായും ജീവികളിൽ ഒരു വിശപ്പ് ഉള്ളതായി വിവിധ പഠനങ്ങൾ തെളിയിക്കുന്നു . വ്യക്തിയുടേയും , വ്യക്തിഭാവങ്ങളുടെയും വളർച്ചയ്ക്കും സുസ്ഥിതിക്കും വൈവിധ്യമാർന്ന ചോദനകളുടെ ഒരു അനുസ്യൂത പ്രവാഹംതന്നെ ഉണ്ടായിരിക്കേണ്ടതാണ് , നാഡിവ്യൂഹങ്ങളുടേയും
മസ്തിഷ്ക്കത്തിന്റേയും ആരോഗ്യകരമായ പ്രവർത്തനത്തിന് ആവശ്യ മായ ഒരു തരം ഊർജ്ജം ചോദനകളിലൂടെ ലഭ്യമാകുന്നു എന്നുവേണം കരുതുവാൻ

അനിവാര്യമാണ് സ്റ്റിമുലേഷൻ ,

 ജനിച്ചനാൾ മുതൽ മരണംവരെ ചോദനകൾ കിട്ടിക്കൊണ്ടിരിക്കണം . രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലർ യഹൂദരേയും യുദ്ധതടവുകാരേയും പീഡിപ്പിച്ചുകൊല്ലുവാൻ പല " മുറകൾ ' ഉപയോഗിച്ചുകൊണ്ടിരുന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു . 

ഇവയിൽ ഏറ്റവും ക്രൂരമായ ഒരു രീതി യാണ് ഏകാന്തതടവ് ( SOLITARY CONFINEMENT ) ചെറിയ ഒരു സെല്ലിൽ വ്യക്തിയെ ഏകനായി തടവിലാക്കുന്നു . നിലനില്പ്പിനായി ഒരു പാത്രത്തിൽ " സൂപ്പോ മറ്റോ ഒരു ചെറിയ ദ്വാരത്തിലൂടെ എത്തിക്കുന്നു . മററു മനുഷ്യരുമായി ബന്ധപ്പെടുവാനേ കഴിയില്ല . ഏതാനും ദിവസങ്ങൾ ക്കുള്ളിൽ ആ വ്യക്തി ഭ്രാന്തുപിടിച്ച അവസ്ഥയിലെത്തു കയും സ്വയം മാന്തിക്കീറി മരിക്കുകയും ചെയ്യുമായിരിന്നു . വായുവും ജലവും ആഹാരവും മാത്രം ജീവൻ നിലനിർത്താൻ പര്യാപ്തമല്ല . സ്റ്റിമുലേഷൻ കൂടിയേ തീരൂ . 

അത് മറ്റ് മനുഷ്യരിൽ നിന്നുമാണ് നമുക്ക് ലഭിക്കുന്നത് . എന്നേയും നിങ്ങളേയും പരസ്പരം ബന്ധിപ്പിക്കുന്ന ശക്തമായ ഒരു കണ്ണി . 
ചോദനകൾക്ക് അങ്ങനേയും ഒരു മാനം

വിശപ്പ് ( Hunger )
സസ്യജാലങ്ങളിൽ കണ്ടുവരുന്ന പ്രതിഭാസങ്ങളാണ് “ ഫോട്ടോട്രോപ്പിസം ' , ഹൈഡ്രോ സ്ട്രോപ്പിസം എന്നിവ . വേരുകൾ വലിച്ചെടുക്കുന്ന ജലവും ലവണങ്ങളും കൊണ്ട് സൂര്യപ്രകാശ ത്തിൽ ചെടികൾ ആഹാരം തയ്യാറാക്കുന്നു . ചെടികളുടെ നിലനില്പിന് ജലവും സൂര്യപ്രകാശവും അനിവാര്യമാണ് . ഈ അത്യാവശ്യ ഘടകങ്ങൾ ശേഖരിക്കുവാൻ പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു തന്ത്രം തന്നെയാണ് ഇത് . പ്രകാശത്തിന് നേരെ വളരുവാൻ കാണ്ഡത്തിന് ഒരു ഉൾവിളി ജലമുള്ള ദിക്കിലേക്ക് വളരുവാൻ വേരുകൾക്കും ഒരു ഉൾവിളി , ജീവൻ നല്കിയ പ്രകൃതി അത് നിലനിറുത്തുവാനും വളരുവാനും അത്യാവശ്യഘടകങ്ങൾ ശേഖരിക്കുവാനുള്ള സൂത്രവും ഒരുക്കിയിരിക്കുന്നു . ആഹാരത്തിനായുള്ള വിശപ്പ് സുപരിചിതമാണ് . വിശപ്പിന്റെ തീവ്രത മനുഷ്യൻ മനുഷ്യമാംസം തിന്നുവാൻമാത്രം ശക്തമാണെന്ന് ചില അനുഭവങ്ങൾ ചിലർക്കുണ്ടായിട്ടുണ്ട് . വിശപ്പേ ഇല്ലാതായാലോ ? നിലനില്പ്പുതന്നെ പരുങ്ങലിലാവും . സുരക്ഷിതവും സുഭിക്ഷവുമായ ഗർഭാശയത്തിൽനിന്നും പൂറത്തുവരുന്നതോടെ ആഹാരം , ജലം തുടങ്ങിയ അവശ്യ ആവശ്യങ്ങൾക്കായുള്ള ' വിശപ്പ് അനുഭവപ്പെട്ടു തുടങ്ങുന്നു . മനുഷ്യന് അനുഭവപ്പെടുന്ന വിവിധ വിശപ്പുകളെക്കുറിച്ച് ഡോ : ബേൺ തന്റെ ' സെക്സ് ഇൻ ഹ്യൂമൻ ലവിംഗ് ' എന്ന കൃതിയിൽ പ്രതിപാദിക്കുന്നുണ്ട്

ജീവൽപ്രദാനങ്ങളായ ചോദനകൾക്കായും ഒരു വിശപ്പ് ( Hunger for stimulation ) മനുഷ്യന് അനുഭവപ്പെടുന്നു . ചോദനകളുടെ അഭാവം ഈ വിശപ്പ് ശക്തമാക്കുകയും ചോദനകൾക്കായി ചില സ്വഭാവങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു . അനിവാര്യമായ ചോദനകൾ ലഭിക്കാതെ വന്നാൽ , വിശപ്പിന്റെ കാഠിന്യം മനുഷ്യമാംസം തിന്നുവാൻപോലും മനുഷ്യനെ പ്രേരിപ്പിച്ചതുപോലെ അനഭിലഷണീയങ്ങളായ പല സ്വഭാവങ്ങളും പ്രകടിപ്പിക്കുവാൻ കാരണമാകും .

സ്റ്റിമുലേഷൻ ഒരനുഭൂതി

സ്റ്റിമുലേഷൻ ഒരനുഭൂതിയാണെന്ന് പറയാം . ഇത് സുഖകരമായതോ അസൂഖകരമായതോ ആകാം , ( Positive or negative ) , സുഖകരമായ അനുഭൂതികളാണ് നല്ലത് . പക്ഷേ ജീവിച്ചിരിക്കുവാൻ അസുഖകരമായ അനുഭൂതി ഉണർത്തുന്ന ചോദനകളായാലും മതി . വിശപ്പടക്കുവാൻ കഴിവില്ലാത്ത ഭിക്ഷക്കാർ ഹോട്ടലിനുമുന്നിലെ എച്ചിൽ കൂമ്പാര ത്തിൽനിന്നും മോശമായ ഭക്ഷണം പോലും തപ്പിയെടുത്ത് കഴിക്കുന്നു . നല്ല ഭക്ഷണമാണ് വേണ്ടത് . ഇല്ലെങ്കിൽ ജീവൻ നിലനിർത്തുവാൻ മോശമായതെങ്കിലും കഴിക്കേണ്ടിയിരിക്കുന്നു . സുഖകരമായ സ്റ്റിമു ലേഷൻ അഭികാമ്യമാണെങ്കിലും അത് സുലഭമായി കിട്ടുന്നതല്ല . ഇതിന്റെ ദൗർലഭ്യം വൈകാരിക പ്രശ്നങ്ങൾക്കും രോഗങ്ങൾക്കും കാരണമാകും 

സ്പർശനം ( touch )

സ്റ്റിമുലേഷന്റെ ആദ്യരൂപം സ്പർശനമാണ് . ജനിക്കുന്ന കുഞ്ഞിന്റെ പ്രവർത്തനസജ്ജമായ ഇന്ദ്രിയം ത്വക്കാണ് . അത്യാവശ്യഘടകമായ ( Basic need ) ഇത്തരം ചോദനകൾ സ്വീകരിക്കുന്നത് ത്വക്കിലുള്ള ' ന്യൂമറോൺ റിസപ്റ്ററിലൂടെയാണ് ' , സ്പർശനത്തിലൂടെയാണ് ഇത് പ്രവർത്തന ക്ഷമമാകുന്നത് കൊച്ചുകുട്ടികൾക്ക് ധാരാളം സ്പർശനം ആവശ്യമാണ് . ഇതര ഇന്ദ്രിയങ്ങളിലൂടെ സ്റ്റിമുലേഷൻ ഉൾകൊള്ളുവാൻ

അവർ അത്ര പ്രാപ്തരല്ല . കൊച്ചുകുട്ടികളെ എണ്ണ തേപ്പിച്ച് ഉഴിയുന്ന സമ്പ്രദായങ്ങളൊക്കെ നാം പിന്തുടരുന്നത് ചോദനകൾക്കായുള്ള അവരുടെ ആവശ്യം നിവർത്തിക്കുവാനാണ് , വളർന്നു വരുന്നതോടെ സ്പർ ശനത്തിനുള്ള പ്രാധാന്യം ഇല്ലാതായി എന്നർത്ഥമില്ല . സ്പർശനത്തിനുള്ള ത്വക്കിന്റെ ' ആഗ്രഹം ' എന്നും നിലനിൽക്കുന്നു . ലൈംഗിക ബന്ധങ്ങൾക്ക് പിന്നിലെ പ്രധാന ശക്തിയും ഇതുതന്നെ . ഡോ : ആർ . ബി . ബാൺസിന്റെ പഠനങ്ങളും ഇതിനു തെളിവാണ് . പ്രത്യേക ദൈർഘ്യമുള്ള ഊർജ്ജവീചികളെ പ്രസരിപ്പിക്കുവാനും സ്വീകരിക്കുവാനും കഴിവുള്ളതാണ് ത്വക്ക് , ചില സംസ്കാരങ്ങളിൽ ആലിംഗനത്തിന് വളരെ പ്രാധാന്യം നൽകുന്നുണ്ട് .

സ്ട്രോക്കുകൾ
( strokes )

വിനിമയ അപഗ്രഥനത്തിലെ വളരെ ശ്രഷ്ഠമായ ഒരു പദമായാണ് സ്ട്രോക്കുകളെ കാണുന്നത് . സ്റ്റിമുലേഷനെ സ്ട്രോക്കുകൾ എന്ന പദം കൊണ്ടാണ് ഡോ ; ബേൺ അവതരിപ്പിച്ചത് . ഇതിനു മുൻപുവരെ സ്ട്രോക്കുകൾ പ്രധാനമായും ഒരു രോഗാവസ്ഥയെ അറിയിക്കുന്ന പദമായാണ് പരിചയം , എന്നാൽ ഡോ ; ബേൺ ഇതിനെ മറെറാരു അർത്ഥത്തിലാണ് ടിഎയിൽ പ്രയോഗിച്ചത് . കുഞ്ഞിനെ അരികെ ചേർത്തു കിടത്തി , അല്ലെങ്കിൽ മാറോടു ചേർത്തുപിടിച്ച് അമ്മ അവന്റെ മുതുകിൽ തട്ടുന്നത് സുപരിചിതമായ ദൃശ്യമാണ് . ഈ തലോടലേറ്റ് കുഞ്ഞ് സുഖസൂക്ഷിപ്തിയിലാണ്ടു പോകുന്നു . അമ്മയുടെ ഈ തലോടലിനെ സൂചിപ്പിക്കുന്ന പദമാണ് " സ്ട്രോക്കുകൾ . സ്ട്രോക്കുകൾ വ്യക്തിയിലുളവാക്കുന്ന അനുഭൂതി അനുസരിച്ച് പോസിറ്റീവ് , നെഗറ്റീവ് എന്ന് രണ്ട് തരമുണ്ട് . മാനസിക ആരോഗ്യവും ശാരീരിക സുസ്ഥിതിയും നിലനിറുത്തുന്നതിന് പോസിറ്റീവ് സ്ട്രോക്കുകളാണ് , 

ലാളനകളാണ് , വേണ്ടത് , എന്നാൽ അതില്ലാതായാൽ നെഗറ്റീവ് സ്ട്രോക്ക് , എങ്കിലും വേണം നിലനിന്നു പോകുവാൻ . '

ഒരുമ്മയാണ് നല്ലത് ഇല്ലെങ്കിൽ ഒരു തൊഴിയെങ്കിലും വേണം . അതും ഇല്ലാതായാൽ ' ഞാൻ ' തന്നെ ഇല്ലാതാകും ' .


സ്ട്രോക്കുകളുടെ അർത്ഥ വ്യാപ്തി ഉൾക്കൊള്ളുന്നതും , പ്രയോഗിക്കുവാൻ സുഗമവുമായ ഒരു മലയാളപദം കണ്ടെത്തുവാൻ കഴിയാത്തതുകൊണ്ട് ' ബസ്സും ' ' കാറും ' പോലെ ' സ്ട്രാക്കുകൾ ' എന്നപദം തന്നെ ഉപയോഗിക്കുകയാണ്

അംഗീകാരം
( Recognition )

ഒരു വ്യക്തിത്വം രൂപം കൊള്ളുമ്പോൾ .... അച്ഛനും അമ്മയും പങ്കുവച്ച് നൽകിയ 
ക്രോമസോമുകളിൽ ഉള്ള ജീനുകൾ ഒരു കുഞ്ഞു ജനിക്കുമ്പോൾ അവന് / അവൾക്ക് രൂപവും ഭാവവും തരുന്നു . 

പക്ഷേ ' ഞാൻ ' ' എന്ന പുതുവ്യക്തിയുടെ മനസ്സിന്റെ വ്യക്തിക്‌ത്വ രൂപികരണത്തിൽ കാര്യമായ സ്വാധീനം ഇതിന് കണ്ടെന്നുവരില്ല തീർത്തും സ്വാധീനമില്ല എന്നും പറയുവാനാകില്ല . 


നമ്മുടെ നാട്ടിൽ കാണാറുള്ള ഒരു രസകരമായ അനുഭവം ഞാനോർമ്മിക്കുന്നു . കുഞ്ഞു മക്കളെ മടിയിലിരുത്തി അമ്മമാർ കളിക്കുന്ന ഒരു കളി . ഒരു കൈ കൊണ്ട് മൃദുവായി കുഞ്ഞിന്റെ മൂക്കിൽ പിടിച്ചിട്ട് അമ്മ പറയുന്നു ഇതു മോന്റെ ... ഓരോ അവയവവും തൊട്ട് അമ്മ ഇതാവർത്തിക്കുന്നു . കുഞ്ഞിന്റെ മനസ്സിൽ ഒരാശയം നിറക്കുന്നു . " നീ വേറെ ....... 
ഞാൻ വേറെ 


ഗർഭപാത്രം മുതൽ ഒരൊറ്റ ഉടലായി കരുതിയിരുന്ന കുഞ്ഞും അമ്മയും രണ്ടു വ്യക്തികളാണെന്ന അറിവ് ...... കുഞ്ഞിന്റെ മനസ്സിൽ ഒരു നൂറു ചോദ്യങ്ങൾ പിന്നീട് ഉണർത്തിയിട്ടു ണ്ടാകണം . 

ആരാണ് ഞാൻ ? ഞാനെന്താ .... ഇങ്ങിനെ ? 

ഇവരൊക്ക ... ആരാണ് ? “ 

എന്റെ മോൻ മിടുക്കനാണെന്ന് സന്തോഷത്തോടെ അമ്മ ആവർത്തി ക്കുമ്പോൾ ഞാൻ അത് സ്വീകരിക്കുന്നു . മിടുക്കുകാട്ടുവാൻ എനിക്ക് പ്രചോദനമാകുന്നു . ഇങ്ങിനെ എന്നെ ' ഞാൻ ' മനസ്സിലാക്കുന്നു . ഞാനെന്ന മാനസ്സിക വ്യക്തിത്വം സൃഷ്ടിക്കുന്നതിലും എന്റെ മാതാപിതാക്കൾക്ക് ഒരു നല്ല പങ്കുണ്ട് . ശാരീരിക ജന്മത്തിനു മാത്രമല്ല . എന്റെ നൈസർഗ്ഗിക കഴിവ കളുടെ ജനനവും അവരിലൂടെയാണ് . അതവർ ശ്രദ്ധാപൂർവ്വം ചെയ്തിരുന്നുവെങ്കിൽ ഞാനാരാകുമായിരുന്നു എന്ന് ഇന്ന് നെടുവീർപ്പോടെ ചിലാരോർമ്മിക്കുന്നു . ഈ കർമ്മം അവർ നിർവ്വഹിക്കുന്നത് ടോക്ക കളിലൂടെയാണ് .

അംഗീകാരമെന്ന സ്ട്രോക്കുകൾ ( Recognition ) സ്പർശന സ്ട്രോക്കുക ളുടെ പിന്തുടർച്ചയായി മാനസിക വ്യക്തിത്വ രൂപീകരണത്തിന് കാരണമാകുന്നു .

സ്വഭാവ രൂപീകരണത്തിന് അംഗീകാരം എന്ന സ്ട്രോക്കുകൾ വളരെ യധികം പ്രയോജനം ചെയ്യുന്നു . അതുപോലെ സമൂഹജീവിതത്തിന്റെ കെട്ടുറപ്പായും ഈ സ്ട്രോക്കുകൾ പ്രവർത്തിക്കുന്നു . കൂഞ്ഞ് വളർന്നുവരുന്നതോടെ അവന്റെ മറ്റു ഇന്ദ്രിയങ്ങളും പ്രവർത്തനസജ്ജമാകുകയും സ്റ്റിമുലേഷനെ ഉൾക്കൊള്ളുകയും ചെയ്യുന്നു . സ്വന്തമായ ഒരു അസ്തിത്വം , ' ഞാനെന്ന ഭാവം ഉണ്ടാകുന്നു .. ഞാൻ മററുള്ളവരിൽ നിന്നും വ്യത്യസ്തനാണ് എന്ന തിരിച്ചറിവ് ( Iden tty ) . അവനുണ്ടാകുന്നു . മാതാപിതാക്കൾക്ക് കുട്ടികൾ വളർന്നു . കഴിഞ്ഞാൽ സ്പർശനത്തിലൂടെ സ്ട്രോക്കുകൾ കൈമാറുവാനുള്ള അവസരം കുറയുകയും , ഒരു പ്രായം കഴിഞ്ഞാൽ സമൂഹംതന്നെ . സ്പർശന സ്ട്രോക്കുകൾ പ്രോത്സാഹിപ്പിക്കാതിരിക്കുകയും ചെയ്യുന്നു . സ്വാഭാവികമായും സ്പർശനത്താടൊപ്പം മറ്റൊരു രീതിയിലൂടെ 
സ് ട്രാക്കുകൾ കൊടുക്കുകയും വാങ്ങുകയും ചെയ്യേണ്ടത് ഒരാവശ്യമായിത്തീരുന്നു .

സ്പർശനത്തിലൂടെ ഉളവാകുന്ന അതേ അനുഭൂതി അംഗീകാര ത്തിലൂടെ ലഭിക്കുന്നു . മലയാളഭാഷയിൽ അംഗീകാരം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്ന അർത്ഥത്തിന്റെ അല്പം വിപുലമായ ഒരു നിലയിലാണ് വിനിമയ അപഗ്രഥനത്തിൽ ' അംഗീകാരം ' ( Recognition ) ഉപയോഗിക്കുന്നത് . ഞാനെന്ന വ്യക്തിയെ ഞാൻ ഉൾക്കൊണ്ടതു പോലെ മനുള്ളവരേയും ഞാനുൾക്കൊള്ളുകയും അവരുടെ അസ്തിത്വം അംഗീകരിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് ' അംഗീകാരം ' . പരിചയമുള്ള വ്യക്തികൾ കണ്ടുമുട്ടുമ്പോൾ ;

ഒരു വാക്ക് ,

ഒരു നാട്ടം ,

ഒരു പുഞ്ചിരി ,

അതു കൈമാറുന്ന ഒരാശയം പരസ്പരം അംഗീകരിക്കലാണ് . ഈ അംഗീകരിക്കൽ ഇല്ലാതെ വന്നാൽ ഒരസ്വസ്ഥത നമുക്ക് അനുഭവ പ്പെടുകയും ചെയ്യും . മനുഷ്യൻ സമൂഹജീവിയാണ് . പരസ്പരമുള്ള ഈ അംഗീകാരം അവന്റെ നിലനിൽപ്പിന്റെ കാതലാണ് .

സമൂഹത്തിന്റെ ഓരോ തുറയിലും ധാരാളമായി കൈമാറ്റം പെയ്യപ്പെടേണ്ട അവശ്യഘടകമാണ് സ്ട്രോക്കുകൾ

സ്പർശനം പോലെ തന്നെയോ ഒരുപക്ഷേ അതിലധികമോ ആയ പ്രാധാന്യം അംഗീകാരത്തിനുണ്ട് . ഞാനെന്ന വ്യക്തി അംഗികരിക്ക പ്പെടണം ഇല്ലെങ്കിൽ മനഃശാസ്ത്രപരമായി ഒരു മരണം തന്നെ യു ണ്ടാക്കും . അവഗണന ചില മനുഷ്യരിലുളവാക്കുന്ന വേദന എത്ര തീവ്രമാണ് . 

സ്പർശന സ്ട്രോക്കുപോലെ തന്നെ അംഗീകാരവും പോസിറ്റീവ് , നെഗറ്റീവ് എന്ന അനുഭൂതി ഉണർത്തുന്നവയാണ് .

സ്ട്രോക്കുകൾ വാക്കുകളിലൂടെയും അല്ലാതെയും .

അംഗീകാരം എന്ന ട്രാക്കുകൾ കൈമാറുന്നത് വാക്കുകളി ലുടെയോ അല്ലാതെയോ ആകാം .

ഒരു തലയാട്ടൽ

ഒരു പുഞ്ചിരി
ഒരു കടുത്ത നാട്ടം

ഈ ഭാവാദികൾ വാക്കുകളേക്കാൾ ശക്ത മായി ചോദന കൈമാറുന്നതാണ് . 

വാക്കുകളിലൂടെയും അല്ലാതെയും ( verbal and non verbal ) ആയി കൈമാറുന്ന സ്ട്രോക്കുകൾ പോസിറ്റീവും നെഗറ്റീവും ഉണ്ട് . "

രാജു നിന്റെ പാട്ടു നന്നായിരുന്നു . ' '

നിങ്ങൾ ഇന്ന് തയ്യാറാക്കിയ ' സർക്കുലർ ' എനിക്ക് ഇഷ്ടപ്പെട്ടു . ' "

നിങ്ങൾക്ക് ജോലിയിൽ തീരെ ശ്രദ്ധ ഇല്ല . ' ഇങ്ങനെയുള്ള നിരവധി വിനിമയങ്ങൾ നിത്യവും നാം നടത്തിവരുന്നു . 
സ്ട്രോക്കുകളുടെ
 കൈമാറ്റങ്ങളാണ് വിനിമയങ്ങൾ , സാമൂഹികമായ ബന്ധപ്പെടലുകളിലെ അടിസ്ഥാന യൂണിറ്റാണ് ഒരു സ്ട്രോക്ക്

ഒരു വിനിമയ ചോദന + പ്രതികരണം = വിനിമയം ,

രണ്ടു ചോദനകളുടെ കൈമാറ്റമാണ് ഒരു വിനിമയം

, കുളിക്കുവാൻ കുളക്കടവിലേക്ക് കൈയിൽ സോപ്പും തോർത്തുമായി നടന്നു വരുന്ന സുഹൃത്തിനെ കണ്ടപാടെ ഒരാൾ

  “ ങ്ഹാ .. എങ്ങോട്ടാണ് ? " 

" ഓ ... ഇവിടെ വരെ , ചോദ്യത്തിന്റെയോ മറുപടിയുടെയോ അർത്ഥവ്യാപ്തിക്ക് ഇവിടെ സ്ഥാനമില്ല . 

ഇരുവരും പരസ് പരം അംഗീകാരം പ്രകടിപ്പിച്ചുവെന്നുമാത്രം . പരിചിതർ അ പരിചിതരെപ്പോലെ നടന്നകന്നാൽ മനസ്സിൽ ഒരസ്വസ്ഥത തോന്നും .

സ്ട്രോക്കുകൾ വ്യവസ്ഥാധിഷ്ഠിതവും അല്ലാതെയും 
( Conditional & unconditional )

സ്ട്രോക്കുകൾ വ്യവസ്ഥാധിഷ്ഠിതമായും അല്ലാതെയും ആകാം . ഒരു വ്യക്തിയുടെ പ്രവർത്തിക്ക് നൽകുന്ന സ്ട്രോക്കുകളെ വ്യവസ്ഥാ ധിഷ്ഠിതങ്ങളായ
 ( Conditional strokes ) സ്ട്രാക്കുകൾ എന്നു പറയുന്നു .

അച്ഛൻ മകനോട് ,

" ക്ലാസ്സിൽ ഫസ്റ്റായാൽ , സൈക്കിൾ വാങ്ങിതരാം .

' ഭർത്താവ് ഭാര്യയോട് " ഈ വേഷത്തിൽ നിന്നെ കാണാൻ നല്ല ഭംഗിയുണ്ട് . '

അമ്മ മകനോട് ഇത്തവണ് മാർക്കു കുറഞ്ഞാൽ നിന്നെ ഞാൻ ശരിയാക്കും .

' ഒരാളുടെ പ്രവർത്തികൾക്ക് അനുസരിച്ച് പോസിറ്റീവ് ട്രാക്കു കളോ നെഗറ്റീവ് സട്രാക്കുകളോ കൊടുക്കാം , കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് വ്യവസ്ഥാധിഷ്ഠിത സ്ട്രോക്കുകൾക്ക് വളരെ പ്രാധാന്യമുണ്ട് . ഒരു പ്രവൃത്തി ചെയ്യുന്നതിന്റെ ഉടനടി ഉള്ള പ്രതിഫല മാണ് ആ പ്രവൃത്തി വീണ്ടും ചെയ്യുവാനോ ചെയ്യാതിരിക്കുവാനോ കാരണം , കുട്ടികളുടെ ഓരോ നല്ല പ്ര വൃത്തികൾക്കും അംഗീകാരം അർഹിക്കുന്ന വിധത്തിൽ കൊടുക്കണം , നല്ലൊരു ഉത്തജക മരുന്നാണ് പോസിറ്റീവ് സ്ട്രോക്ക് 

അഭിലഷണീയങ്ങളായ സ്വഭാവ ങ്ങൾക്ക് രൂപം കൊടുക്കുവാനും അനഭിലഷണീയങ്ങളായ സ്വഭാവങ്ങൾ
ഉപേക്ഷിക്കുവാനും
 ഒരു പ്രേരകശക്തിയായി സ് ട്രാക്കുകൾ ഉപയോഗിക്കാം . കാരണം , സ്ട്രോക്കുകൾ സ്വഭാവങ്ങൾ ഉറപ്പിക്കുന്നു . 

നല്ല പ്രവ്യത്തികൾ അംഗീകരിക്കപ്പെടുവാനുള്ള ആഗ്രഹം എല്ലാവരിലുമുണ്ട് . 
അതറിഞ്ഞു പ്രവ്യത്തിക്കുവാൻ കഴിഞ്ഞാൽ കീഴ്ജീവനക്കാരുടെ മനം കവരുന്ന മേലുദ്യോഗസ്ഥനായോ , സ്നേഹത്തിന്റെ തണലൊരുക്കുന്ന ഗൃഹനാഥനായോ ഒക്കെ വിജയിക്കുവാൻ നമുക്ക് സാധിക്കും .

ഇതിനേക്കാളേറെ ശ്രഷ്ഠവും ശക്തവുമാണ് വ്യവസ്ഥാധിഷ്ഠി തമല്ലാത്ത സ് ട്രാക്കുകൾ , 

സൃഷ്ടിയുടെ മാഹാത്മ്യത്തിൽ വിശ്വസിക്കുന്നവർ ഇത്തരം സ്ട്രോക്കിലൂടെ അതേറ്റുപറയുന്നു .

“ നിന്നെ എനിക്കിഷ്ടമാണ് , "

“ എന്റെ മോനെ / മോളെ നീയന്റെ എല്ലാമാണ് .

“ ഞാൻ നിന്നെ സ്നേഹിക്കുന്നു .

" ഉള്ളിന്റെ ഉളളിൽ ' ചലനങ്ങളുളവാക്കുന്ന ഇത്തരം വാക്കുകൾ വ്യക്തിയെ അതേപടി അംഗീകരിക്കുന്നവയാണ് . നിരുപാധിക സ്നേഹമാണ് . അതീവ ശ്രഷ്ഠമാണ് ഇത്തരം സ്ട്രോക്കുകൾ .

എന്നാൽ ദ്രോഹമാണ് വ്യവസ്ഥാധിഷ്ഠിതമല്ലാത്ത നെഗറ്റീവ് സ് ട്രാക്കുകൾ , ശാപവാക്കുകളാണിവ . അത് ഫലിക്കുവാൻ സാധ്യതയുണ്ട് . കൊടുക്കുന്ന ആളിനും ലഭിക്കുന്ന ആളിനും ദോഷകരമാണത് .

“ നിന്നെ എനിക്കു വെറുപ്പാണ് . ”

പോയ് തുലയും

“ നാശം പിടിച്ചവൻ ,

അതിശ്ശക്തമാണ് ഇത്തരം സ്ട്രോക്കുകൾ , ഇത് ഒഴിവാക്കേണ്ടതാണ് . മാതാപിതാക്കൾ ഇവ മക്കൾക്ക് കൊടുക്കുമ്പോൾ അനാരോഗ്യകരമായ തലയിലെഴുത്തിലേക്ക് തള്ളിവിടുന്നതാണ് .

കൊച്ചുകുട്ടികൾക്ക് ആവശ്യത്തിനു സുഖകരമായ അനുഭൂതി നൽകുന്ന സ്ട്രാക്കുകൾ എപ്പോൾ ലഭിക്കാതെ വരുമോ അപ്പോൾ കുസൃതിയിലൂടെ അനാരോഗ്യകരമായ ചോദനകൾ നേടുവാൻ നിർബന്ധിതനാകുന്നു . അസുഖകരമായ അനുഭൂതിയാണെങ്കിലും സുഖകരമായ അനുഭൂതിയേക്കാൾ എളുപ്പം ഇതു കിട്ടുമെന്ന് മനസ്സി ലാക്കുന്നതോടെ കുട്ടികൾ അത്തരം അനുഭൂതി ലഭിക്കുന്ന കുസൃതികൾ ശീലമാക്കുവാൻ തുടങ്ങുന്നു .

നെഗററീവ് ട്രാക്കുകൾ കിട്ടുന്ന കൊച്ചുകൊച്ചു കുറുമ്പുകൾ സ്വഭാവമായിത്തന്നെ മാറിയേക്കാം .

ചില വർഷങ്ങൾക്കുമുമ്പ് ഞാൻ എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു സുഹൃത്തിനെ കാണുവാൻ അവരുടെ വീട്ടിൽ പോയി . കുറേ നാളുകൾക്കുശേഷം കണ്ടുമുട്ടുകയായിരുന്നു . ഞങ്ങൾ സംസാരിച്ചി രിക്കെ സുഹൃത്തിന്റെ മൂന്നു വയസ്സുകാരൻ മകൻ അമ്മയോട് എന്തോ ചോദിക്കുവാനെത്തി . അതിൽ വലിയ താത്പര്യം കാണിക്കാതെ അമ്മ മകനോട് കളിച്ചോളാൻ പറഞ്ഞു . പക്ഷേ അത് അവന് സ്വീകാര്യമായില്ല . വീണ്ടും വീണ്ടും അവൻ അമ്മയുടെ മുഖം പിടിച്ച് തിരിച്ച് എന്താ പറഞ്ഞുകൊണ്ടിരിന്നു .

ദേഷ്യത്തിൽ അമ്മ പറഞ്ഞു .

“ കുട്ടനോട് പുറത്തുപോയി കളിക്കാൻ പറഞ്ഞില്ലേ ? " അമ്മയുടെ ഭാവമാററം അവനു സുഖിച്ചില്ല .

മെല്ലെ നടന്നു വാതിലിനടുത്ത് എത്തിയ പാടെ അവൻ തിരിഞ്ഞു നിന്നു . എന്നിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു . “ പട്ടി "

അമ്മ ഒന്നു ഞെട്ടി . മറ്റുള്ളവരുടെ മുൻപിൽ വച്ച് മകൻ അമ്മയെ പട്ടിയെന്ന് വിളിക്കുക | അമ്മ പറഞ്ഞു . “ ഇനി നീ അത് പറഞ്ഞാൽ അടി കിട്ടും .

അമ്മയുടെ മുഖത്ത് കണ്ട് ഒരു ചെറുചിരിയുടെ ധൈര്യത്തിൽ അവൻ വീണ്ടും , “ പട്ടി .

” അമ്മ ദേഷ്യം കാണിച്ചുകൊണ്ട് ഒന്നുകൂടെ പറഞ്ഞു , “ വടിയെടുക്കും ഞാൻ .

അതു കേൾക്കേണ്ട താമസം കൊച്ചുമകൻ ഓലപ്പടക്കത്തിന് തിരി കൊളുത്തിയതുപോലെ മൂന്നു വട്ടം

“ പട്ടി , പട്ടി ..... പട്ടി .

" അവൻ ഓടുവാൻ തയ്യാറെടുത്തു .

“ അതേയ് ഇന്നലെ ടിവിയിൽ കണ്ട സിനിമയിൽ മമ്മൂട്ടി പലവട്ടം പട്ടീന്നു വിളിക്കുന്നത് അവൻ കേട്ടു .

അതാണ് ... ” അമ്മയോട് ഞാൻ പറഞ്ഞു , “ സാരമില്ല , കാര്യമായെടുക്കണ്ട .

” പോസിറ്റീവ് ട്രാക്കിനുവേണ്ടി ആ മകൻ പലവട്ടം ശ്രമിച്ചതാണ് .

അമ്മയ്ക്ക് സമയമുണ്ടായില്ല . പക്ഷേ നെഗറ്റീവ് ട്രാക്കിനുള്ള സ്വഭാവം പുറത്തെടുത്ത ഉടനെ ധാരാളം സ്ട്രോക്കിനുള്ള വഴിയായി , അനാരോഗ്യകരമായ നെഗറ്റീവ് സ്ട്രാക്കുകൾ ശേഖരിക്കുന്ന സ്വഭാവം മനസ്സിലുറക്കുന്നതു മൂലം പിൽക്കാലത്ത് ധാരാളം പ്രശ്നങ്ങൾക്ക് കാരണമാകാം , കുട്ടികളുടെ കുസൃതികൾ ആരോഗ്യകരമായവ മാത്രമേ സ്ട്രോക്കുകൾ നൽകി പരിപോഷിപ്പിക്കാവൂ . 


കുസൃതികൾ സ്ട്രോക്കി നായുള്ള കൂട്ടികളുടെ ഒരു രീതിയാണ് ദീർഘകാലം നീണ്ടുനില്ക്കാവുന്ന സ്വഭാവങ്ങളിലേക്ക് നയിക്കാവുന്ന സാഹചര്യങ്ങളാണ് അത് . '

ചൊട്ടയിലെ ശീലം ചുടല വരെ ' .

സ്വഭാവ രൂപീകരണം

കുട്ടികളിൽ സ്വഭാവരൂപീകരണം നടക്കുന്നതിനു പിന്നിലെ കാതലായ കാര്യവും സ്ട്രാക്കുകളാണ് . ഇത് നിരന്തരം കിട്ടികൊണ്ടി രിക്കണം . ഇല്ലെങ്കിൽ അസ്തിത്വമില്ല . അതുകൊണ്ട് തന്നെ ഈ ചോദന കൾ ആവശ്യത്തിനു കണ്ടെത്തുവാനുള്ള പ്രയാണത്തിലാണ് നാം

മനുഷ്യസ്വഭാവങ്ങൾക്ക് പിന്നിലെ ഒരു ഉദ്ദേശ്യവും സ്ട്രാക്കുകൾ കണ്ടെത്തലാണ് മറ്റൊരു വിധത്തിൽ പറഞ്ഞാൽ സ്ട്രാക്കുകൾ സ്വഭാവങ്ങളെ ഉറപ്പിക്കുന്നു . അതുകൊണ്ട് സ്ട്രാക്കിനെ കുറിച്ചുള്ള
കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ നമുക്ക് പ്രയോജന
  പ്പെടുത്താം ,  

1 ധാരാളം പോസിറ്റീവ് സ്ട്രോക്കുകൾ കിട്ടികൊണ്ടിരുന്നാൽ കുട്ടികൾ നെഗറ്റീവ് ട്രാക്കുകൾ അന്വേഷിച്ച് പോകേണ്ടിവരില്ല . എന്നുവച്ചാൽ കൂട്ടികളെ ലാളിച്ചു വഷളാക്കുക എന്നർത്ഥമില്ല .

2 , ആവശ്യത്തിനു പോസിറ്റീവ് സ്ട്രാക്കുകൾ ലഭിക്കാതെ വന്നാൽ ജീവൻ നിലനിറുത്തുവാൻ വ്യഗ്രതയുള്ള കുട്ടികൾ ചില കുറുമ്പുകൾ കാണിക്കുവാൻ തുടങ്ങുന്നു . ഈ കുറുമ്പുകളിലൂടെ നെഗറ്റീവ് സ്ട്രോക്കുകൾ ശേഖരിക്കും . 

3 ,കുറുമ്പുകൾക്ക് നെഗറ്റീവ് സ്ട്രോക്കുകൾ കിട്ടുവാൻ തുടങ്ങുന്ന തോടെ ആ സ്വഭാവങ്ങൾ ഉറയ്ക്കുന്നു .

4 , നെഗറ്റീവ് സ്ട്രാക്കുകൾക്കായുള്ള സ്വഭാവം ശ്രദ്ധയിൽപെട്ടാൽ നെഗററീവ് കൊടൂക്കാതിരിക്കുക , പകരം പോസിറ്റീവ് സ്ട്രോക്കുകൾ
കൊടുക്കുവാനുള്ള കാരണം കണ്ടെത്തുക , പകഭാവത്തിന് അവബോധം ഉണ്ടാക്കുന്ന വിധത്തിൽ കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുക .

5. നെഗറ്റീവ് സ്ട്രോക്കുകൾ കൊടുക്കേണ്ടതായ ആവശ്യം ബോധ്യമായാൽ മാതാപിതാക്കൾക്ക് അവരുടെ പക്വഭാവത്തിലിരുന്ന് അതുചെയ്യാം . എന്തുകൊണ്ട് നെഗറ്റീവ് കൊടുത്തുവെന്ന് അവനെ അവളെ ബോധ്യപ്പെടുത്തണം , വൈകാരിക സമ്മർദ്ദങ്ങൾ ഉള്ളപ്പോൾ സംയമനമാണ് നല്ലത് .

കൊച്ചുകുട്ടികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല സ്ട്രോക്കുകളും സ്വഭാവവുമായുള്ള ബന്ധം . എത്ര വളർന്നാലും സ്ട്രാക്കുകൾ ക്കായുള്ള അന്തർദാഹം മനുഷ്യനിലുണ്ട് . അതുകൊണ്ട് പല പെരുമാറ്റ രീതി കളുടേയും ഉദ്ദേശ്യവും മറ്റൊന്നുമല്ല . വയസ്സായ മാതാപിതാക്കളും സ്ട്രോക്കുകൾക്കായി കുട്ടികളുടെ സ്വഭാവം പ്രകടിപ്പിക്കുന്നതായി കാണാം . ആവശ്യാനുസരണം സ്ട്രോക്കുകൾ കൊടുക്കൽ വാങ്ങൽ സാധിച്ചാൽ തൊഴിൽശാലകളിൽ ആരോഗ്യകരമായ പ്രവർത്തന അന്തരീക്ഷം ഉണ്ടാക്കാം .

തൊഴിൽശാലകളിൽ പഠനവിധേയമാക്കിയ " ആബ്സെന്റിസം ' ( തൊഴിലിന് കൃത്യമായി വരാതിരിക്കുക ) , വൈകിവരവ് , തർക്കങ്ങൾ തുടങ്ങിയവയ്ക്കുപിന്നിലും കളിക്കുന്ന വില്ലൻ പലപ്പോഴും ശീലിച്ചിരി ക്കുന്ന സ്ട്രാക്കുകളാണ് . 

" ടീം ബിൽഡിംഗ് , ഇഫക്ടീവ് കമ്മ്യൂണിക്കേ ഷൻസ് തുടങ്ങിയ പല മാനേജ്മെന്റ് ട്രെയിനിംഗുകളിലും അനുയോജ്യമായ സ്ട്രാക്കുകൾ ഫലപ്രദമായ രീതിയിൽ കൈമാറ്റം ചെയ്യപ്പെടുന്നതിനുള്ള കഴിവിനാണ് ഊന്നൽ കൊടുക്കുന്നത് .

കെന്നത്ത് ബ്ലങ്കാർഡ് , റോബർട്ട് ലോബൊ എന്നിവരെഴുതിയ പ്രശസ്തമായ ' വൺമിനിറ്റ് മാനേജർ ' എന്ന കൃതിയിൽ ' ഒരു മിനിറ്റു പ്രശംസയും ' , ' ഒരു മിനിറ്റു ശകാരവും ' മാനേജർമാരുടെ വിജയ സൂക്തങ്ങളായി പ്രതിപാദിച്ചിരിക്കുന്നു . വ്യവസ്ഥാധിഷ്ഠിതമായ സ്ട്രോക്കുകൾ കൈമാറുവാനുള്ള കഴിവാണ് അവരുടെ വിജയരഹസ്യം .

വിപണനരംഗത്ത് ശോഭിക്കുന്നവരുടെ ഏറ്റവും വലിയ കഴിവ് മനുഷ്യരുമായി ' ഇടപെടുവാനുള്ള കഴിവാണ് . ഈ ഇടപെടൽ സ്ട്രോക്കുകളിലൂടെ മാത്രമേ സാധ്യമാകൂ . 

ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ വിജയിക്കുന്നവർ തങ്ങളുടെ ഏജന്റുമാർക്ക് നിരന്തരം

പരിശീലനം നൽകിവരുന്നു . ' ഇൻഷ്വറൻസ് പ്രോഡക്റ്റകളെ ' കുറിച്ചുള്ള സാങ്കേതിക വിജ്ഞാനത്തെക്കാൾ വ്യക്തികൾക്ക് അത് എപ്രകാരം പ്രയോജനപ്പെടും എന്ന് ബോധ്യപ്പെടുത്തുവാനുള്ള പരിശീലനമാണ് കൊടുക്കുന്നത് പോളിസി എടുക്കുന്ന ആളിന്റെ വിവിധ വ്യക്തി ഭാവങ്ങളെ സ്പർശിക്കുന്ന സ്ട്രാക്കുകളാണ് ഇവിടേയും ആയുധം ,

പുരാതനകാലം മുതലേ ഏറ്റവും ശ്രഷ്ഠമായ തൊഴിലായി അംഗീകരിച്ചിട്ടുള്ളതാണ് അധ്യാപനം , 
മാതാപിതാക്കളെപ്പോലെ തന്നെ കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ പങ്കുവഹിക്കുന്നവരാണ് അദ്ധ്യാപകർ , നാളത്തെ പൗരന്മാരെ വാർത്തെടുക്കുന്ന മൂശയാണ് വിദ്യാലയം , അദ്ധ്യാപകരെ സംബന്ധിച്ചിടത്തോളം വിവിധ ഇനം സ്ട്രോക്കുകളെക്കുറിച്ചുള്ള അറിവും ആസ്ട്രോ ക്കുകളുടെ അഭാവം കുട്ടികളുടെ സ്വഭാവത്തിൽ വരുത്തുന്ന മാററങ്ങളെക്കുറിച്ചുള്ള അറിവും പ്രധാനമാണ് . നല്ലയദ്ധ്യാപകർ എന്നും ധാരാളം പോസിറ്റീവ് സ്ട്രോക്കുകൾ നൽകി കുട്ടികളുടെ മനം കവരുന്നവരാണ് . 

വിവിധ സ്വഭാവക്കാരായ കുട്ടികളെ സ്വാധീനിക്കുവാനും അവരിൽ സ്ഥായിയായ മാറ്റങ്ങൾ വരുത്തുവാനും സ്ട്രോക്കുകളെക്കുറിച്ചുള്ള അറിവ് സഹായകരമാണ് . 

ഒരു സ്കൂൾ കുട്ടിയുടെ ഭാവി അധ്യാപകന്റെ നാവിൻ തുമ്പിലാണ് എന്ന് പറഞ്ഞാൽ അതിശയോക്തി ഇല്ല .

ജപ്പാനീസ് ഭാഷയിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം . ചെയ്ത ' ടോട്ടോചാൻ ' എന്ന പുസ്തകം വളരെ ഹൃദ്യമാണ് . കുറുമ്പ് കൂടിയതിന് സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട ഒരു കുട്ടി വ്യവസ്ഥാധിഷ്ഠിതമല്ലാത്ത പോസിറ്റീവ് സ്ട്രാക്കുകളിലൂടെ ( unconditional positive strokes ) കുട്ടികളെ സ്വാധീനിച്ചിരുന്ന ഒരദ്ധ്യാപകന്റെ ശിക്ഷണത്തിൽ വിജയ സോപാനം ചവിട്ടിക്കയറിയതിന്റെയും ഏറെ നാളുകൾക്ക് ശേഷം അദ്ദേഹത്തിന്റെ ശിക്ഷണരീതി പുനരുദ്ധരിക്കുവാൻ ശ്രമിക്കുന്നതിന്റെയും കഥയാണ് ഇത് . പോസിറ്റീവ് സ്ട്രോക്കുകൾ ഒരു വ്യക്തിയെ എങ്ങിനെ സ്വാധീനിക്കുന്നു എന്ന് കാണിക്കുവാൻ ഒരു ഉത്തമ മാത്യകയാണ് ഈ കൃതി .

വൈകാരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന മനുഷ്യരെ ആശ്വസിപ്പിക്കുവാൻ , അവരുടെ മനസ്സുമായി ബന്ധപ്പെടുവാൻ പോസിറ്റീവ് സ്ട്രാക്കുകളേക്കാൾ നല്ല ഒരു പ്രതിവിധി ഇല്ല . രോഗികളോടും അവരേക്കാൾ മാനസ്സിക ബുദ്ധിമുട്ട് അനുഭവിച്ച് അവരെ പരിചരിക്കുന്ന ബന്ധുക്കളോടും ബന്ധപ്പെടുന്ന ആതുര ശുശ്രൂഷരംഗത്തുള്ളവർക്ക് സ്ട്രാക്കുകളെക്കുറിച്ചുള്ള അറിവ് വലിയ ഒരു സേവനമായി മാറ്റാം .

എവിടെ രണ്ടു മനുഷ്യർ ഒത്തുകൂടേണ്ടി വരുമോ അവിടെ സ്ട്രോക്കുകളും അവയുടെ കൈമാററവും നടക്കുന്നു . 
വിവിധതരം സ്ട്രോക്കുകളെക്കുറിച്ചും അവ മനുഷ്യനിൽ ഉണർത്തുന്ന ചലനങ്ങളെ ക്കുറിച്ചും അറിവുണ്ടെങ്കിൽ മനുഷ്യബന്ധങ്ങൾ ആസ്വാദ്യകരമാക്കാം . അതു കുടുംബത്തിലോ , സമൂഹത്തിലോ , ജോലിസ്ഥലത്തോ എന്ന് വ്യത്യാസമില്ല .

കൗൺസലിംഗ് തുടങ്ങിയ മനോരോഗ ചികിത്സയുടേയും അടിസ്ഥാനം സ്ട്രാക്കുകളാണ് . ശാരീരികവും മാനസികവുമായ വ്യഥകൾ അനുഭവിക്കുന്നവർക്ക് സ്ട്രോക്കുകളിലൂടെ കൈമാറാവുന്ന ആശ്വാസം എത്രയോ ശ്ലാഘനീയമാണ് . പ്രകൃതിയുടെ ചികിത്സാവിധി തന്നെ സ്നേഹമാണെന്ന് ഡോ : ബേൺ പറയുന്നു . സ്നേഹം പോസിറ്റീവ് സ്ട്രാക്കിന്റെ പ്രതിഫലനമാണ് .

സ്ട്രോക്ക് കളുടെ കൈമാറ്റ രീതി

നമുക്ക് എല്ലാവർക്കും സ്ട്രോക്കുകൾ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന ഓരോ രീതിയുണ്ട് . ഈ രീതി ഉണ്ടാകുവാൻ ചില കാരണ ങ്ങളുമുണ്ട് .

ചിലർ ധാരാളം പോസിറ്റീവ് സ്ട്രോക്കുകൾ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നു . ചിലർക്ക് പോസിറ്റീവ് സ്ട്രോക്കുകൾ കൊടുക്കുന്നതിൽ ബുദ്ധിമുട്ടില്ല . പക്ഷേ സ്വീകരിക്കുവാൻ വൈമനസ്യം ഉണ്ട് . ചിലർ പോസിറ്റീവ് സ്വീകരിക്കുവാൻ മിടുക്കരാണ് . പക്ഷേ , നെഗറ്റീവ് സ്ട്രാക്കുകൾ കൊടുക്കു . ചിലർക്ക് കൊടുക്കൽ വാങ്ങലുകൾ എല്ലാം നെഗറ്റീവാണ് . എന്തുകൊണ്ടാണ് ഇത്തരം രീതികൾ ഉണ്ടാകുന്നത് ? പോസിറ്റീവ് സ്ട്രോക്കുകൾ ആസ്വാദ്യകരവും നെഗററീവ് സ്ട്രോക്കുകൾ അസ്വാസ്ഥ്യകരവും ആയിരിക്കേ എന്തു കൊണ്ട് ചിലർ നെഗറ്റീവ് സ്ട്രോക്കുകൾക്കായി ശ്രമിക്കുന്നു ?

എന്നെ കൊള്ളാം എന്നോ എന്നെ കൊള്ളില്ല ' എന്നോ രണ്ടു കാഴ്ച്ച . പ്പാടുകൾ സ്വയം സ്വീകരിക്കുന്നതോടൊപ്പം മറ്റുള്ളവരെക്കുറിച്ചും അവരെ കൊള്ളാം ' അല്ലെങ്കിൽ ' അവരെ കൊള്ളില്ല ' എന്ന കാഴ്ചപ്പാട് സ്വീകരിക്കാം .

 ഈ കാഴ്ചപ്പാടുകൾ അബോധ മനസ്സിൽ നമ്മുടെ സ്വഭാവങ്ങളെ സ്വാധീനിക്കുന്ന ഒരു ഘടകമാണ് . 
സ്ട്രാക്കു കൾ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന രീതിയെ ഇത് സ്വാധീനി
ക്കുന്നു.

ഈ രീതി സ്വായത്തമാക്കുന്നത് കുടുംബാന്തരീക്ഷത്തിൽ നിന്നാണ് .

ഭാര്യ നന്നായി പാചകം ചെയ്താൽ ഭർത്താവ് നന്നായി കഴിക്കും . പക്ഷേ ഒരു നല്ല വാക്ക് പറയാറില്ല . എന്തിനു പറയണം ? അത് കടമയാണ് .

വീട് നന്നായി ഒരുക്കിവച്ചാൽ ... അത് അവളുടെ കടമയാണ് . പക്ഷേ കറിക്കല്പം ഉപ്പു കൂടിയാൽ പ്രശ്നമായി .
സാധനങ്ങൾ വച്ചിടത്തു കണ്ടി ല്ലെങ്കിൽ പ്രശ്നമായി ,

ഭാര്യയുടെ ഇതുകണ്ടു വളരുന്ന മകൻ നെഗറ്റീവ് സ്ട്രോക്കുകൾ കൊടുക്കു ന്നതിൽ തല്പരനാകുവാനാണ് സാധ്യത . 

അമ്മയുടെ സഹനം കണ്ടു വളരുന്ന മകൾ നെഗറ്റീവ് സ്ട്രോക്കുകൾ സ്വീകരിക്കുവാൻ മിടുക്കിയാകും .

ഇതുതന്നെ മറിച്ചും ആകാം ചില സാഹചര്യങ്ങളിൽ . ചില അച്ഛന്മാർക്ക് സ്നേഹം മനസ്സിലാണ് . അത് പ്രകടിപ്പിക്കാറില്ല . ഭാര്യ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും കാണുന്നുണ്ട് . പക്ഷേ വായതുറന്ന് അത് അംഗീകരി ക്കുവാൻ കഴിയുന്നില്ല . അത് എന്താണ് എന്ന് ചോദിച്ചാൽ ,

“ എന്തോ .. അറിയില്ല .

ഗൃഹാന്തരീക്ഷത്തിലെ ' മോഡലിംഗ് ' വളരെ പ്രധാനമാണ് . അച്ഛനും അമ്മയും സ്നേഹം പങ്കുവെച്ച് കാണിച്ചാലെ നമ്മുടെ ശിശുഭാവത്തിന് അതിന്റെ ആവശ്യകത ബോധ്യമാകൂ ; അത് എങ്ങിനെ വേണമെന്ന് നമ്മുടെ പക്വഭാവം മനസ്സിലാക്കു .

വ്യക്തിഭാവങ്ങളുടെ സ്വാധീനം

 സ്വഭാവത്തിൽ വ്യക്തിഭാവങ്ങളുടെ സ്വാധീനം പ്രകട മാക്കുന്ന രീതി സ്ട്രോക്കിന്റെ കൊടുക്കൽ വാങ്ങൽ രീതിയിൽ പ്രകടമാ യിരിക്കും .

ധാരാളം പോറ്റുന്ന പിത്യഭാവം ( NP ) ഉള്ള ആളാണെങ്കിൽ ധാരാളം പോസിറ്റീവ് സ്ട്രോക്ക് കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന ആളായിരിക്കും എന്ന് നമുക്ക് കാണാം .

എന്നാൽ വ്യക്തിഭാവത്തിൽ കർക്കശഭാവമാണ് ( CP ) കൂടുതലെങ്കിൽ നെഗറ്റീവ് സ്ട്രോക്കുകൾ കൂടുതൽ കൊടുക്കുന്ന ആളായിരിക്കും . എന്നാൽ സ്ഥീകരി ക്കുന്നത് രണ്ടുതരവും ആകാം .

പക്വഭാവം കൂടുതലുള്ള ആൾ മിതഭാഷിയാണ് . അതുപോലെ തന്നെ സ്ട്രോക്കിന്റെ കൊടുക്കൽ വാങ്ങലുകളിലും മിതത്വം പാലിക്കുന്നു . സാഹചര്യത്തിനു യുക്തമായ സ് (ടോക്കുകൾ കൊടുക്കുവാനും സ്വീകരിക്കുവാനും വൈമനസ്യം ഉള്ള ആളായിരിക്കില്ല . ഒരു യാന്ത്രികത തോന്നിയേക്കാവുന്നതുകൊണ്ട് കിട്ടുന്ന ആൾ എങ്ങിനെ സ്വീകരിക്കുന്നു എന്നതാണ് പ്രധാനം .

സ്വത്രന്ത ശിശുഭാവം ( NC ) കൂടുതലുള്ളവർ ധാരാളം സ്ട്രോക്കു കളുടെ കൈമാററക്കാരാണ് . വ്യവസ്ഥാധിഷ്ഠിതമല്ലാത്ത സ്ട്രോക്കുക ളാണ് കൈമാറുക , " ഇന്റിമസി ' എന്ന ഏറ്റവും അഭികാമ്യമായ സ്ട്രോക്കു കൾ കൈമാറുന്നതും ഇത്തരക്കാരാണ് .

മെരുങ്ങിയ ശിശുഭാവം ( Adapted Child ) തന്റെ ശീലത്തിനനു സരിച്ചാണ് സ്ട്രോക്കുകൾ കൈമാറുക . വഴക്കാളിയായ ശിശുഭാവത്തി നാണ് മുൻ തൂക്കമെങ്കിൽ നെഗറ്റീവ് സ്ട്രോക്കുകൾക്കാണ് സാധ്യത കൂടുതൽ . " അനുസരണ കുട്ടികൾ ' ധാരാളം പോസിറ്റീവ് ട്രാക്കുകൾ കൊടു ക്കുകയും വാങ്ങുകയും ചെയ്യുന്നു .

സംഭാഷണ ശൈലി

ഏതു വ്യക്തിഭാവത്തിനാണ് മുൻതൂക്കം എന്നത് സ്ട്രാക്കുകളുടെ കൈമാറ്റരീതിയെയും സംഭാഷണരീതിയെയും സ്വാധീനിക്കുന്നത് കണ്ടല്ലോ . വിനിമയത്തിലെ ചോദനയും പ്രതികരണവും സ്ട്രാക്കു കളും , വിനിമയം ട്രാക്കുകളുടെ കൈമാറ്റവുമാണ് .

അനുപൂരക സംഭാഷണങ്ങൾ കൂടുതലും പോസിറ്റീവ് സ്ട്രോക്കു കളുടെ കൈമാറ്റമാണ് , 

വിരുദ്ധ സംഭാഷണങ്ങളാകട്ടെ നെഗറ്റീവ് സ്ട്രോക്കുകളിലാണ് അവസാനിക്കുക . 

ഒളി സംഭാഷണങ്ങൾ പോസി റ്റീവ് സ്ട്രോക്കുകളിൽ തുടങ്ങുകയും മാനസ്സിക സന്ദേശം കൈമാറു ന്നതിന്റെ ഫലമായി നെഗറ്റീവ് സ്ട്രോക്കുകളിൽ അവസാനിക്കുകയും ചെയ്യുന്നു . സ്ടാക്കുകളെക്കുറിച്ചുള്ള അവബോധം ആശയവിനിമയം നടത്തുന്ന രീതിയെത്തന്നെ വിശകലന വിധേയമാക്കി മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ സഹായകരമായിരിക്കും