Saturday, June 19, 2021

മായിയമ്മ

മായിയമ്മ
ഹരി ഓം.

" കടല്‍ മുങ്ങി കാലം കറുത്തു വെളുക്കുമ്പോള്‍
കരയിലിരിക്കുന്നു മായിയമ്മ
കടലുകള്‍ കാഞ്ഞുചുവന്നു കറുക്കുമ്പോള്‍
കരയേറെ കവിയുന്നു മായിയമ്മ"

മധുസൂതനൻ നായർ സർ എഴുതിയ വരികൾ ആണ് ..

1986 വരെ കന്യാകുമാരിയിൽ എത്തുന്നവർക്ക് തെരുവ് നായ്കളുമായി കഴിയുന്ന ഒരു വൃദ്ധയായ അമ്മയെ കാണാൻ കഴിയുമായിരുന്നു .. ചിലപ്പോൾ കുഞ്ഞു പട്ടികുട്ടിക്കളെ എടുത്തു തന്റെ നഗ്നമായ മാറിലെ മുലകൾ കൊടുക്കുന്നതും കാണാം ..

ഈ അമ്മയെ തേടി ആണ് ഇന്ത്യൻ രാഷ്‌ട്രപതി ആയിരുന്ന ഗ്യാനി സെയിൽ സിങ് എത്തിയത്..

എത്ര കാലമായി മായിയമ്മ കന്യാകുമാരിയിൽ ഉണ്ടായിരുന്നു എന്ന് ആർക്കും വ്യക്തം അല്ല .. മാറ്റം ഇല്ലാത്ത രൂപമായി മായിയമ്മയെ അവിടെ കണ്ട തലമുറകൾ നൂറിൽ ഏറെ പ്രായം ഉണ്ടാകും എന്ന് പറയുന്നു..

മിന്നൽ വേഗത്തിൽ ആർത്തിരമ്പുന്ന കടലിലേക്ക് ഓടി ഇറങ്ങുന്ന അമ്മയെ നിമിഷങ്ങൾ കൊണ്ട് ദൂരെ ചെങ്കുത്തായ പാറകളിൽ കാണാം .. ഒപ്പം ഇപ്പോഴും നടക്കുന്ന കുറച്ചു ശ്വാന ഗണങ്ങളും...

ഹുങ്കാര നാദവുമായി കടൽ കലി പൂണ്ട ദിനങ്ങളിൽ ആഴക്കടലിൽ ഇന്നും അമ്മയെ കണ്ടു എന്ന്  മീൻ പിടുത്തകാർ സാക്ഷ്യം പറയുന്നു ..

ചിലപ്പോൾ കടൽ കരയിൽ.... മറ്റു ചിലപ്പോൾ  ഒഴിഞ്ഞ മണ്ഡപത്തിൽ...  തെരുവിൽ ഒക്കെയായി 'അമ്മ കഴിഞ്ഞു .. അമ്മയുടെ അടുത്ത് നിന്ന് രോഗങ്ങൾ വിട്ടു അകന്നവർ , ജീവിത പ്രാരാബ്ധം ഒഴിഞ്ഞവർ ഒക്കെ അമ്മയെ തേടി വന്നു ...

പുലർകാലങ്ങളിൽ ഏതേലും കടയിൽ കേറി ഭക്ഷണം എടുത്തു നായ്ക്കൾക്കു കൊടുക്കുക അമ്മയുടെ പതിവ് ആയിരുന്നു .. 'അമ്മ തന്റെ   കടയിൽ കേറണം എന്ന പ്രാർഥനയോടെ മാത്രമേ ഓരോ കടയുടെയും വാതിലുകൾ തുറക്കപ്പെട്ടിരുന്നുള്ളു ..

ജഗദ്ഗുരു  ശ്രീ  ചന്ദ്രശേഖരേന്ദ്ര  സരസ്വതി സ്വാമികൾ സത്യസായി ബാബ, മാതാ അമൃതാന്ദന്ദമയി ദേവി, ജഗ്ഗി വാസുദേവ് തുടങ്ങിയവർ എല്ലാം കന്യാകുമാരിയുടെ തീരങ്ങളിൽ മായിയമ്മയെ കാണാൻ വന്നവർ ആണ് ..

1986 വരെ 'അമ്മ കന്യാകുമാരിയിൽ കഴിഞ്ഞു .. അതിനു ശേഷം ആരോടും പറയാതെ മകനെ പോലെ ഒപ്പം കൂടിയ രാജേന്ദ്രനെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കൂട്ടി സേലത്തേക്കു പോയി .. പുറം ലോകത്തിൽ നിന്നും അകന്നു കുറച്ചു കാലം അവിടെ കഴിഞ്ഞു ..

ഭാരതത്തിൽ ഉണ്ടായിരുന്ന മറ്റൊരു അത്ഭുതം ആയിരുന്ന കോടി സ്വാമികൾ പ്രപഞ്ചത്തിന്റെ മാതാവ് എന്ന് വിശേഷിപ്പിച്ച മായിയമ്മ 1991 സേലത്തെ ചെറിയ പർണശാലയിൽ ജീവസമാധി ആയി ..

ഇന്നും ഇളയ രാജ ഉൾപ്പടെ ഒരു പാട് ആളുകൾ അമ്മയുടെ സമാധിക്ക് അരികിൽ എത്താറുണ്ട് ..

ഭാരത്തിന്റെ സംസ്കാരം .. ഈ നാടിൻറെ അറിവുകൾ ... ആഴി പോലെ ആണ് .. ജാതിയുടെയും ഉച്ചനീചത്വങ്ങളെയും കുറിച്ച് പറഞ്ഞു ഈ സംസ്കാരത്തെ പറ്റി അവഹേളിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവർക്ക് ഒരു പക്ഷെ ഇത് ഒന്നും ഉൾകൊള്ളാൻ കഴിഞ്ഞു എന്ന് വരില്ല ..

മായിയമ്മ ഒന്നും ആയി വന്നില്ല ഒന്നുമായി പോയതും ഇല്ല .. ആരിൽ നിന്നും ഒന്നും വാങ്ങിയില്ല ..ആരുടെ മുന്നിലും കൈ നീട്ടിയില്ല ...

"ഉണ്ണുന്നില്ല ഉറങ്ങുന്നില്ല
ഊരാകെ പകരുന്ന മായിയമ്മ
ഉരിയാടുന്നില്ല ഉറവുകാട്ടുന്നില്ല
ഉണ്മയറിയുന്ന മായിയമ്മ"
ഉണ്മയറിയുന്ന മായിയമ്മ

(കടപ്പാട് ) - അരുൺ രാജേന്ദ്രൻ

No comments:

Post a Comment