Saturday, April 4, 2020

ഗുണ്ടയെ പ്രണയിച്ച പെൺകുട്ടി

എന്റെ കാൺസിലിംങ്ങ് അനുഭവങ്ങൾ
പുലർച്ചെ 4 മണിക്ക് നിർത്താതെ യുള്ള ഫോൺ ബെൽ കേട്ടുകൊണ്ടാണ് ഉണർന്നത്....._ ഫോണെടുത്തപ്പോൾ മറുതലക്കൽ നിന്നും കരച്ചിലോടു കൂടിയുള്ള ശബ്ദം.

"സർ ഞാനും ഭാര്യയും ഞങ്ങളുടെ ഏക മകളും ഇപ്പോൾ പോലീസ് സ്റ്റേഷനിലാണ്. സാർ ഇവിടം വരെ ഒന്നു വരണം ഞങ്ങൾ _ആത്മഹത്യയടെ വക്കിലാണ്_ "

ഇത്രയും കാര്യങ്ങൾ ഒറ്റ ശ്വാസത്തിൽ അദ്ദേഹം പറഞ്ഞു തീർത്തു.

"പ്രശ്നം എന്തു തന്നെ ആയാലും നമുക്ക് പരിഹാരമുണ്ടാക്കാം ഞങ്ങളെല്ലാവരും _നിങ്ങളുടെ കൂടെയുണ്ട്_ സമാധാനമായിരിക്കൂ... "
എന്ന മറുപടിയിൽ ഒരു ദീർഘനിശ്വാസം! 10 മണിക്ക് പോലീസ് സ്റ്റേഷനിൽ എത്താം എന്ന് ഉറപ്പുകൊടുത്ത് ഫോൺ കട്ട് ചെയ്തു.

വീണ്ടും ഉറങ്ങാനുള്ള എന്റെ മനസ്സിനു മുകളിൽ  കർത്തവ്യബോധം വിജയിച്ചതിനാൽ കൃതം 9.30 ന് തന്നെ പോലീസ് സ്റ്റേഷനിൽ എത്തി.

പോലീസ് സ്റ്റേഷനിൽ മുഷിഞ്ഞ വസ്ത്രധാരിയായ 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്നതു കണ്ടപ്പോൾ ഇദ്ദേഹത്തിന്റെ ശബ്ദമായിരിക്കാം നേരത്തെ ഫോണിലൂടെ കേട്ടത് എന്ന് ചിന്തിക്കുമ്പേഴേക്കും അദ്ദേഹം ഓടി വന്ന് കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. അടുത്ത് ഒരു കസാരയിൽ ഇദ്ദേഹത്തിന്റെ ഭാര്യ തളർന്ന് ഇരിക്കുന്നുണ്ടായിരിന്നു.
തൽക്കാലം അദ്ദേഹത്തെ ആശ്വസിപ്പിച്ച് പോലീസ് അധികാരിയെ കാണാൻ ചെന്നു
(ഏതെങ്കിലും ഒരു സ്ഥാപനത്തിൽ കൗൺസിലിംഗിന് പോയാൽ ആദ്യം തന്നെ അവിടുത്തെ അധികാരികളോട് അനുവാദം വാങ്ങിക്കണം.)

പ്രസ്തുത പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ നേരത്തെ പരിചയമുള്ള ആളായതിനാൽ ആദ്യം തന്നെ അദ്ദേഹത്തെ കണ്ടു 
കുശലാന്വേഷണങ്ങൾ കൈമാറിയ ശേഷം വിഷയത്തിലേക്ക് കടന്നു.

വിഷയം എസ് ഐ  യുടെ വാക്കുകളിലൂടെ 

"ഇന്നലെ രാത്രി ഇവരുടെ മകളെയും ഒരു പയ്യനെയും കൂടെ നൈറ്റ് പെട്രോളിംങ്ങിന് പോയ ടീം കസ്റ്റടിയിലെടുക്കുകയായിരുന്നു അവൻ ഒരു ഗുണ്ടയാണ് ഇവിടെ തന്നെ ഒരു പാട് കേസുകൾ ഉണ്ട്.
അവനപ്പുറത്തെ മുറിയിലുണ്ട്. പെൺകുട്ടി ഇപ്പോ വനിതാ സെല്ലിൽ ആണ് നിങ്ങൾ വരുന്നുണ്ടെന്ന് പറഞ്ഞതിനാൽ ഞങ്ങൾ ഇടപെട്ടിട്ടില്ല അവൾ അവന്റെ കൂടെയേ പോവൂ എന്ന വാശിയിലാണ്.

ഇപ്പോഴത്തെ കുട്ടികളുടെ ഒരു കാര്യം എന്ന ആത്മഗതത്തിനു ശേഷം കാര്യങ്ങളിൽ ഇടപെടാനുള്ള സ്വാതന്ത്രം എനിക്ക് തന്നു കൊണ്ട് എസ്. ഐ മറ്റ് കാര്യങ്ങളിൽ മുഴുകി.

ഞാൻ ആദ്യം അച്ഛനെയും അമ്മയെയും കേൾക്കാൻ തീരുമാനിച്ചു. 

അച്ഛന്റെ വാക്കുകളിൽ
"സർ ഞങ്ങൾക്ക് വിവാഹത്തിനു ശേഷം 6 വർഷം കാത്തിരുന്നുണ്ടായ മോളാണ് അവൾക്ക് ആവോളം സ്നേഹവും സൗകര്യങ്ങളും നൽകിയാണ് ഞങ്ങൾ വളർത്തിയത് അവൾ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ഹൈസ്ക്കൂൾ വരെ സ്ക്കൂൾ ഫസ്റ്റ് ആയിരുന്നു. അവളുടെ ആഗ്രഹപ്രകാരം തന്നെയാണ്  എൻട്രൻസ് കോഴ്സിന് പറഞ്ഞയച്ചതും എന്നാൽ പ്ലസ് 2 വിന് ശേഷം അവൾ ഉഴപ്പുകയും എൻട്രൻസ് ശ്രമം ഉപേക്ഷിച്ച് അവളുടെ ആവശ്യപ്രകാരം തന്നെ ഡിഗ്രിക്ക് ചേർക്കുകയും ചെയ്തു. അതൊന്നും അല്ല സാറെ ഇപ്പോ വിഷയം അവളിപ്പോ ഈ നാട്ടിലെ ഏറ്റവും വലിയ ഗുണ്ടയോടൊപ്പമാ  ഇന്നലെ ഒളിച്ചോടിയത്. അവനൊഴികെ വേറെ ആരാണെങ്കിലും  ഞാനവളെ  വിവാഹം ചെയ്തയക്കാം. പക്ഷെ അവന്റെ കൂടെ അവൾ പോയാൽ ഞാനും എന്റെ ഭാര്യയും കെട്ടി തൂങ്ങി മരിക്കും.  സാറ് എങ്ങിനെയെങ്കിലും അവളെ പറഞ്ഞ് ഒന്ന് മനസ്സിലാക്കിക്കണം.

" താഴത്തുവെച്ചാ ഉറുമ്പരിക്കും തലയില് വെച്ചാ പേനരിക്കും" എന്ന പോലയാ ഞങ്ങളവളെ വളർത്തിയത് എന്നിട്ടാണ് സാറേ അവൾ ഞങ്ങളോടിത് ചെയ്തത്.


കരഞ്ഞുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഭാര്യ കൂട്ടി ചേർത്തു.

നേരെ അവരുടെ മകൾ രഞ്ജിനിയെ കണ്ടു 
വട്ടമുഖവും വലിയ കണ്ണുകളും നിരയൊത്ത പല്ലുകളും ഇരു നിറവും  ഒത്ത ശരീര പ്രകൃതവുമായ സുന്ദരിയായ അവൾ കരഞ്ഞ് കണ്ണുകൾ കലങ്ങി കൺമഷി പടർന്ന് പ്രതീക്ഷയോടെ എന്നെ കാത്തിരിക്കുന്നതു പോലെ എനിക്ക് തോന്നി.

ഞാൻ അവളെ സഹായിക്കാനാണ് വന്നതെന്നും വിശ്വസിക്കാമെന്നും ഉറപ്പുകൊടുത്തപ്പോൾ അവൾ സംസാരിച്ച് തുടങ്ങി അവളുടെ വാക്കുകളിൽ

"സർ എന്നെ ആരും മനസിലാക്കുന്നില്ല. വീട്ടിൽ എപ്പോഴും കുറ്റപെടുത്തൽ മാത്രമാണ്. ഞാൻ 2 തവണ അച്ഛന്റെ ആഗ്രഹപ്രകാരം എൻട്രൻസ് എഴുതി കിട്ടിയില്ല അന്നു മുതൽ എപ്പോഴും കുറ്റപ്പെടുത്തലുകളും ഉപദേശവുമാണ്. എനിക്ക് മടുത്തു  അനീഷിനെ കണ്ടതുമുതലാണ് ഞാൻ സംസാരിക്കാനും ചിരിക്കാനും തുടങ്ങിയത്. എനിക്ക് പാട്ട് പാടാനും പഠിക്കാനും ഒത്തിരി ആഗ്രമുണ്ടെന്ന് പല തവണ പറഞ്ഞിട്ടും അച്ഛനെന്നെ വിട്ടില്ല  ഇനി എന്നെ വീട്ടിലേക്ക് വിടല്ലേ സാർ....

_*ഇനി നമുക്ക് വിഷയത്തെ പഠിക്കാം*_

രണ്ട് കാര്യത്തിൽ നമുക്ക് വ്യക്തത ഉണ്ടാവേണ്ടതുണ്ട്
A. ആരുടെ നിർബന്ധം കൊണ്ടാണ് Entrance Exam ന് പോയത്?

B. അച്ഛനും അമ്മയും  കൊടുത്ത സ്നേഹം എന്തുകൊണ്ടാണ്  അവളറിയാതെ പോയത് ?

അഛന്റെ നിർബന്ധം കൊണ്ടാണ് എൻട്രൻസ് എക്സാമിന് തയ്യാറായത് എന്നത് പിന്നീട് അവളുടെ അച്ഛന്റെ വാക്കുകളിൽ നിന്നിറഞ്ഞു. അതേപോലെ അവൾ ആഗ്രഹിക്കുന്ന തരത്തിലുള്ള അംഗീകാരം അവൾക്ക് കിട്ടിയിട്ടില്ല എന്നും അറിയാൻ സാധിച്ചു. കാരണം

 _എനിയെഗ്രാം_ ( 9 തരത്തിലുള്ള വ്യക്തിത്വങ്ങളെ കുറിച്ചുള്ള പഠനം) അനുസരിച്ച് രഞ്ജിനിയുടെ  വ്യക്തിത്വം 2 ആണ്. സ്വന്തം ആവശ്യങ്ങൾ തുറന്ന് പറയാന് മടിക്കുന്നവരും ഒരുപാട് അംഗീകാരം ആഗ്രഹിക്കുന്നവരുമാണ് ഇവർ.)

 സ്നേഹം ഒരിക്കലും പ്രകടിപ്പിക്കരുത് കുട്ടികൾ വഷളായി പോകും എന്ന് വിശ്വസിച്ച അച്ഛൻ വേണ്ടത്ര അംഗീകാരം കൊടുക്കാതെയാണ് വളർത്തിയതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ( ഒന്നേ ഉള്ളൂ എങ്കിൽ ഉലക്ക കൊണ്ട് അടിക്കണം എന്നാണവരുടെ പ്രമാണം)

ശേഷം മകളുടെ കൂടെ ഇരിക്കുകയും അവളെ കേൾക്കാനും തയ്യാറായി.

 കുട്ടിക്കാലം മുതൽ ഡാൻസ് പഠിക്കാനും പാട്ട് പഠിക്കാനുമുള്ള തന്റെ ആഗ്രഹം രക്ഷിതാക്കളോട് പല തവണ പറഞ്ഞിരുന്നെങ്കിലും ഒരു ഡോക്ടറെ തന്നിൽ കണ്ട അവർ അതിന് ശ്രദ്ധ കൊടുത്തിരുന്നില്ലന്നും അവൾ പറഞ്ഞു. കഴിഞ്ഞ ദിവസം റസിഡൻസ് അസോസിയേഷന്റെ പരിപാടിയിൽ താൻ പാട്ട് പാടിയതും അവിടെയുണ്ടായിരുന്ന അനീഷ് തന്നെ അഭിനന്ദിച്ചിരുന്നുവെന്നും അപ്പോൾ തുടങ്ങിയ സൗഹൃദം ഇപ്പോൾ പ്രണയമായതാണെന്നും എങ്ങിനെയെങ്കിലും തന്നെ ഈ നരകത്തിൽ ( വീട്ടിൽ ) നിന്നും രക്ഷിക്കണമെന്നും അവൾ കരച്ചിലിനിടയിൽ പറഞ്ഞവസാനിപ്പിച്ചു.   

അനീഷിനോടുള്ള പ്രണയത്തെക്കാൾ വീട്ടുകാരുടെ അംഗീകാരം ലഭിക്കുന്നിലെന്ന തോന്നലും, അവളുടെ ഇഷ്ട വിഷയങ്ങളായ പാട്ട് പാടാനും അഭിനയിക്കാനും ഉളള താൽപര്യം നടക്കാത്തതിലുള്ള നിരാശയും ചേർന്ന് അതിന്  കാരണക്കാരായ വീട്ടുകാരോടുള്ള ശത്രുതയായി മാറിയതായിരുന്നു അവളുടെ ഈ തീരുമാനത്തിന്റെ പിന്നിലുള്ള കാരണം എന്ന്  അവളുടെ അംഗചലനങ്ങളിൽ ( Body Language) നിന്നും വാക്കുകളുടെ പിന്നിലുള്ള വികാരങ്ങളിൽ (Feelings) നിന്നും മനസ്സിലായി.

ഈ വിഷയങ്ങൾ ഞാൻ രഞ്ജിനിയുടെ രക്ഷിതാക്കളുമായി  ചർച്ച ചെയ്യുകയും  തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ കുറവുകൾ മനസ്സിലാക്കിയ അവർ  അവളെ കെട്ടിപ്പിടിച്ച് അതിന് ക്ഷമ ചോദിക്കുകയും ചെയ്തു.

തന്റെ പ്രണയം വീട്ടുകാരോടുള്ള ദേഷ്യത്തിന്റെ സൃഷ്ടിയാണെന്നും അനീഷുമൊത്തുള്ള ജീവിതം അവളുടെ ലക്ഷ്യമല്ലെന്നും അവളെ ബോധ്യപെടുത്തുകയാണ് പിന്നീട് ഞാൻ ചെയ്തത്

അനീഷുമായുള്ള പ്രണയബന്ധം  
 3 മാസത്തേക്ക്   Freez ചെയ്യാനും (നേരിട്ടോ ഫോണിലോ ബന്ധപ്പെടാതിരിക്കുക) (പ്രണയബന്ധം പൂർണ്ണമായി ഒഴിവാക്കണം എന്ന് ഞാനപ്പോൾ നിർബന്ധം പിടിച്ചില്ല ) 
ഇപ്പോൾ  രക്ഷിതാക്കൾക്കൊപ്പം വീട്ടിലേക്ക് പോവാനും ഉള്ള തീരുമാനം രഞ്ജിനി തന്നെ എടുക്കുകയും ചെയ്തു.

മകൾക്ക് _അർഹിക്കുന്ന അംഗീകാരം അവൾ ആഗ്രഹിക്കുന്ന രീതിയിൽ_ തന്നെ  കൊടുക്കണമെന്ന് അച്ഛനെയും അമ്മയെയും ബോധ്യപ്പെടുത്തിയ ശേഷം ഞങ്ങൾ പിരിഞ്ഞു.

പിന്നീട്  കൊച്ചി എയർപ്പോർട്ടിൽ വെച്ച് കാണുമ്പോൾ അവർ മണാലിയിൽ  വിനോദയാത്ര പോയി തിരിച്ചു വരുന്ന വഴി ആയിരുന്നു .  മകൾ ആ പ്രണയബന്ധം പൂർണ്ണമായും ഉപേക്ഷിച്ചതായും നന്നായി പഠിക്കുന്നുണ്ടെന്നും രഞ്ജിനിയുടെ അച്ഛന്റെ വാക്കുകളിൽ നിന്നും  അറിയാൻ സാധിച്ചു.

ഇപ്പോൾ ഞങ്ങളുടെ വീട് ഒരു സ്വർഗ്ഗമാണെന്നും ഒരുപാട് നന്ദിയുണ്ടെന്നും ആ അമ്മ പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറയുന്നുണ്ടായിരുന്നു.

11 comments:

  1. What about Aneesh, ayalude perspectivel ninnu koodi karyangal ariyan agrahikkunnu

    ReplyDelete
  2. ഇതിൽ ഒരു പരിപൂർണത ഇല്ലെന്ന് കരുതുന്നു....കാരണം അനീഷ് ഒരു മനുഷ്യനും കൂടിയാണ്....അയാളെ നന്നായി ജീവിക്കാൻ കൂടി ഈ കുട്ടി സഹായിക്കും

    ReplyDelete
  3. നല്ലൊരു സന്ദേശം ആണ് ശ്രീനാഥ് സാർ നൽകിയത്. ഓരോ മനുഷ്യനും അവന്റെതായ കഴിവ് ഉണ്ട്. ചിലർക്ക് പാട്ടു പാടാൻ, ഡാൻസ് കളിക്കാൻ അങ്ങനെ നിരവധി. എന്നാൽ അവന്റ അഭിരുചിച്ചു അനുസരിച്ചു ഭാവി തെരെഞെടുക്കാൻ സാധിക്കുന്നില്ല. സമൂഹം ഇവരിലേക്ക് അടിച്ചേല്പിക്കുന്നു. ഇതിലൂടെ അവരുടെ ജീവിതത്തിൽ പ്രശ്നം ഉണ്ടാവുകയും പൂർണത ലഭിക്കാതെ വരുകയും ചെയുന്നു.
    സാർ പറഞ്ഞ കാര്യങ്ങൾ ഇന്ന് സമൂഹം മാതൃക ആക്കേണ്ടത് ആണ് .

    ReplyDelete
  4. Sreenathji...thank you so much for sharing your counselling experiences

    ReplyDelete
  5. Though Aneesh is agunda as people say because we don't know what type of man is he . Aneesh has a good heart that we can understand from the girl's conversation ,that he appreciated her when she sang . But no one is ready to understand him ,his whereabouts ,his background etc. Suppose through this girl Aneesh wished to change himself?Every individual has their own ability,intelligence,thinking power and so on . Why he is not councelled along with that family .?? He may change if someone is there to recognize him. Srinathji councelled and saved the family ..Great Srinathji .There is to understand that each and every family member should their children's likes and dislikes and bring them as per their wish instead pressurizing them to parents tune .

    ReplyDelete
  6. Timely action and advice Saved a Family.. Thank you So much for your dedication.

    ReplyDelete
  7. I am very thankful to your information 😊

    ReplyDelete